tag:blogger.com,1999:blog-4595598647830518902024-03-17T20:02:36.344-07:00സൗമ്യദര്ശനംബെന്ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.comBlogger25125tag:blogger.com,1999:blog-459559864783051890.post-88265528551175745772023-07-21T05:22:00.002-07:002023-07-22T02:42:36.192-07:00കള്ളന്റെ മകന്<p>കുര്‍ബാന കഴിഞ്ഞ് എല്ലാവരും വീടണയാനുള്ള തിരക്കിലാണ്. അപ്പോഴാണ് നിറഞ്ഞ ചിരിയോടെ അവന് അടുത്തെത്തിയത്. എവിടെയോ കണ്ടു നല്ല പരിചയം. ഈ വിദേശരാജ്യത്ത് പരിചയഭാവത്തില്‍ സമീപിക്കുന്ന യുവാവ് ആരായിരിക്കും? ഓര്‍മ്മയുടെ ആല്‍ബങ്ങളിലാകെ പരതി നില്ക്കുമ്പോള് അവന് കൈ നീട്ടിക്കൊണ്ട് പറഞ്ഞു:</p><p>''സര്, ഞാന്‍ ബ്ലസ്സന്. സാറെന്നെ വി.ബി.എസ് പഠിപ്പിച്ചിട്ടുണ്ട്.''</p><p>''എവിടെ?...'' ഞാന്‍ സന്ദേഹത്തോടെ അവന്റെ കൈ പിടിച്ചു.</p><p>അവന് നാട്ടില്‍ അവന്റെ ഗ്രാമത്തിന്റെ പേരു പറഞ്ഞു. </p><p>ശരിയാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനവന്റെ ഗ്രാമത്തില്‍ അവധിക്കാല വേദപരിശീലന ക്ലാസ്സില്‍ ഡയറക്ടറായി പോയിട്ടുണ്ട്. അത് തൊണ്ണൂറ്റി മൂന്നിലോ തൊണ്ണൂറ്റി നാലിലോ ആയിരുന്നിരിക്കണം. ഓര്‍മ്മകള്‍ പിന്നോട്ടോടുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറം ആ ഗ്രാമപ്രദേശത്തെ കൊച്ചു ദേവാലയത്തിലെ വി.ബി.എസ്സിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സജീവമാകുന്നു. ആ ഓര്‍മ്മച്ചിത്രങ്ങള്‍ക്കിടയില്‍ തോമസ് എന്നൊരു കൊച്ചു കൂട്ടുകാരന്റെ മുഖം തെളിഞ്ഞു വരികയാണ്.</p><p>മുഷിഞ്ഞ വേഷം ധരിച്ച്, തലമുടി ചീകിയൊതുക്കാതെ ക്ലാസ്സില്‍ ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന പത്തുവയസ്സുകാരന് എന്റെ ശ്രദ്ധയില്‍ പെട്ടത് പതിവു ക്ലാസ് സന്ദര്‍ശനവേളയിലാണ്. ഞാന്‍ ആ ക്ലാസ്സിലെത്തിയപ്പോള്‍ മിഷണറി ചരിത്രപാഠം പഠിപ്പിക്കുകയായിരുന്നു ക്ലാസ് ടീച്ചര്‍.</p><p>''സാര്‍, ഈ തോമസ് ഇവിടെ മഹാ ശല്യമാ... ദേ, എന്റെ കൈ നുള്ളിപ്പറിച്ചു.'' അവന്റെ തൊട്ടടുത്തിരുന്ന ചുണക്കുട്ടിയുടെ പരാതിയാണ്. തോമസിനെ ചൂണ്ടിയ ശേഷം സ്വന്തം കൈയിലെ നഖക്ഷതം കാട്ടിക്കൊണ്ടാണ് ആ കൊച്ചു കുറുമ്പന്റെ പരിഭവം.</p><p>ഞാന്‍ തോമസിനെ ഒന്നു നോക്കി. ആ കുഞ്ഞു മുഖത്ത് എല്ലാവരോടുമുള്ള അമര്‍ഷം പ്രകടമാണ്. കൈവിരലുകളിലെ നഖങ്ങള്‍ക്കിടയില്‍ ചെളി പുരണ്ട കറുപ്പ്. ബട്ടണുകള്‍ പലതും പൊട്ടിപ്പോയ ഷര്‍ട്ടിന്റെ വിടവിലൂടെ അവന്റെ നെഞ്ചിന്‍കൂട് തെളിഞ്ഞു കാണാം. രാവിലെ കുളിച്ച ലക്ഷണമില്ല. എണ്ണമയം കാണാത്ത മുടി അനുസരണയില്ലാതെ പാറിപ്പറന്നു കിടക്കുന്നു. ഞാനവന്റെ തോളില്‍ കൈവച്ച് ചോദിച്ചു:</p><p>''നേരാണോ തോമസേ, അവനെ നുള്ളിയോ?''</p><p>മറുപടിയൊന്നും പറയാതെ തോമസ് എന്റെ കൈ തട്ടി മാറ്റി, വല്ലാത്തൊരു പകയോടെ.</p><p>ഉടനെ പരാതിക്കാരന് ഇടപെട്ടു:</p><p>''സാറേ അവനോടു മിണ്ടണ്ട. അവന് കള്ളന്റെ മോനാ... അവന്റപ്പന് ജയിലിലാ.''</p><p>ഞാനൊന്നു ഞെട്ടി. ഒരു കൊച്ചു കുട്ടിക്ക് അവന്റെ സഹപാഠി ചാര്‍ത്തി നല്കിയ മുദ്ര- കള്ളന്റെ മോന്! അതും ക്ലാസ്സിലുള്ള മുഴുവന്‍ കുട്ടികളും കേള്‍ക്കെ. അതു സത്യമാണോ എന്ന സന്ദേഹത്തോടെ ഞാന്‍ ക്ലാസ് ടീച്ചറെ നോക്കി. അതെയെന്ന ഭാവത്തില്‍ പുഞ്ചിരിയോടെ അവര്‍ തലയാട്ടി. കള്ളന്റെ മകനാണവനെന്നത് എല്ലാവരും അറിയണമെന്ന് ടീച്ചര്‍ ആഗ്രഹിക്കുന്നതുപോലെ തോന്നി. കുഞ്ഞുപ്രായത്തില്‍ അവനു ചാര്‍ത്തിക്കിട്ടിയ മുദ്ര എന്റെ മനസ്സില്‍ നീറ്റലാണുണ്ടാക്കിയത്. അങ്ങനെയെങ്കില്‍ ആ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും. </p><p>സംഘാടകരിലൊരാളോട് പിന്നീട് ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹമാണ് തോമസിന്റെ കുടുംബത്തിന്റെ കഥ പറഞ്ഞത്. </p><p>ഒരു മോഷ്ടാവാണ് തോമസിന്റെയപ്പന്‍. ഇപ്പോള്‍ ജയിലിലാണയാള്‍. കുറേക്കാലം ജയിലില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങും. വീണ്ടും മോഷണം നടത്തും. കൃത്യമായി പോലീസ് അയാളെ പൊക്കും. തോമസിന്റെയമ്മ ഒരു വീട്ടില്‍ അടുക്കള ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. അവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്ക് ആ കുടുംബത്തിന്റെ കഥകളെല്ലാമറിയാമെങ്കിലും ആ സ്ത്രീയുടെ വിശ്വസ്തതയെക്കുറിച്ച് അവര്‍ക്കു നല്ല മതിപ്പാണ്. മറ്റു ബന്ധുക്കളാരും അവര്‍ക്കില്ല.</p><p> മോഷ്ടാവിന്റെയും കുടുംബത്തിന്റെയും കഥയുടെ പേരില്‍ പകല്‍ മുഴുവന്‍ മനസ്സ് വല്ലാതെ നൊന്തു. പിന്നീടുള്ള രണ്ടുമൂന്നു ദിനങ്ങളില്‍ അവനെയൊന്നു കൂട്ടുകാരനാക്കാനായിരുന്നു എന്റെ ശ്രമം. ചെറിയ മാജിക്കുകളും പസ്സില്‍ ഉപകരണങ്ങളുമായി ഞാനവന്റെ പിന്നാലെ കൂടി. പത്തു വയസ്സുകാരനില്‍ കൗതുകമുണര്‍ത്താനും അവനെ എന്നിലേക്ക് അടുപ്പിക്കാനും അതൊക്കെ ധാരാളമായിരുന്നു. ആരും കൂട്ടുകാരായില്ലാത്ത തോമസ് പതിയെ എന്നോടടുത്തു.</p><p>നാലു ദിവസം കഴിഞ്ഞ് ഒരു നാള് വൈകുന്നേരം ഞാന്‍ തോമസിന്റെ വീടു സന്ദര്‍ശിച്ചു. ഓടിട്ട ചെറിയൊരു വീട്. മഴവെള്ളം വീണ് നിറം മങ്ങി പഴകിയ പലകകള്‍കൊണ്ടുണ്ടാക്കിയ വാതില്‍ അടഞ്ഞു കിടക്കുകയാണ്. ഞാന്‍ വാതിലില്‍ മൃദുവായി കൊട്ടി. ശബ്ദം കേട്ട് വാതില്‍ തുറന്നത് തോമസിന്റെ അമ്മയാണ്. എന്നെ കണ്ടപ്പോള്‍ ആ അമ്മയുടെ മുഖത്ത് വല്ലാത്ത അങ്കലാപ്പ്. തോമസിന്റെ അപ്പനെ അന്വേഷിച്ചു വരുന്ന പോലീസുകാരെ മാത്രമേ ആ അമ്മയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂവെന്നു തോന്നി. ഒരുപക്ഷേ, പോലീസുകാരില്‍നിന്ന് പരുപരുത്ത അനുഭവങ്ങളാവാം ആ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുക.</p><p>വാതില്‍ പാളിയില്‍ പിടിച്ച് ആശങ്കയോടെ എന്നെ നോക്കി ഭയം കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു:</p><p>''ആരാ?... എന്താ വന്നത്?...''</p><p>പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു:</p><p>''ഞാന്‍ തോമസിന്റെ വി.ബി.എസ്സിലെ സാറാ... തോമസിന്റെ വീടൊന്നു സന്ദര്‍ശിക്കണമെന്നു തോന്നിയതുകൊണ്ടു വന്നതാ.''</p><p>അപ്പോഴേക്കും തോമസ് വീടിന്റെ പിന്‍ഭാഗത്തുനിന്ന് ഓടിയെത്തി. എന്നെ കണ്ടപ്പോള്‍ അവനും അദ്ഭുതം.</p><p>അപ്പോഴും അമ്മയുടെ അങ്കലാപ്പ് മാറിയിട്ടില്ല. അവര്‍ ചോദിച്ചു:</p><p>''എന്തു പറ്റി സാറേ? ഇവനവിടെ പ്രശ്നമെന്തേലുമുണ്ടാക്കിയോ?''</p><p>അവനൊരു പ്രശ്നക്കാരനാണെന്നോ, പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിലേ ആരെങ്കിലും തങ്ങളുടെ വീട് തേടിയെത്തൂ എന്നോ ആ അമ്മ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നി.</p><p>''അയ്യോ, പ്രശ്നമൊന്നുമുണ്ടായിട്ടല്ല ഞാന്‍ വന്നത്. തോമസ് നല്ലൊരു കുട്ടിയല്ലേ? ഞങ്ങള്‍ നല്ല കൂട്ടുകാരാ... വി.ബി.എസ്സിലെ കുട്ടികളുടെയൊക്കെ വീട് ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. അക്കൂട്ടത്തില്‍ തോമസിന്റെയും വീട്ടിലൊന്നു വരാമെന്നു തോന്നി. അതാ...'' അതു കേട്ടതോടെ തോമസിന്റെ അമ്മയ്ക്ക് അല്പം ആശ്വാസമായി. അവര്‍ പറഞ്ഞു:</p><p>''കേറിയിരിക്കു സാറേ...'' അങ്ങിങ്ങ് തുരുമ്പു വീണ് ദ്രവിച്ച പഴയൊരു ഇരുമ്പു കസേര അവര്‍ ചൂണ്ടിക്കാട്ടി. ഞാനിരുന്നു. തോമസ് അഭിമാനത്തോടെയും സന്തോഷത്തോടെയും എന്റെയടുത്തു വന്നു നില്പാണ്. ഞാന്‍ തോമസിനെ തോളില്‍ പിടിച്ച് ചേര്‍ത്തുനിര്‍ത്തിയിട്ട് അമ്മയോടു ചോദിച്ചു:</p><p>''തോമസ് വീട്ടില്‍ അമ്മയെ സഹായിക്കുമോ?''</p><p>''സഹായിച്ചില്ലേലും വേണ്ടില്ല സാറേ... നന്നായിട്ടു പഠിച്ചാല്‍ മതിയായിരുന്നു. അവന്റെ കണ്ണില്‍ നോക്കിയാ ഞാന്‍ ജീവിക്കുന്നത്. എങ്ങനേലും ഇവനെ ഒരു നെലയ്ക്കെത്തിച്ചിട്ട് കണ്ണടച്ചാല്‍ മതി എനിക്ക്.''</p><p>''അതോര്‍ത്തു വിഷമിക്കണ്ട... അവന് ഉയര്‍ന്ന നിലയിലെത്തും. ദൈവം അവനെ അനുഗ്രഹിക്കും. തോമസേ... നിനക്ക് ആരാകാനാ ആഗ്രഹം?''</p><p>''പോലീസ്...'' </p><p>അതു പറയാന്‍ തോമസിന് അധികം ആലോചിക്കേണ്ടി വന്നില്ല. അപ്പനെ പിടിച്ചുകൊണ്ടു പോകാറുള്ള പോലീസുകാരാണ് അപ്പനെക്കാള് ശക്തരെന്ന തോന്നലായിരിക്കാം അങ്ങനെയൊരു ആഗ്രഹത്തിനു പിന്നിലെന്നു ഞാന്‍ ചിന്തിച്ചു.</p><p>''പോലീസാകണമെങ്കില്‍ എന്തു വേണം?''</p><p>''ബലം വേണം.'' ഒട്ടും താമസമില്ലാതെയാണ് അവന്റെ ഉത്തരങ്ങള്‍.</p><p>''ബലം മാത്രം മതിയോ?''</p><p>''പോരാ, ബുദ്ധിയും വേണം.''</p><p>''ഉം... നന്നായി പഠിക്കണം. പിന്നെ ദൈവാശ്രയവും വേണം. ദൈവാനുഗ്രഹമുണ്ടെങ്കിലേ ഉയര്‍ന്ന സ്ഥാനത്തെത്താന്‍ പറ്റൂ. പഠിക്കുമോ നീയ്?''</p><p>''പഠിക്കാം...''</p><p>പിന്നെയും കുറേനേരം സംസാരിച്ചിരുന്ന ശേഷമാണ് ഞാനവിടെനിന്നിറങ്ങിയത്. പത്തു ദിവസത്തെ വി.ബി.എസ് സമാപനദിനങ്ങളോടടുത്തപ്പോള്‍ തോമസിന് വല്ലാത്ത സങ്കടം. എന്നെ വിട്ടുമാറാനാവാത്തതു പോലെ ഇടവേളകളിലൊക്കെ അവന് അടുത്തുകൂടി. ഇടയ്ക്കൊരിക്കല്‍ ചോദിച്ചു:</p><p>''സാറിവിടുന്നു പോയിക്കഴിഞ്ഞാല്‍ ഞങ്ങളെയൊക്കെ മറക്കുമായിരിക്കുമല്ലേ?''</p><p>ഞാനവനെ ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടി.</p><p>''അങ്ങനെ മറക്കാന്‍ പറ്റുമോ തോമസേ? നിന്നെ മറന്നാല്‍ പിന്നെ ആരെയാ ഓര്‍ത്തിരിക്കുക?''</p><p>അവന്റെ കണ്ണു നിറഞ്ഞു. കണ്ണീരില്‍ തെളിഞ്ഞ പുഞ്ചിരിക്ക് മഴവില്ലിന്റെ ശോഭയുണ്ടായിരുന്നു.</p><p>വി.ബി.എസ്സിന്റെ സമാപന ദിവസം പക്ഷേ തോമസ് വന്നില്ല. സദസ്സില്‍ കുട്ടികളുടെയിടയില്‍ ഞാനവന്റെ മുഖം തിരയുകയായിരുന്നു. വി.ബി.എസ് പൂര്‍ത്തിയാക്കി അവിടെനിന്നു മടങ്ങുന്നത് വൈകുന്നേരമാണ്. എനിക്കു പോകേണ്ട ബസ്സ് വന്നു നിന്നപ്പോള്‍ അതാ, തോമസ് ആ ബസ്സില്‍നിന്ന് ഇറങ്ങുന്നു. എവിടെയോ പോയിട്ട് മടങ്ങി വരികയാണവന്‍. അവസാനമായി അവനെ കാണാനായല്ലോ എന്ന ആശ്വാസത്തില്‍ ഞാനവന്റെ തോളത്ത് കൈ വച്ചു. ആളുകള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്ന സമയത്തിനിടയില്‍ അവന് വിങ്ങിക്കരഞ്ഞുകൊണ്ട് എന്നോടു ചോദിച്ചു:</p><p>''സാറു പോകുവാണോ?...'' ആ വിതുമ്പല്‍ നിയന്ത്രണം വിട്ട കരച്ചിലായി മാറി. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഞാന്‍. ഇറങ്ങാനുള്ള യാത്രക്കാരെല്ലാം ബസ്സില്‍നിന്നിറങ്ങിക്കഴിഞ്ഞു. കയറാനുള്ളവരും കയറി. ഇനി നിന്നാല്‍ എനിക്കു പോകാനാവില്ല. യാത്രാസൗകര്യം കുറവായ ആ ഗ്രാമത്തില്‍നിന്ന് പട്ടണത്തിലേക്കുള്ള അവസാനത്തെ ബസ്സാണത്. ഈ ബസ്സ് പിടിക്കാനായില്ലെങ്കില്‍ എന്റെ യാത്ര മുടങ്ങും. ഞാന്‍ തോമസിനെ വിട്ട് ബസ്സിലേക്ക് ചാടിക്കയറി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ വെളിയിലേക്കു നോക്കി. തേങ്ങിക്കരഞ്ഞുകൊണ്ട് അവിടെത്തന്നെ നില്‍ക്കുകയാണ് തോമസ്.</p><p>ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ തോമസ്സിന്റെ മുഖം കണ്ട് നില്ക്കുമ്പോള് എന്റെ കണ്ണു നിറഞ്ഞു. കണ്ണുനീരിന്റെ അവ്യക്തതയകന്നപ്പോള്‍ ബ്ലസ്സന് എന്റെ കൈപിടിച്ച് നില്‍ക്കുകയാണ്. ഞാന്‍ ബ്ലസ്സനോടു ചോദിച്ചു:</p><p>''ബ്ലസ്സന്, അവിടെയൊരു തോമസ് ഉണ്ടായിരുന്നു... ഞാനവിടെ വന്ന കാലത്ത് അവന്റെയപ്പന് ജയിലിലായിരുന്നു. അവനിപ്പോള്‍ എവിടെയാണെന്നറിയാമോ?''</p><p>ബ്ലസ്സന് പറഞ്ഞു:</p><p>''അതെ സര്, തോമസ് വി.ബി.എസ്സില്‍ എന്റെ ക്ലാസ്സിലായിരുന്നു. അപ്പന് കള്ളനാണെന്ന പേരുദോഷം കാരണം ജീവിതം വലിയ ദുരിതത്തിലായപ്പോള്‍ ആ കുടുംബം നാടുവിട്ടു. തമിഴ്നാട്ടില്‍ ഏതോ ഉള്‍നാട്ടിലാണെന്നാണ് പിന്നീടു കേട്ടത്. ഇപ്പോള്‍ നാട്ടിലാരുമായും അവര്‍ക്ക് ബന്ധമൊന്നുമില്ല.''</p><p>ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു. തിരസ്കാരം എത്ര വലിയ ഒറ്റപ്പെടലിലേക്കും ദുരന്തത്തിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്! തോമസേ... മാപ്പ്! മാപ്പ്!!... നിന്നെ ഉള്‍ക്കൊള്ളാതെ പോയ സമൂഹത്തിന്റെ ഭാഗമായിപ്പോയല്ലോ ഞാനും...</p><div><br /></div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com0tag:blogger.com,1999:blog-459559864783051890.post-2099695171018478702022-07-21T01:36:00.002-07:002022-07-21T01:55:27.493-07:00നല്ല കൂട്ടുകാരി<div style="text-align: left;">'ഡാഡീ... ഒരു തമാശ കേള്‍ക്കണോ?'</div><p>സ്കൂളില്‍ നിന്നു വന്നയുടനേ ശ്രേയ ഡാഡിയുടെയടുത്തെത്തി. ഏഴാം ക്ലാസ്സുകാരിയായ ശ്രേയയുടെ തമാശ കേള്‍ക്കാന്‍ അവളുടെ ഡാഡി ജിമ്മിച്ചന്‍ കാതോര്‍ത്തു.</p><p>'എന്താ തമാശ? കേള്‍ക്കട്ടെ...'</p><p>'എന്റെ ക്ലാസ്സിലെ നാഗവേണിയെ ഇന്നു കുട്ടികളെല്ലാം കണക്കിനു കളിയാക്കി.'</p><p>'നാഗവേണി ആ വെങ്കിടേശന്റെ മകളല്ലേ? അവളുടെ അമ്മ ഇവിടെ പണിക്കു വന്നിട്ടുണ്ടല്ലോ. എന്തിനാ നാഗവേണിയെ കുട്ടികള്‍ കളിയാക്കിയത്?' ജിമ്മിച്ചന്‍ ചോദിച്ചു.</p><p>'അതേ ഡാഡീ... അവള് തന്നെ. അവളിന്ന് ക്ലാസ്സില്‍ വന്നത് മുഴുവന്‍ കീറിയ ഒരു യൂണിഫോമിട്ടാണ്. അതിലും ഭേദം അവള് ഉടുപ്പിടാതെ വരുന്നതായിരുന്നു. ആണ്‍കുട്ടികളെല്ലാം നൂറു ശതമാനം കിഴിവെന്നു പറഞ്ഞ് അവളെ കളിയാക്കുകയായിരുന്നു.' അതു പറഞ്ഞപ്പോള്‍ ശ്രേയയ്ക്ക് ചിരിപൊട്ടി.</p><p>ജിമ്മിച്ചന്‍ അതിലത്ര തമാശ തോന്നിയില്ല. ശ്രേയയെ വിഷമിപ്പിക്കാതിരിക്കാന്‍ ഒന്നു പുഞ്ചിരിച്ചെന്നു വരുത്തിയിട്ട് അയാള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. എന്നിട്ടു ചോദിച്ചു:</p><p>'ഞാന്‍ പുറത്തേക്കൊന്നു പോവുകയാ. ശ്രേയമോള് വരുന്നോ?'</p><p>'ങാ... ഞാന്‍ വരുന്നു.'</p><p>'മമ്മീ... ഞാന്‍ ഡാഡിക്കൊപ്പം പുറത്തേക്കൊന്നു പോവുകയാ...' ചെരുപ്പണിയുന്നതിനൊപ്പം ശ്രേയ വിളിച്ചു പറഞ്ഞു.</p><p>പുറത്ത് ചെറിയ തണുപ്പ് പരന്നിട്ടുണ്ട്. ജിമ്മിച്ചന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ശ്രേയ മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. </p><p>'നമ്മളെങ്ങോട്ടാ ഡാഡീ പോവുന്നത്?' ശ്രേയയ്ക്ക് ജിജ്ഞാസ.</p><p>മറുപടിയൊന്നും പറയാതെ ജിമ്മിച്ചന്‍ കാര്‍ മുന്നോട്ടെടുത്തു. തേയിലത്തോട്ടത്തിനു നടുവിലൂടെ തേയിലഫാക്ടറിക്കു മുന്നിലെത്തിയപ്പോള്‍ അയാള്‍ കാര്‍ അവിടെ നിര്‍ത്തി. </p><p>'എന്തിനാ ഡാഡീ ഇവിടെ നിര്‍ത്തിയത്? ഇതു പൂട്ടിക്കിടക്കുന്ന ഫാക്ടറിയല്ലേ?' ശ്രേയയ്ക്കു സംശയം.</p><p>'അതേ മോളേ, ഈ ഫാക്ടറി പൂട്ടിയിട്ട് അഞ്ചു വര്‍ഷമായി. മോളുടെ ക്ലാസ്സിലെ നാഗവേണിയുടെ അച്ഛന് വെങ്കിടേശന് ഈ ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു. ഫാക്ടറിയുണ്ടായിരുന്ന കാലത്ത് നാഗവേണിയുടെ വീട്ടുകാര്‍ പട്ടിണിയെന്തെന്നറിഞ്ഞിരുന്നില്ല. തേയില ബിസിനസ് നഷ്ടത്തിലായപ്പോള്‍ ഫാക്ടറി ഉടമസ്ഥര്‍ അതു പൂട്ടി. അതോടെയാണ് നാഗവേണിയുടെ കുടുംബത്തിനു കഷ്ടത തുടങ്ങിയത്.'</p><p>ഡാഡി പറയുന്നതു ശ്രദ്ധിക്കുകയായിരുന്നു, ശ്രേയ. ഫാക്ടറിക്കപ്പുറമുള്ള കുന്നിന്മുകളിലേക്കു കൈ ചൂണ്ടി ഡാഡി പറഞ്ഞു: </p><p>'അതാ, ആ കുന്നിന്മുകളിലെ ചെറിയ വീടുകള്‍ കണ്ടില്ലേ? അതിലൊന്നിലാണ് നാഗവേണി താമസിക്കുന്നത്. ജോലിയില്ലാതായ ശേഷം വെങ്കിടേശന് ഹൃദ്രോഗിയായി. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നമ്മുടെ പള്ളിയില്‍നിന്നും അയാളുടെ ചികിത്സയ്ക്ക് ഒരു സംഭാവന കൊടുത്തിരുന്നു. ഇപ്പോള്‍ നാഗവേണിയുടെ അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.'</p><p>ഡാഡി അതു പറയുമ്പോള്‍ ശ്രേയ നാഗവേണിയെ ഓര്‍ക്കുകയായിരുന്നു. അവള് കീറിയ ഉടുപ്പിട്ടു വന്നപ്പോള്‍ കുട്ടികള്‍ കളിയാക്കിയതും അതുകേട്ട് താന്‍ കുടുകുടെ ചിരിച്ചതും നാഗവേണി നിറഞ്ഞൊഴുകാറായ കണ്ണുകളോടെ തന്നെ നോക്കിയതും ശ്രേയ ഓര്‍ത്തു. വീട്ടില്‍ പുത്തന്‍ മായാത്ത എത്രയോ ഉടുപ്പുകള്‍ തനിക്കുണ്ട്! യൂണിഫോം തന്നെ ഏഴോ എട്ടോ ജോഡിയുണ്ടാവും.</p><p>'മോളേ... നമ്മള് ടി.വി കണ്ടും എല്ലാ മുറികളിലും ലൈറ്റും ഫാനുമിട്ടും സന്തോഷിക്കുമ്പോള്‍ നാഗവേണിയുടെ വീട്ടില്‍ ഒരു ലൈറ്റു പോലും കത്തുന്നില്ല. ഫാക്ടറി പൂട്ടിയതോടെ വൈദ്യുതി ബോര്‍ഡ് അവരുടെ കറന്റുകണക്ഷന്‍ കട്ട് ചെയ്തു. ആ പാവങ്ങള്‍ക്ക് കറന്റ് ചാര്‍ജ് അടയ്ക്കാന്‍ നിവൃത്തിയില്ല...'</p><p>ഡാഡി കൂടുതലെന്തെങ്കിലും പറയുംമുമ്പേ ശ്രേയ വിങ്ങിക്കരയാന് തുടങ്ങി. വിതുമ്പലോടെ അവള് പറഞ്ഞു:</p><p>'ഡാഡീ... നമുക്കു വീട്ടിലേക്കു പോകാം. എന്റെ രണ്ടു ജോഡി യൂണിഫോമും ഇപ്രാവശ്യം ബെര്‍ത്ത്ഡേയ്ക്ക് കുഞ്ഞാന്റി തന്ന പുള്ളിയുടുപ്പും ഞാന്‍ നാഗവേണിക്കു കൊടുക്കും. അത് അവളുടെ വീട്ടില്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോയി കൊടുക്കണം. ഡാഡിയും വരണം, എന്റെ കൂടെ...'</p><p>ജിമ്മിച്ചന്‍ ശ്രേയയെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. കാര്‍ മുമ്പോട്ടു നീങ്ങുമ്പോള്‍ കോടക്കാറ്റ് ജാലത്തിലൂടെ ഉള്ളിലേക്കു വന്ന് ശ്രേയയെ ചുംബിച്ചു. 'നീയിപ്പോഴാ ഒരു നല്ല കൂട്ടുകാരിയായത്' എന്ന് കാറ്റ് തന്റെ ചെവിയില്‍ പറയുന്നതുപോലെ ശ്രേയയ്ക്കു തോന്നി.</p><div><br /></div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com2tag:blogger.com,1999:blog-459559864783051890.post-59336005409205616072018-07-25T03:55:00.000-07:002018-07-25T03:57:12.841-07:00ജിഷ്ണുവിന്റെ സ്കൂള്‍ബാഗ്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
നല്ല പിങ്ക് നിറമുള്ള സ്കൂള്‍ ബാഗ്! അതിന്റെ മുന്നിലെ പോക്കറ്റിനു മുകളില്‍ മഞ്ഞ ഉടുപ്പിട്ട മിക്കി മൗസിന്റെ വലിയ ചിത്രം. മിക്കിയുടെ കണ്ണുകള്‍ ജീവനുള്ളവ പോലെ ഇടയ്ക്കിടയ്ക്ക് ചലിക്കുന്നുണ്ട്. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>ജിഷ്ണു ദൂരെ നിന്ന് കൗതുകത്തോടെ ആ ബാഗിലേക്കു നോക്കി. അരുണിന്റേതാണ് ആ ബാഗ്. ജിഷ്ണു കേള്‍ക്കത്തക്ക വിധം അരുണ്‍ ഉറക്കെ ജോയലിനോടും അഭിജിത്തിനോടും പറയുന്നതു കേട്ടു:</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>''ഡാഡി വാങ്ങിത്തന്നതാ ഈ ബാഗ്... കണ്ടില്ലേ ഇതിനകത്ത് പെന്‍സിലും റബ്ബറുമൊക്കെ വയ്ക്കാന്‍ പ്രത്യേകം പ്രത്യേകം അറകളുണ്ട്... ഇതു വാങ്ങിയപ്പോള്‍ വാട്ടര്‍ ബോട്ടിലും വാട്ടര്‍ ഗണ്ണും ഫ്രീ കിട്ടിയിട്ടുമുണ്ട്.''</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>അതൊക്കെയൊന്ന് അടുത്തു കാണാന്‍ ജിഷ്ണുവിന് ആഗ്രഹമില്ലാഞ്ഞല്ല, പക്ഷേ,അരുണിന് ജിഷ്ണുവിനെ ഒട്ടും ഇഷ്ടമില്ല.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>അരുണിനോട് ജിഷ്ണുവിന് പ്രത്യേകം വിരോധമൊന്നുമില്ല. എന്നാല്‍ അന്നവന് അച്ഛനെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ജിഷ്ണുവിനു സങ്കടം വരും. ഒരു തെറ്റും ചെയ്യാത്ത തന്റെ അച്ഛന് ജയിലിലായിപ്പോയതിന്റെ പേരില്‍ അരുണ്‍ പറഞ്ഞതെന്താ? 'നീയാ വണ്ടിക്കള്ളന്റെ മകനല്ലേ' എന്ന്... </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>അതു കേട്ടപ്പോള്‍ സഹിക്കാനായില്ല. അരിശം കൊണ്ട് കണ്ണില്‍ ഇരുട്ടു കയറി. പിന്നെ അവനെ കൂട്ടിപ്പിടിച്ച് കയ്യുടെ തരിപ്പ് മാറുന്നതു വരെ തല്ലി. അതിന്റെ പേരില്‍ ഹെഡ്മാസ്റ്ററുടെ വക ചൂരല്‍പ്രയോഗം ഏല്ക്കുമ്പോഴും ജിഷ്ണുവിനു വേദനിച്ചില്ല. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>പാവം അച്ഛന്!... ഇപ്പോള്‍ അവിടെ എന്തുമാത്രം പ്രയാസം അനുഭവിക്കുന്നുണ്ടാവും!... അച്ഛന് അടുത്തുണ്ടായിരുന്നെങ്കില്‍ ഇതുപോലെയൊരു ബാഗ് തനിക്കും കിട്ടുമായിരുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>കാലക്കേടിനാണ് അച്ഛന് അന്ന് ആ വണ്ടി ബിസിനസ്സിന് ഇടനില നിന്നത്. വണ്ടിപ്പേട്ടയില്‍ പല പ്രാവശ്യം കണ്ടു പരിചയമുള്ള ഒരാള്‍ വന്ന് ഒരു ജീപ്പ് വില്‍പ്പനയ്ക്കുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ജീപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്ന നാട്ടുകാരന് റേഷന്‍കടയുടമയെ അച്ഛന് ഓര്‍ത്തു. വണ്ടിക്കച്ചവടത്തിന്റെ കമ്മീഷന് കിട്ടിയാല്‍ ജിഷ്ണുവിന്റെ പുതുവര്‍ഷച്ചെലവുകള്‍ നടക്കുമല്ലോ എന്നായിരുന്നു അച്ഛന്റെ ചിന്ത. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>പക്ഷേ അച്ഛനെ അന്വേഷിച്ച് റേഷന്‍കടക്കാരനൊപ്പം പൊലീസ് വീട്ടില്‍ വന്നപ്പോഴാണ് ആ ജീപ്പ് മോഷണമുതലാണെന്ന് എല്ലാവരും അറിയുന്നത്. ജീപ്പ് വില്ക്കാന് തന്നെ സമീപിച്ച ആളെ വണ്ടിപ്പേട്ടയില്‍ കണ്ടുള്ള പരിചയമേയുള്ളുവെന്ന് അച്ഛന് പറഞ്ഞതൊന്നും പൊലീസുകാര്‍ മുഖവിലയ്ക്കെടുത്തില്ല. ഒടുവില്‍ അച്ഛന് ജയിലിലായി. അന്നു തുടങ്ങിയതാണ് അമ്മയുടെ കഷ്ടപ്പാട്. ഹോട്ടലിലെ അടുക്കളയില്‍ അദ്ധ്വാനിക്കുകയാണ് ഇപ്പോള്‍ അമ്മ...</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>കാലവര്‍ഷം ആരംഭിച്ചിരിക്കുന്നു... ജിഷ്ണു തന്റെ നരച്ചു തുടങ്ങിയ സ്കൂള്‍ബാഗ് പുറത്തു തൂക്കി വീട്ടിലേക്കു നടന്നു. ഇന്ന് അമ്മ പണിക്കു പോയിട്ടില്ല. വീട്ടില്‍ പനിച്ചു കിടക്കുകയാണ്. രാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അവന് അമ്മയ്ക്ക് മരുന്നു വാങ്ങിക്കൊടുത്തിരുന്നു. വടക്കേലെ നാണിയമ്മ ഉച്ചയ്ക്ക് കഞ്ഞി കൊടുക്കാമെന്നും ഇടയ്ക്കു വന്നു നോക്കാമെന്നും സമ്മതിച്ചതുകൊണ്ടാണ് അവന് സ്കൂളില്‍ പോയതു തന്നെ. തണുത്തു വിറയ്ക്കുകയായിരുന്നു അമ്മ. ഒരു കമ്പിളിപ്പുതപ്പ് അമ്മയ്ക്ക് അത്യാവശ്യമാണ്. എങ്കിലും നിസ്സഹായനായിരുന്നു അവന്. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>ആകാശം കറുത്തിരുളുന്നു. അടുത്ത മഴയ്ക്കുള്ള പുറപ്പാടാണ്. ദൂരെ നിന്നു തന്നെ രാജലക്ഷ്മി ടീച്ചര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നത് ജിഷ്ണു കണ്ടു. സ്കൂളില്‍ നിന്ന് വിരമിച്ചെങ്കിലും ടീച്ചറിന് ഇപ്പോഴും കുട്ടികളെ കാണാതിരിക്കാനാവില്ല. ജിഷ്ണു അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ ചോദിച്ചു: </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>''ജിഷ്ണൂ... പുസ്തകങ്ങളും ബുക്കുമൊക്കെ വാങ്ങിയോ?...''</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>''വാങ്ങി ടീച്ചര്‍...'' അവര്‍ അവനെ ചേര്‍ത്തു നിര്‍ത്തി പുഞ്ചിരിയില്‍ നിറഞ്ഞ സ്നേഹത്തോടെ ചോദിച്ചു: </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>''എന്നിട്ട് പുതിയ സ്കൂള്‍ബാഗ് വാങ്ങിയില്ലേ? ഈ ബാഗിന്റെ നിറം മങ്ങി പഴകിപ്പോയല്ലോ...''</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>അവന് ഒന്നും പറഞ്ഞില്ല. പെയ്യാനൊരുങ്ങുന്ന ആകാശം പോലെയായി അവന്റെ കണ്ണുകള്‍. ടീച്ചര്‍ വിളിച്ചു: ''നീ വാ...'' </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>ടീച്ച<span style="font-size: 12.8px;">റുടെ</span> വീടിനുള്ളില്‍ പതുപതുത്ത സെറ്റിയില്‍ അമര്ന്നിരിക്കാന് ജിഷ്ണുവിനു തോന്നിയില്ല. ടീച്ചര്‍ അവന് ചായയും പലഹാരങ്ങളും നല്കി. മടങ്ങുമ്പോള്‍ ഒരു അഞ്ഞൂറു രൂപ നോട്ടും ഒരു നൂറുരൂപാ നോട്ടും ഒരുമിച്ച് മടക്കി അവന്റെ പോക്കറ്റില്‍ തിരുകിയിട്ട് ടീച്ചര്‍ പറഞ്ഞു: </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>''ഇതുകൊണ്ടൊരു സ്കൂള്‍ ബാഗ് വാങ്ങണം കേട്ടോ...''</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>അപ്പോള്‍ തന്നെ അവന് വീട്ടിലേക്കു പോകാതെ ടൗണിലേക്കു തിരിച്ചു. നിറപ്പകിട്ടാര്‍ന്ന ബാഗുകള്‍ നിറഞ്ഞ ഒരു കടയുടെ മുന്നിലാണ് ഇപ്പോള്‍ ജിഷ്ണു. അവിടെ ചില്ലലമാരയില്‍ തൂക്കിയിട്ട പിങ്ക് നിറമുള്ള ബാഗില്‍ മഞ്ഞനിറത്തില്‍ മിക്കി മൗസിനെ ജിഷ്ണു കണ്ടു. മിക്കി തന്നെ അങ്ങോട്ടു വിളിക്കുകയാണ്. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>ആ കടയ്ക്കപ്പുറത്ത് ഒരു തുണിക്കടയുണ്ട്. ജിഷ്ണു മെല്ലെ അങ്ങോട്ടു നടന്നു. അവിടെ കണ്ട വില്പനക്കാരിയോടവന്‍ ചോദിച്ചു: </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>''ചേച്ചീ... അറുനൂറു രൂപയ്ക്ക് ഒരു കമ്പിളിപ്പുതപ്പു കിട്ടുമോ?...''</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="white-space: pre-wrap;"> </span>പുറത്തു തൂക്കിയ നിറം മങ്ങിയ സ്കൂള്‍ബാഗും നെഞ്ചത്തടുക്കിപ്പിടിച്ച കമ്പിളിപ്പുതപ്പുമായി വീട്ടിലേക്കു നടക്കുമ്പോള്‍ അവന് ചിന്തിച്ചു: നിറം മങ്ങിയതാണെങ്കിലും എന്റെ സ്കൂള്‍ബാഗിന് മറ്റു കുഴപ്പമൊന്നുമില്ലല്ലോ...</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com4tag:blogger.com,1999:blog-459559864783051890.post-90049387482403721852017-05-02T23:52:00.004-07:002017-05-02T23:58:13.427-07:00യഥാര്‍ത്ഥ സന്തോഷം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> </span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> മഹാധനികനായിരുന്നു, ലിഡിയയിലെ ക്രോയ്സസ് രാജാവ്. ഏഥെന്‍സിലെ പ്രശസ്ത നിയമജ്ഞന് സോളോണ്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ക്രോയ്സസിനെ സോളോണ്‍ സമയം കിട്ടുമ്പോഴൊക്കെ സന്ദര്‍ശിക്കും. </span></span></div>
<div style="text-align: justify;">
<span style="background-color: white; font-family: inherit;"> ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ സോളോണിന് രാജാവ് തന്റെ അമൂല്യനിധിനിക്ഷേപങ്ങള്‍ കാട്ടിക്കൊടുത്തു. ഒട്ടേറെ അറകളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും അമൂല്യരത്നങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച അമൂല്യ വസ്തുക്കളും!!... </span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> അത്രയും അമൂല്യമായ ധനസമ്പത്ത് അതിനു മുമ്പൊരിക്കലും സോളോണ്‍ കണ്ടിരുന്നില്ല. എങ്കിലും ആ കാഴ്ച അദ്ദേഹത്തില്‍ ഭാവവ്യത്യാസമൊന്നുമുണ്ടാക്കിയില്ല. </span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> കണക്കില്ലാത്ത നിധിനിക്ഷേപങ്ങള്‍ കണ്ടിട്ടും നിസ്സംഗനായി നില്ക്കുന്ന സോളോണിന്റെ പ്രതികരണം രാജാവിന് അത്ര ഇഷ്ടപ്പെട്ടില്ല. ക്രോയ്സസ് രാജാവ് ചോദിച്ചു:</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> ''ഇനി പറയൂ സോളോണ്‍, ഇത്രയധികം സമ്പത്തുള്ള ഞാനല്ലേ ലോകത്ത് ഏറ്റവും സന്തുഷ്ടന്‍?''</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> സോളോണ്‍ പറഞ്ഞു:</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> ''അല്ല മഹാരാജാവേ, ഒരിക്കലും അങ്ങല്ല ഏറ്റവും സന്തുഷ്ടനായ മനുഷ്യന്...''</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;">രാജാവിന് ദേഷ്യം വന്നെങ്കിലും അതു പ്രകടിപ്പിക്കാതെ അദ്ദേഹം ചോദിച്ചു:</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> ''പിന്നെയാരാണ്?''</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> സോളോണ്‍ വിനയത്തോടെ പറഞ്ഞു:''ഏഥെന്‍സില്‍ ജീവിച്ചിരുന്ന ടെല്ലസ് ആണ് എന്റെ അറിവില്‍ ഏറ്റവും സന്തോഷവാനായ മനുഷ്യന്. ആര്‍ഭാടമായി ജീവിക്കാന്‍ വേണ്ടത്ര പണം കൈവശമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം അത് മുഴുവന്‍ യുദ്ധങ്ങളിലും കലഹങ്ങളിലും വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുകയായിരുന്നു.''</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> ''ശരി... സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാമത്തെ ആള് ആരാണ്?'' അതു താനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് രാജാവ് ആ ചോദ്യം ചോദിച്ചത്.</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;">രാജാവിന്റെ ആ പ്രതീക്ഷയും തെറ്റായിരുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും ക്രോയ്സസിനല്ല സോളോണ്‍ നല്‍കിയത്. അദ്ദേഹം പറഞ്ഞു: </span></span></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcbwxyH-gTavKN4pFlmlJ2pJJdVP3C_Zb5yFdHL79uhaRKuH9oKoFYksykyE5fZXFtkOYn_gDyyDpXi7t-ZTg0mSRGh1OudH70gEG-MH6NpRmyjZRsraei54CmB1_OvHPLBR-X1bK4z1c/s1600/Croesus+and+Solon.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcbwxyH-gTavKN4pFlmlJ2pJJdVP3C_Zb5yFdHL79uhaRKuH9oKoFYksykyE5fZXFtkOYn_gDyyDpXi7t-ZTg0mSRGh1OudH70gEG-MH6NpRmyjZRsraei54CmB1_OvHPLBR-X1bK4z1c/s320/Croesus+and+Solon.jpg" width="320" /></a><span style="background-color: white;"><span style="font-family: inherit;"> ''മഹാരാജാവേ, അങ്ങു സന്തുഷ്ടനായിരിക്കാം... എന്നാല്‍ നാളെ അങ്ങേയ്ക്ക് എന്തു സംഭവിക്കുമെന്നറിയില്ലല്ലോ. പണവും പ്രതാപവും അധികാരവും നഷ്ടപ്പെട്ടാല്‍ അങ്ങു സന്തോഷവാനായിരിക്കുമെന്നതിന് എന്താണ് ഉറപ്പ്? അതുകൊണ്ട് അങ്ങ് സന്തോഷവാനായിരുന്നോ അല്ലയോ എന്ന് അങ്ങയുടെ മരണശേഷമേ പറയാനാവൂ...''</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> സോളോണിന്റെ വാക്കുകള്‍ ശരിയാണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. പേര്‍ഷ്യന്‍ രാജാവായ സൈറസുമായുള്ള യുദ്ധത്തില്‍ ക്രോയ്സസ് തടവുകാരനായി പിടിക്കപ്പെട്ടു. ബന്ധനസ്ഥനായി തടവില്‍ കഴിയുമ്പോള്‍ ക്രോയ്സസ് സോളോണിന്റെ വാക്കുകള്‍ ഓര്‍ത്തു. </span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> 'ഹൊ... എത്ര വലിയ സത്യമാണ് സോളോണ്‍ അന്നു പറഞ്ഞത്! ഞാന്‍ ഏറ്റവും വിലയേറിയതായി കരുതിയ പണം ഇല്ലായിരുന്നെങ്കില്‍ പേര്‍ഷ്യന്‍ സൈന്യത്തിന്റെ ആക്രമണവും എന്റെയീ കാരാഗൃഹവാസവുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ...'</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> അദ്ദേഹം കാരാഗൃഹത്തിലെ ഇരുട്ടറയില്‍ കിടന്ന് ''സോളോണ്‍... സോളോണ്‍...'' എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. </span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> ഏതായാലും ക്രോയ്സസിന്റെ ജീവിതം ആ കാരാഗൃഹത്തില്‍ അവസാനിച്ചില്ല. പിന്നീട് അധികാരമേറ്റ സൈറസ് ചക്രവര്‍ത്തി ക്രോയ്സസിനോട് സൗഹൃദവും ആദരവും പുലര്‍ത്തി. ചക്രവര്‍ത്തി ക്രോയ്സസിനെ തടവില്‍നിന്ന് മോചിപ്പിച്ചു.</span></span></div>
<div style="text-align: justify;">
<span style="background-color: white;"><span style="font-family: inherit;"> പണമാണ് ഏറ്റവും വലിയ നേട്ടമെന്നു കരുതുകയും അതിനായി എല്ലാ പ്രമാണങ്ങളും കൈവെടിയുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ധനവും മറ്റു സൗഭാഗ്യങ്ങളുമൊക്കെ ചില നേരങ്ങളില്‍ നമുക്കു ശാപമായി മാറാം. നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാവുന്നത്.</span></span></div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com3tag:blogger.com,1999:blog-459559864783051890.post-5096183901590719222014-06-23T04:59:00.000-07:002014-06-23T05:02:53.416-07:00പ്രണയത്തിന്റെ തത്വശാസ്ത്രം (Love’s Philosophy)<div dir="ltr" style="text-align: left;" trbidi="on">
ഉറവുകളലിയുന്നു പുഴയില്‍പ്പതുക്കെ<br />
പുഴകള്‍ക്കു ചേരുവാന്‍ കടലിന്റെ ഗാത്രം<br />
സ്വര്‍ലോകമാരുതന്‍ മെല്ലെത്തലോടും<br />
മധുരമാമൊരു ഹൃദ്യഭാവം കണക്കെ<br />
ഒന്നുമേയേകമായ് നിലകൊള്‍കയില്ല;<br />
ജഗദീശനരുളുന്ന നിയമത്താലെല്ലാം<br />
ഒന്നാകുമുത്സാഹമോടൊത്തു ചേരും<br />
എന്തേ വിഘാതം നിനക്കെന്നെ പുല്കാന്?<br />
<br />
സുരലോകസീമയെ മുത്തും ഗിരിനിര<br />
തിരകള്‍ തിരകളെ പുണരുന്നു ഗാഢം<br />
ആവില്ല, സഹജനാം പുഷ്പത്തെ നിന്ദിക്കു-<br />
മനിയത്തിപ്പൂവിന്നു മാപ്പു നല്കീടുവാന്<br />
ആദിത്യകിരണങ്ങള്‍ ഭൂമിയെ മുത്തുന്നു<br />
കടലിനെ ചുംബിപ്പൂ രാക്കതിര്‍ മെല്ലവേ<br />
മധുരമെന്നോതുവതെങ്ങനെയിവയെല്ലാം<br />
നീയെന്നെ മുത്തുവാന്‍ മനസ്സായിടായ്കില്‍...<br />
<br />
പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ 'Love's Philosophy' എന്ന കവിതയുടെ മൊഴിമാറ്റമാണിത്. ഷെല്ലിയുടെ ഇംഗ്ലീഷ് കവിത താഴെ-<br />
<div>
<div>
<br /></div>
</div>
<div>
<span style="background-color: white; font-family: Georgia; font-size: 24px;"><br /></span>
<span style="background-color: white; font-family: Georgia; font-size: 24px;">Love’s Philosophy</span></div>
<div>
<div>
The fountains mingle with the river</div>
<div>
And the rivers with the ocean,</div>
<div>
The winds of heaven mix for ever</div>
<div>
With a sweet emotion;</div>
<div>
Nothing in the world is single;</div>
<div>
All things by a law divine</div>
<div>
In one spirit meet and mingle.</div>
<div>
Why not I with thine?—</div>
<div>
<br /></div>
<div>
See the mountains kiss high heaven</div>
<div>
And the waves clasp one another;</div>
<div>
No sister-flower would be forgiven</div>
<div>
If it disdained its brother;</div>
<div>
And the sunlight clasps the earth</div>
<div>
And the moonbeams kiss the sea:</div>
<div>
What is all this sweet work worth</div>
<div>
If thou kiss not me?</div>
</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com27tag:blogger.com,1999:blog-459559864783051890.post-39440741354119218532014-05-29T21:33:00.000-07:002014-05-29T21:40:46.319-07:00നചികേതസ്സിന്റെ സന്ദേഹം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ആശ്രമമുറ്റത്ത് യജ്ഞശാലയില്‍ യാഗത്തിരക്ക്. ഉദ്ദാലകമുനിയും ബന്ധുക്കളും ഭയഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി. ഉദ്ദാലകന്റെ താത്പര്യമനുസരിച്ചാണ് വിശ്വജിത്ത് എന്ന യാഗം ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ യജ്ഞാചാര്യന്മാര് സന്നിഹിതരാണ്. </div>
<div style="text-align: justify;">
യാജകപ്രധാനിയുടെ സമീപത്തുതന്നെ ആജ്ഞാനുവര്‍ത്തിയായി നില്‍പ്പുണ്ട്, നചികേതസ്സ്. ഉദ്ദാലകമുനിയുടെ മകനാണ് ആ ബാലന്. ഊര്‍ജ്ജസ്വലനും ബുദ്ധിമാനുമായ അവന്റെ സംശയങ്ങള്‍ക്കു മുന്നില്‍ പണ്ഡിതരായ മുനിവര്യന്മാര് പോലും പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുണ്ട്.</div>
<div style="text-align: justify;">
ചിലപ്പോള്‍ അവന് യാഗമന്ത്രങ്ങളുടെ അര്‍ത്ഥം അന്വേഷിക്കും. മറ്റു ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ അങ്ങനെ തന്നെ നടത്തിയില്ലെങ്കിലെന്താ എന്നാവും അവന്റെ സംശയം. ഈശ്വരപ്രസാദത്തെക്കുറിച്ചുള്ള സംശയങ്ങളും മഹര്‍ഷിശ്രേഷ്ഠരോട് ഉന്നയിക്കാന്‍ അവന് മടിക്കാറില്ല. നചികേതസ്സിന്റെ സംശയങ്ങളൊന്നും അവസാനിക്കില്ലെന്നാണ് മുനികുമാരന്മാര് തമാശയായി പറയാറുള്ളത്.<br />
യാഗം അവസാനഘട്ടത്തിലെത്തി. യാഗം ഫലം കണ്ട സന്തോഷം എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്. വിശ്വജിത് യാഗത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന യാജകര്‍ക്ക് ആതിഥേയന് എല്ലാം ദാനം ചെയ്യണമെന്നാണു നിയമം. ഉദ്ദാലകന് ഉദാരമനസ്കനായി എല്ലാം ദാനം ചെയ്യാന്‍ തയ്യാറായി.<br />
ആശ്രമത്തില്‍ കുറേ പശുക്കളുണ്ടായിരുന്നു- പാല് വറ്റി ശോഷിച്ച മിണ്ടാപ്രാണികള്‍! ദാനം ചെയ്യാന്‍ ബാക്കിയൊന്നുമില്ലെന്നു വന്നപ്പോള്‍ ഉദ്ദാലകന് അവയെയും ദാനം ചെയ്തു. കണ്ടു നിന്ന നചികേതസ്സ് ആ പശുക്കളുടെ കണ്ണിലേക്കു നോക്കി. അവയുടെ ദൈന്യഭാവം അവനില്‍ കനിവുണര്‍ത്തി. ഒപ്പം ഒരു സന്ദേഹവും ഉള്ളിലുണര്‍ന്നു.</div>
<div style="text-align: justify;">
ഞാനും അച്ഛന്റെ സ്വത്തല്ലേ? സര്‍വ്വവും ദാനം ചെയ്യണമെന്നാണെങ്കില്‍ എന്നെയും ദാനം ചെയ്യണമല്ലോ.<br />
നചികേതസ്സ് സംശയം മറച്ചുവച്ചില്ല. അവന് പിതാവിനടുത്തെത്തി ചോദിച്ചു:<br />
"അച്ഛാ... എന്നെ ആര്‍ക്കാണു ദാനം ചെയ്യുന്നത്?''<br />
ആദ്യം ഉദ്ദാലകന് ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. വിടാന്‍ ഭാവമില്ലാതെ മുനികുമാരന് ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം അവന്റെ ചോദ്യത്തെ അവഗണിക്കാനാവാതെ അല്പം നീരസത്തോടെ തന്നെ ഉദ്ദാലകന് പറഞ്ഞു:<br />
"നിന്നെ ഞാന്‍ കാലനു കൊടുക്കും...''<br />
അറംപറ്റുന്ന ആ മറുപടി കേട്ട് യജ്ഞശാലയില്‍ അസ്വസ്ഥത പരന്നു. മുനിമാര്‍ വിഷണ്ണരായി. നചികേതസ്സ് മാത്രം അക്ഷോഭ്യനായി നിലകൊണ്ടു. പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒരു അശരീരി മുഴങ്ങി.<br />
"നചികേതസ്സേ, നീ യമഗൃഹത്തില്‍ പോകണമെന്നതാണ് നിന്റെ അച്ഛന്റെ ഉദ്ദേശ്യം. അതുകൊണ്ട് യമന്‍ വീട്ടിലില്ലാത്ത സമയം നോക്കി നീ അവിടെ ചെല്ലുക. അപ്പോള്‍ യമപത്നി ആതിഥ്യ മര്യാദയനുസരിച്ച് ആഹാരം കഴിക്കുവാന്‍ നിന്നോട് ആവശ്യപ്പെടും. അതു നീ പാടേ നിരസിക്കണം. യമരാജന് മടങ്ങിയെത്തുമ്പോള്‍ നീ അവിടെയെത്തിയിട്ട് എത്ര ദിവസമായെന്നും എന്തു ഭക്ഷിച്ചെന്നും ചോദിക്കും. അതിന് നീ അവിടെയെത്തി മൂന്നു രാത്രിയായെന്നും ആദ്യദിവസം അങ്ങയുടെ പ്രജകളെയും രണ്ടും മൂന്നും ദിവസങ്ങളില്‍ പശുക്കളെയും സുകൃതത്തെയും ഭക്ഷിച്ചെന്നും പറയണം. അതിഥി സ്വഗൃഹത്തില്‍ മൂന്നു ദിവസം വിശന്നു കഴിഞ്ഞാല്‍ പ്രജകള്‍ക്കും സുകൃതാദികള്‍ക്കും ക്ഷയം സംഭവിക്കുമെന്നാണ് അതിനര്‍ത്ഥം.''<br />
അശരീരി അനുസരിച്ച് നചികേതസ്സ് യമഗൃഹത്തിലേക്ക് യാത്ര തിരിക്കുകയും അത്തരത്തില്‍ യമനോട് സംസാരിക്കുകയും ചെയ്തു. ആ കൊച്ചുമിടുക്കന്റെ സംസാരത്തില്‍ പ്രീതനായ യമരാജന് അവനെ അനുഗ്രഹിച്ച് ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ അവനോട് ആവശ്യപ്പെട്ടു. എന്നെ ജീവനോടെ എന്റെ അച്ഛന്റെയടുത്തേക്ക് അയയ്ക്കണം, കേള്‍വിയിലൂടെയും ഓര്‍മ്മയിലൂടെയും എനിക്കു ലഭിച്ച യജ്ഞസിദ്ധി നിലനിര്‍ത്തുവാന്‍ എന്നെ സഹായിക്കണം, മരണത്തെ അതിജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്നീ വരങ്ങളാണ് നചികേതസ്സ് യമരാജനോട് ആവശ്യപ്പെട്ടത്. സന്തോഷത്തോടെ യമദേവന് അവന്റെ അഭീഷ്ടം നിറവേറ്റിക്കൊടുത്തു. ബ്രഹ്മവിദ്യയും യോഗവിദ്യയും കരസ്ഥമാക്കി ആശ്രമത്തില്‍ തിരിച്ചെത്തിയ നചികേതസ്സ് തന്റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചു.<br />
നചികേതസ്സ് നമുക്ക് നല്കുന്ന ഒരു സന്ദേശമുണ്ട്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ ഈശ്വരഹിതത്തിന് വിധേയരായി അഭിമുഖീകരിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാവുമെന്നതാണ് ആ സന്ദേശം. അത്തരം വിജയങ്ങളിലൂടെ നന്മയുടെ കാവലാളുകളാകാന്‍ നമുക്കു സാധിക്കണം.</div>
<div style="text-align: justify;">
<br /></div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com32tag:blogger.com,1999:blog-459559864783051890.post-26975362763463833382013-11-20T01:43:00.000-08:002013-11-20T07:08:35.255-08:00കടല്‍ത്തിരകളോടു സംസാരിച്ചവന്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ആ മനുഷ്യന് കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.</div>
<div style="text-align: justify;">
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.</div>
<div style="text-align: justify;">
ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.</div>
<div style="text-align: justify;">
കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.</div>
<div style="text-align: justify;">
അവിടെയെത്തിയാലോ?...</div>
<div style="text-align: justify;">
ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?</div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtvC_9NGMzUnyA739akTsmX7rozbbZCUK1wTJk5IT86VgiEBdTH2EUmBCSjGfvsyDmhcbJfziUB19qfNpc5iALHU6_F2avtupaJhg2CtnWQZdy0iuvZILxq2aatHym51vgZ97J1lF2SyU/s1600/balasnehithan1.tif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtvC_9NGMzUnyA739akTsmX7rozbbZCUK1wTJk5IT86VgiEBdTH2EUmBCSjGfvsyDmhcbJfziUB19qfNpc5iALHU6_F2avtupaJhg2CtnWQZdy0iuvZILxq2aatHym51vgZ97J1lF2SyU/s320/balasnehithan1.tif" width="208" /></a></div>
<div style="text-align: justify;">
ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന് ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന് ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.</div>
<div style="text-align: justify;">
ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.</div>
<div style="text-align: justify;">
ഇരുപതു വയസ്സായപ്പോള്‍ അവന് നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.</div>
<div style="text-align: justify;">
വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.</div>
<div style="text-align: justify;">
അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന് വാള് ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.</div>
<div style="text-align: justify;">
വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.</div>
<div style="text-align: justify;">
തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള് കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള് തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.</div>
<div style="text-align: justify;">
നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.</div>
<a name='more'></a><br />
<i>(നമ്മുടെ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ രചനയ്ക്കായി <a href="http://oruma-cartoonmela.blogspot.in/">കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു </a>വരച്ച ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.)</i><br />
<div>
<br /></div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com43tag:blogger.com,1999:blog-459559864783051890.post-83947709490243571522013-11-06T09:26:00.000-08:002013-11-06T09:26:49.921-08:00രാജാവിന്റെ മോതിരം<div dir="ltr" style="text-align: left;" trbidi="on">
വളരെക്കാലം മുമ്പ് പേര്‍ഷ്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അജയ്യനായ അദ്ദേഹത്തിന് ഭൂമിയിലെ ധനങ്ങളൊന്നും അപ്രാപ്യമായിരുന്നില്ല.<br />
മരുഭൂമികളും മണല്‍ക്കാടുകളും കടന്ന് ദൂരെരാജ്യങ്ങളില്‍ നിന്ന് ഒട്ടകക്കൂട്ടങ്ങളിലേറി വന്ന വ്യാപാരികള്‍ രാജാവിന് വിലയേറിയ രത്നങ്ങള്‍ സമ്മാനിക്കുമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രത്നങ്ങള്‍!!<br />
കടലുകള്‍ താണ്ടി കപ്പലുകള്‍ രാജ്യത്തെത്തുമ്പോള്‍ കടല്‍സഞ്ചാരികള്‍ നല്ലവനായ രാജാവിനെ മുഖം കാണിക്കാനെത്തും. അവര്‍ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമായിട്ടാവും വരിക. വിലയേറിയ മുത്തുകള്‍...<br />
പക്ഷേ ഈ സമ്മാനങ്ങളൊന്നും രാജാവില്‍ ഭാവവ്യത്യാസമുണ്ടാക്കാറില്ല. അദ്ദേഹം നിസ്സംഗനായി തന്റെ കൈയിലെ മോതിരത്തിലേക്കു നോക്കും. ആ നോട്ടം അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കും. കാരണമെന്തെന്നോ? ആ മോതിരത്തില്‍ ഒരു വാചകം കുറിച്ചിട്ടുണ്ട്: "ഇതും കടന്നുപോകും'' എന്നാണ് ആ വാചകം.<br />
ആസ്ഥാനനഗരിയില്‍ നടക്കാറുള്ള കായിക മത്സരങ്ങളില്‍ മതിമറന്ന് കാണികള്‍ ഹര്‍ഷാരവം മുഴക്കുമ്പോഴും രാജാവ് മോതിരത്തിലേക്കാവും നോക്കുക. ആ നോട്ടം അദ്ദേഹത്തെ വലിയൊരു സത്യം ഓര്‍മ്മിപ്പിക്കും- ഇതും കടന്നു പോകും.<br />
രാജാവ് വിശ്വസുന്ദരിയായൊരു യുവതിയെ വിവാഹം കഴിച്ചപ്പോള്‍ പ്രജകള്‍ പറഞ്ഞു:<br />
"നമ്മുടെ രാജാവ് എത്ര ഭാഗ്യവാനാണ്... രാജ്ഞി എത്ര സുന്ദരിയാണ്!!''<br />
അതു കേട്ടപ്പോഴും രാജാവ് മോതിരത്തിലേക്കു നോക്കി വായിച്ചു: "ഇതും കടന്നു പോകും...''<br />
യുദ്ധമുഖത്ത് ശത്രുപക്ഷത്തെ ഒരു സൈനികന്റെ കുന്തം രാജാവിന്റെ പരിച തകര്‍ത്ത് ശരീരത്തില്‍ മുറിവേല്പ്പിച്ചപ്പോള് അദ്ദേഹത്തിന്റെ അനുചരന്മാര് അലറിക്കരഞ്ഞു:<br />
"നോക്കൂ... നമ്മുടെ രാജാവിന് മുറിവേറ്റു!''<br />
അംഗരക്ഷകര്‍ മുറിവേറ്റ രാജാവിനെ യുദ്ധമുഖത്തുനിന്ന് ശുശ്രൂഷിക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ രാജാവ് പറഞ്ഞു:<br />
"ഹൊ! വേദന സഹിക്കാനാവുന്നില്ല... എങ്കിലും സഹിക്കാതെ വയ്യല്ലോ... സാരമില്ല, ഇതും കടന്നു പോകും...''<br />
പ്രശസ്തിയോ ലോകത്തിന്റെ മഹത്വമോ ഒന്നും രാജാവിനെ പ്രലോഭിപ്പിച്ചില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം രാജാവിന്റെ മോതിരം വലിയൊരു സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. "ഇതും കടന്നു പോകും...''<br />
വാര്‍ദ്ധക്യത്തില്‍ സ്വര്‍ഗ്ഗയാത്ര സ്വപ്നം കണ്ടു കഴിയുമ്പോള്‍ രാജാവ് ചിന്തിച്ചു, എന്താണു മരണം? അതിന് മറുപടിയെന്നോണം ജനാലയിലൂടെ കടന്നെത്തിയ ഒരു സൂര്യകിരണം രാജാവിന്റെ മോതിരത്തില്‍ പതിച്ചു. ഇതും കടന്നുപോകും എന്ന് രാജാവിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ആ സൂര്യകിരണം...<br />
തിയഡോര്‍ ടില്‍ട്ടണ്‍ എന്ന ആംഗലേയ കവിയുടെ പ്രശസ്തമായ "ദ കിംഗ്സ് റിങ്'' എന്ന കവിതയുടെ സാരാംശമാണിത്. ആ കവിതയിലൂടെ അദ്ദേഹം എത്ര വലിയൊരു സത്യമാണ് വെളിപ്പെടുത്തുന്നതെന്നു നോക്കൂ.<br />
ഈ ജീവിതത്തില്‍ നമ്മള് അനുഭവിക്കുന്ന സുഖങ്ങളും ദുഃഖങ്ങളുമൊന്നും ശാശ്വതമല്ല, ഇവയെല്ലാം കടന്നു പോകും. അതുകൊണ്ട്, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കാതെ, ദുഃഖങ്ങളില്‍ നിരാശരാകാതെ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെ.<br />
<a name='more'></a><br />
(2013 നവംബര്‍ ലക്കം 'നമ്മുടെ മാസിക'യില്‍ പ്രസിദ്ധീകരിച്ചത്)<br />
<div>
<br /></div>
<div>
<br /></div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com38tag:blogger.com,1999:blog-459559864783051890.post-4366100054722569662013-08-13T21:41:00.001-07:002013-11-20T01:58:18.747-08:00ഇക്കാറസിന്റെ ചിറകുകള്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഒരു ഗ്രീക്ക് പുരാണ കഥയാണിത്. നമ്മുടെ മാസികയില്‍ ഒരു കോളത്തിനുവേണ്ടി ഓര്‍ത്തെടുത്ത കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുമ്പ് അറിയാവുന്നവര്‍ക്ക് ഈ പുനര്‍വായന വിരസമാകാതിരിക്കട്ടെ. പുതിയ വായനക്കാര്‍ക്ക് പുതിയൊരു അറിവു ലഭിക്കട്ടെ. എല്ലാവര്ക്കും നന്മയുടെ ദര്‍ശനമുള്‍ക്കൊള്ളാനാകട്ടെ.<br />
ഗ്രീക്ക് ഇതിഹാസത്തിലെ പ്രഗത്ഭ ശില്പിയായിരുന്നു ഡിഡാലസ്. ഒരിക്കല്‍ ക്രീറ്റിലെ രാജാവായ മിനോസ് ഒരു കോട്ട നിര്‍മ്മിക്കാന്‍ ഡിഡാലസിനെ നിയോഗിച്ചു. രാജാവ് ഒരു നിര്‍ദ്ദേശം കൂടി നല്കി-<br />
"കോട്ട വളരെ മനോഹരമായിരിക്കണം. കടലിനു നടുക്ക് ഈ ദ്വീപില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കുരുക്കുകള്‍ നിറഞ്ഞ വിധത്തിലായിരിക്കണം വഴികള്‍ നിര്‍മ്മിക്കേണ്ടത്.'' <br />
ഡിഡാലസും മകന് ഇക്കാറസും ചേര്‍ന്ന് സമര്‍ത്ഥമായി ആ ജോലി നിര്‍വ്വഹിച്ചു. അതിനു ശേഷം ആഥന്‍സിലെ രാജാവായ തീസിയസ്സിനെ മിനോസ് ആ കോട്ടയില്‍ തടവിലാക്കി. എന്നാല്‍ തീസിയസ്സിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ഡിഡാലസ് രഹസ്യമാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തെ രക്ഷിച്ചു. ഇതറിഞ്ഞപ്പോള്‍ കോപാകുലനായ മിനോസ് രാജാവ് ഡിഡാലസിനെയും ഇക്കാറസിനെയും ആ കോട്ടയില്‍ത്തന്നെ തടവിലാക്കി. അതിവിദഗ്ദ്ധമായി തടവില്‍നിന്ന് പുറത്തു വന്നെങ്കിലും അവര്‍ക്ക് വിജനമായ ആ കോട്ടയില്‍ നിന്ന് കടല്‍ കടന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. തല പുകഞ്ഞാലോചിച്ച ഡിഡാലസ് മകനോടു പറഞ്ഞു-<br />
"ഈ കോട്ടയ്ക്കുള്ളിലെ മരങ്ങളില്‍ നിരവധി പക്ഷികള്‍ കൂടു കൂട്ടിയിട്ടുണ്ടല്ലോ. അവയുടെ തൂവലുകള്‍ ആകുന്നിടത്തോളം ശേഖരിക്കൂ, ഒപ്പം തേനീച്ചക്കൂടുകളില്‍ നിന്നു കിട്ടുന്നിടത്തോളം മെഴുകും...''<br />
അവര്‍ രണ്ടു പേരും കൂടി മെഴുകും പക്ഷികളുടെ തൂവലുകളും ശേഖരിക്കാന്‍ തുടങ്ങി. ഒടുവില്‍ ചെറുതും വലുതുമായ തൂവലുകള്‍ വേര്‍തിരിച്ച് അവ അനുയോജ്യമായ രീതിയില്‍ മെഴുകിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച് അവര്‍ രണ്ടു ജോഡി വലിയ ചിറകുകള് ഉണ്ടാക്കി. ഡിഡാലസ് അവയിലൊന്ന് തന്റെ കൈകളില്‍ ചേര്‍ത്തു കെട്ടി. കോട്ടയിലെ ഒരു കുന്നിന്റെ മുകളില്‍ നിന്ന് അദ്ദേഹം അത് ആഞ്ഞു വീശി. <br />
അതാ ഡിഡാലസ് വായുവില്‍ ഒരു പക്ഷിയെപ്പോലെ പറന്നുയരുന്നു. ഇക്കാറസ് അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. ഡിഡാലസ് പറന്നിറങ്ങിയിട്ട് ഇക്കാറസിനെയും ആ വിദ്യ പരിശീലിപ്പിച്ചു. താമസിയാതെ ബാലനായ ഇക്കാറസും അതില്‍ വിദഗ്ദ്ധനായി. ഡിഡാലസ് മകന് ചില നിര്‍ദ്ദേശങ്ങള്‍ നല്കി.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5dLbtilXZJPR9lklJbxp21iNGOesDpcfIJlsHyTFY-VjJoVXS1QHmTwDp5V6X55BnjvGKAqpu1-GgBTq6037Bm3d2Rrc13rz-wpIzXUMg0Ogqsdn40n5z0ssXI9sD5hixVy4HmL4X2Fs/s1600/cartoon+5.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="288" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5dLbtilXZJPR9lklJbxp21iNGOesDpcfIJlsHyTFY-VjJoVXS1QHmTwDp5V6X55BnjvGKAqpu1-GgBTq6037Bm3d2Rrc13rz-wpIzXUMg0Ogqsdn40n5z0ssXI9sD5hixVy4HmL4X2Fs/s320/cartoon+5.png" width="320" /></a></div>
<br />
"കടലിലൂടെ ദീര്‍ഘദൂരം പറക്കാനുള്ളതാണ്. അതുകൊണ്ട് വേഗത്തില്‍ ചിറകു വീശരുത്. താഴ്ന്നു പറക്കരുത്. കടത്തിരകളില്‍ പെട്ട് ചിറകു നനഞ്ഞാല്‍ പറക്കാനാവില്ല... ഉയര്‍ന്നു പറക്കരുത്. സൂര്യന്റെ ചൂടു നിനക്ക് താങ്ങാനാവില്ല...'' ഇക്കാറസ് അതെല്ലാം മൂളിക്കേട്ടു. അങ്ങനെ അവര്‍ പറന്നുയര്‍ന്നു. <br />
താഴെ കരകാണാക്കടല്‍. മുകളില്‍ അനന്തമായ ആകാശം... കുറേ ദൂരം പറന്നു കഴിഞ്ഞപ്പോള്‍ ഇക്കാറസിന് ആത്മവിശ്വാസവും ആവേശവും വര്‍ദ്ധിച്ചു. അവന് മുകളിലേക്കു നോക്കി. സൂര്യന് അങ്ങുയരത്തില്‍. ആകാശത്തെ കീഴടക്കുന്ന പക്ഷികള്‍ അവന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. <br />
ഇപ്പോള്‍ പക്ഷികളും താനും തമ്മില്‍ എന്തു വ്യത്യാസം? അവന് ആവേശത്തോടെ സൂര്യനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഉയരുംതോറും സൂര്യന്റെ ചൂട് കഠിനമായി വന്നു. അവന്റെ ചിറകുകള് കൂട്ടി യോജിപ്പിച്ചിരുന്ന മെഴുക് ഉരുകാന്‍ തുടങ്ങി. അധികം താമസിയാതെ അവന്റെ ചിറകിന്റെ തൂവലുകളെല്ലാം കാറ്റില്‍ ഇളകിയടര്‍ന്നു. അവ മെഴുകില്‍നിന്ന് വേര്‍പെട്ട് കാറ്റില്‍ ലയിച്ചു. ചിറകുകള് നഷ്ടപ്പെട്ട ഇക്കാറസ് പറക്കാനാവാതെ താഴേക്കു പതിച്ചു. മകനു സംഭവിച്ച അപകടം ഡിഡാലസ് തിരിച്ചറിഞ്ഞപ്പോഴേക്കും താമസിച്ചു പോയിരുന്നു.<br />
ഇക്കാറസിനുണ്ടായ പതനം കണ്ടില്ലേ. തെറ്റായ ലക്ഷ്യം നമ്മെ നാശത്തിലേക്കു നയിക്കും. അത്തരം നാശത്തെ അതിജീവിക്കുവാന്‍ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com26tag:blogger.com,1999:blog-459559864783051890.post-11788227621181786122013-06-04T10:03:00.001-07:002013-06-04T10:03:19.009-07:00അനുഭവങ്ങള്‍ നല്കിയ കൃഷിപാഠങ്ങളുമായി ചിലര്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മനസ്സിനും ശരീരത്തിനും കുളിര്‍സ്പര്‍ശവുമായി കാലവര്‍ഷം വിരുന്നിനെത്തി. ഭൂമിക്കു മേല്‍ കനിവിന്റെ തെളിനീര്‍പ്പെയ്ത്താണിനി. വരണ്ട മണ്ണിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന വിത്തുകള്‍ ആലസ്യം വിട്ടൊഴിഞ്ഞ് പുതുനാമ്പുകളുടെ രൂപത്തില്‍ ഭൂമിക്കു വെളിയിലേക്കു വന്നു തുടങ്ങിയിരിക്കുന്നു. അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്താണ്?... വരൂ കൂട്ടരേ, കൃഷിഭൂമിയിലേക്കിറങ്ങൂ. വിത്തു വിതയ്ക്കാന്‍ കാലമായിരിക്കുന്നു. പക്ഷെ, മലയാളി ഇന്ന് കൃഷിയില്‍ നിന്ന് അകന്നകന്നു പോവുകയാണ്. ആര്‍ഭാടഭ്രമം എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനുള്ള അന്വേഷണത്തിലേക്ക് മലയാളിയെ നയിച്ചപ്പോള്‍ അന്യംനിന്നത് കൃഷിയും അതുമായി ബന്ധപ്പെട്ട നന്മകളുമല്ലേ? <br /> കൃഷിയുടെ ഈ അന്യവല്‍ക്കരണം ഒരുപാടു ദോഷങ്ങളിലേക്കു നമ്മെ നയിക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സമൂഹം നമ്മുടെ മധ്യത്തില്‍ തന്നെയുണ്ട്. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരില്‍ ചിലരെ പരിചയപ്പെടുത്തുകയാണിവിടെ. <br /><span style="color: purple;"><strong>സമ്മിശ്രകൃഷിയിലൂടെ സമൃദ്ധി നേടിയ പ്രകൃതിസ്നേഹി</strong></span><br /> കോട്ടയത്തിനടുത്ത് പള്ളം സ്വദേശിയായ എം. കുര്യന് കൃഷിയെന്നാല്‍ ജീവിതം തന്നെയാണ്. പ്രകൃതിയുടെ കനിവില്‍ നിന്നു ലഭിക്കുന്ന വിളകളും ഫലങ്ങളും അദ്ദേഹത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു യോഗിയുടെ മനസ്. നെടുംപറമ്പില്‍ ജോയി എന്നറിയപ്പെടുന്ന എം. കുര്യന് ഒരു മനുഷ്യസ്നേഹി മാത്രമല്ല, സര്‍വ്വജീവജാലങ്ങളുടെയും മിത്രവുമാണ്. കീടനാശിനികളുടെയും രാസവളങ്ങളുടെയും പ്രയോഗത്തിലൂടെ ജീവവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്ന ആധുനിക കൃഷിസമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, 'തനിക്കു വേണ്ടാത്തതിനെയെല്ലാം നശിപ്പിച്ചിട്ട് തനിക്കുമാത്രം സുഖമായി ജീവിക്കാമെന്നു കരുതുന്നത് മനുഷ്യന്റെ മിഥ്യാധാരണയാണ്.'<br /> പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള കൃഷിയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗത്തിന് അന്‍പതു വര്‍ഷങ്ങളുടെ ചരിത്രമേയുള്ളൂ എന്ന വസ്തുതയിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുമ്പോള്‍ ഒരു വലിയ യാഥാര്‍ത്ഥ്യം അനാവൃതമാകുകയാണ്.<br /> രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യസേന ശത്രുക്കള്‍ക്കു നേരെ ഉപയോഗിച്ച പ്രധാന ആയുധം രാസായുധമായിരുന്നു. യുദ്ധകാലത്ത് രാസായുധ നിര്‍മ്മാണത്തിനായി മുതല്‍ മുടക്കിയ വന്‍കമ്പനികള്‍ക്ക് യുദ്ധാനന്തരം തങ്ങളുണ്ടാക്കിയ രാസികങ്ങള്‍ വിറ്റഴിക്കേണ്ടത് ആവശ്യമായി വന്നു. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉല്‍പ്പാദനം. വേണ്ടവയെയും വേണ്ടാത്തവയെയും ഒരുപോലെ കൊന്നൊടുക്കുന്ന ഇത്തരം കീടനാശിനികള്‍ മണ്ണില്‍ നിക്ഷേപിക്കുമ്പോള്‍ അവ വളരെ പെട്ടെന്നുതന്നെ വെള്ളത്തില്‍ കലരും. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഈ വിഷം ഉണ്ടാക്കുന്ന ദോഷം കുറച്ചൊന്നുമല്ല. ഏതുവിധത്തിലും ജീവശരീരത്തില്‍ കടന്നുകൂടുന്ന രാസികങ്ങള്‍ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ തിരിച്ചറിവാണ് കുര്യനെ ജൈവകൃഷിയിലേക്കു നയിച്ചത്.<br />ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടത് പ്രകൃതിയിലുണ്ട്. പണ്ടൊക്കെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം നമ്മുടെ തൊടികളില്‍ തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുമായിരുന്നു. അത്തരത്തിലുള്ള സമ്മിശ്രകൃഷിയാണ് സമൃദ്ധിക്കു നിദാനം. അങ്ങനെയൊരു കൃഷിത്തോട്ടമാണ് പള്ളത്ത് നെടുംപറമ്പില്‍ വീടിനു ചുറ്റുമുള്ളത്. കപ്പയും വാഴയും ഓമയും ഇഞ്ചിയും ചതുരപ്പയറും കോവലും ചേനയും ആത്തയും മാവും പേരയുമൊക്കെ രാസവളത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ തഴച്ചുവളരുന്നു. ഇനിയും പറഞ്ഞാലൊടുങ്ങാത്ത അനേകം സസ്യസമ്പത്തും ആ തൊടിയിലുണ്ട്. അവയുടെയെല്ലാം ഔഷധപ്രാധാന്യവും അവയുപയോഗിച്ച് വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കാനും കുര്യന് നന്നായി അറിയാം.<br /> മറ്റു ജീവജാലങ്ങളെ കാത്തു പരിപാലിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു സമൂഹത്തെ പഠിപ്പിക്കുവാന്‍ ജീവിതം മാറ്റി വച്ചിരിക്കുകയാണ് എം. കുര്യന് എന്ന മനുഷ്യസ്നേഹി. സീറോ ബജറ്റ് നാച്ച്വറല്‍ ഫാമിംഗ് പ്രൊജക്ട് കേരളഘടകം കോ-ഓര്‍ഡിനേറ്റര്‍, ഗാന്ധിസ്മാരക നിധി കോട്ടയം ജില്ലാ സെക്രട്ടറി, കേരളാ നേച്ചര്‍ ക്യുവര്‍ ഫെഡറേഷന് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്ന അദ്ദേഹത്തിന് വ്യക്തമായൊരു ദര്‍ശനമുണ്ട് - പ്രകൃതി നല്കുന്ന നന്മ നിറഞ്ഞ ദര്‍ശനം.<br /><span style="color: purple;"><strong>മുള്ളന്‍പായലിനെ സ്നേഹിക്കുന്ന കുട്ടനാട്ടുകാരന്</strong></span><br /> ജേക്കബ് സെബാസ്റ്റ്യന്‍ എന്ന കുട്ടനാടന്‍ കര്ഷകന് ജൈവകൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.<br /> പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പാടത്ത് രണ്ടാം കൃഷിയിറക്കുന്ന സമയം. പുഞ്ചക്കൃഷിക്കുശേഷം പാടത്ത് വെള്ളം കയറ്റി പിന്നീട് വെള്ളം നീക്കം ചെയ്തിട്ടു വേണം നിലം ഉഴുതു വിത്തു വിതയ്ക്കാന്‍. എന്നാല്‍ വെള്ളം വറ്റിക്കുന്ന സമയം പാടത്ത് മുള്ളന്‍പായല്‍ നിറഞ്ഞിരുന്നു. നിലം ഉഴുന്നതിന് ആ വര്‍ഷം സമയത്ത് ട്രില്ലര്‍ ലഭിച്ചതുമില്ല.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMhaLTEWlYwOjmr2CQFjzoYFisYUBO3WgaOp3_XKThH0XZmaZDwWrEcusVPh5xXSdT8xq0jty6_OmHTl8Ju_JDfkU21Dmv2zn1dED3EXzIAz-G4X2XiJsm5uA2AzyCXr18yqTc-ognBDs/s1600/cover+SEPTAMBER.tif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="289" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMhaLTEWlYwOjmr2CQFjzoYFisYUBO3WgaOp3_XKThH0XZmaZDwWrEcusVPh5xXSdT8xq0jty6_OmHTl8Ju_JDfkU21Dmv2zn1dED3EXzIAz-G4X2XiJsm5uA2AzyCXr18yqTc-ognBDs/s320/cover+SEPTAMBER.tif" width="320" /></a></div>
<div style="text-align: justify;">
<br /> കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം രണ്ടാം കൃഷി ഒരു ഭാഗ്യപരീക്ഷണമാണ്. മട വീണ് വെള്ളം കയറിയാല്‍ കൃഷി നശിക്കും. 'ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം വരുത്തരുത്' എന്നായിരുന്നു പിതാവിന്റെ ഉപദേശം. ഒരു പരീക്ഷണമെന്ന നിലയില്‍ മുള്ളന്‍പായല്‍ നീക്കം ചെയ്യുകയോ നിലം ഉഴുകയോ ചെയ്യാതെ അതിനു മുകളില്‍ വിത്തു വിതയ്ക്കാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിശ്ചയിച്ചു. ഫലം വളരെ ആശാവഹമായിരുന്നു. അക്കൊല്ലം ജേക്കബിന്റെ പാടത്തു മാത്രം കള വളര്‍ന്നില്ല. എന്നു മാത്രമല്ല, കൃഷി ഫലപ്രദമാകുകയും ചെയ്തു. ചെലവും വളരെ കുറവായിരുന്നു. മുള്ളന്‍ നീക്കം ചെയ്യുന്നതിനോ ട്രില്ലര്‍ വാടകയ്ക്കോ ചെളി ലവല്‍ ചെയ്യുന്നതിനോ കള പിഴുതു മാറ്റുന്നതിനോ പണം മുടക്കേണ്ടി വന്നില്ല. അത് ജേക്കബ് സെബാസ്റ്റ്യനെ ഒരു തിരിച്ചറിവിലേക്കു നയിക്കുകയായിരുന്നു - മുള്ളന്‍പായല്‍ ഒരു അനുകൂലകളയാണെന്ന തിരിച്ചറിവ്! ആ തിരിച്ചറിവ് പല നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴി തെളിച്ചു.<br /> ആ അന്വേഷണങ്ങള്‍ക്കിടയിലാണ് ആലപ്പുഴയില്‍ ഒരു കാര്‍ഷികമേളയില്‍ വച്ച് പരിസ്ഥിതിപ്രവര്‍ത്തകനായ മുഹമ്മ സ്വദേശി ദയാലിനെ പരിചയപ്പെടുന്നത്. അപ്പോഴും ജേക്കബിന്റെ വിശ്വാസം രാസവളം കൂടാതെ കൃഷി അസാധ്യമാണെന്നായിരുന്നു. ഈ വിഷയത്തില്‍ ദയാലുമായി ഏറെനേരം വാദപ്രതിവാദം നടത്തി. വാദങ്ങള്‍ക്കൊടുവില്‍ പാടത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറയുംപോലെ ജൈവകൃഷി ഒരു പരീക്ഷണമെന്ന നിലയ്ക്ക് നടത്താമെന്ന് സമ്മതിച്ചു. അന്ന് പിരിയുമ്പോള്‍ ദയാല്‍ ഒരു പുസ്തകം സമ്മാനിച്ചു- മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോല്‍ വിപ്ളവം.' അത് വ്യത്യസ്തമായ ഒരു കൃഷി സമ്പ്രദായത്തിനും ഈ രംഗത്തെ തന്റെ പഠനങ്ങള്‍ക്കും തുടക്കം കുറിക്കുകയായിരുന്നു.<br /> പക്ഷെ, ജേക്കബ് സെബാസ്റ്റ്യന്റെ പരീക്ഷണങ്ങളെ കൃഷിവകുപ്പു പോലും നിരുത്സാഹപ്പെടുത്തി. ഏകനായി അന്വേഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ആദ്യം കളകളെ രണ്ടായി തിരിച്ചു. വെള്ളം വറ്റിക്കഴിയുമ്പോള്‍ താനേ അഴുകുന്നവ മിത്രക്കളകളും നെല്ലിനൊപ്പം വളരുന്നവ ശത്രുക്കളകളും. നിലം ഉഴാതെ തന്നെ തുടര്‍ച്ചയായി മുള്ളന്‍പായലിനു മുകളില്‍ വിത്തു വിതച്ചു. പ്രകൃതിജീവനക്കാരുമായുള്ള സമ്പര്‍ക്കം മൂലം രാസവളങ്ങളും കീടനാശിനികളും ഇതിനോടകം ഉപേക്ഷിച്ചിരുന്നു. സ്വന്തമായി ജൈവവളങ്ങള്‍ നിര്‍മിച്ച് ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഉല്പാദനം വര്‍ദ്ധിച്ചു. ഇന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ ഒരു റിസോഴ്സ് പേഴ്സണ്‍ ആണ് എടത്വായ്ക്കടുത്ത് പച്ച സ്വദേശിയായ ജേക്കബ് സെബാസ്റ്റിയന്.<br /><strong><span style="color: purple;">ടെറസില്‍ ഒരു അടുക്കളത്തോട്ടം</span></strong><br /> ചങ്ങനാശേരി സ്വദേശി പാറയ്ക്കല്‍ ചാക്കോ സെബാസ്റ്റ്യന്‍ വീടിന്റെ ടെറസ് കൃഷിയിടമാണ്. മാവും പേരയും സപ്പോട്ടയും കരിമ്പും ഓമയും മഞ്ഞളും കാന്താരിയും ചീരയുമൊക്കെ അദ്ദേഹത്തിന്റെ വീടിനു മുകളില്‍ തഴച്ചു വളരുന്നു. ഈ കൃഷികള്‍ക്കൊക്കെ ഒരുപാട് സ്ഥലം വേണ്ടേ എന്നാണു ചോദ്യമെങ്കില്‍ ചാക്കോ സെബാസ്റ്റ്യന്‍ ചിരിച്ചുകൊണ്ടു പറയും, 'പന്ത്രണ്ട് അടി നീളവും എട്ട് അടി വീതിയുമുള്ള ഒരു ടെറസ് ധാരാളം.' അതെ, അത്രയും വിസ്താരമുള്ള ടെറസില്‍ ഒന്നരയടി കനത്തില്‍ മണ്ണിട്ടാണ് അദ്ദേഹം ഇപ്പറഞ്ഞ കൃഷിയെല്ലാം ചെയ്യുന്നത്.<br /> അധികം വേരോട്ടത്തിനു സാധ്യതയില്ലാത്തതിനാലാകാം മാവും പേരയും സപ്പോട്ടയുമൊക്കെ ഒരു പരിധിയില്‍ കൂടുതല്‍ വളരാതെ തന്നെ നിറയെ ഫലം കായ്ക്കുന്നു. കഷ്ടിച്ച് ഒന്നര ആള് ഉയരമുള്ള മാവില്‍ നിന്ന് ഓരോ സീസണിലും നാനൂറിലധികം മാങ്ങകള്‍ ലഭിക്കുന്നു. വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം അതു കായ്ക്കുകയും ചെയ്യുന്നു. രാസവളവും കീടനാശിനിയും ഇടാത്ത മണ്ണില്‍ അവയുടെ തന്നെ ഇലകള്‍ വീണ് അഴുകുന്നതാണ് പ്രധാന വളം. ചാരം ഇടാറുണ്ട്. എപ്പോഴും വെള്ളം ഒഴിച്ചുകൊടുക്കുകയാണ് പ്രധാനമെന്ന് ചാക്കോ സെബാസ്റ്റ്യന്‍ ഓര്‍മിപ്പിക്കുന്നു.<br /> മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ ആദ്യം കൃഷിചെയ്തത് ചീരയായിരുന്നു. ആയിടയ്ക്ക് ആ മണ്ണില്‍ വീണ ഒരു മാവിന് വിത്ത് കിളിര്‍ത്ത് തൈയായി. കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോഴാണ് അതു ശ്രദ്ധയില്‍ പെട്ടത്. മൂന്നാം വര്‍ഷം മാവിന്റെ എല്ലാ കൊമ്പുകളും പൂത്ത് ഫലം കായ്ച്ചു.<br /> ടെറസിലെ സിമന്റിന് മണ്ണ് സംരക്ഷണം നല്കുന്നതുകൊണ്ട് സൂര്യന്റെ ചൂടേറ്റ് ടെറസ് വിണ്ടുകീറുന്നില്ല. ടെറസിലെ കോണ്‍ക്രീറ്റിനെ തുളയ്ക്കാന് ഒരു വേരിനും സാധിക്കില്ല എന്നതിനാല്‍ മരം ടെറസിന് ഭീഷണിയാവുകയുമില്ലെന്ന് കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷത്തെ മാവിന്റെ വളര്‍ച്ച കണ്ട ചാക്കോ സെബാസ്റ്റ്യന്‍ ഉറപ്പിച്ചു പറയുന്നു. കൃഷി ചെയ്തിരിക്കുന്ന ഭാഗത്ത് ടെറസിന് ചോര്‍ച്ചയോ ബലക്ഷയമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതും വളരെ ശ്രദ്ധേയമാണ്. സര്‍ഗ്ഗശേഷിയുള്ള ഒരു ശില്പി കൂടിയായ ചാക്കോ സെബാസ്റ്റ്യന്‍ ടെറസ്സിലെ മണ്ണില്‍ വിതച്ച വിത്തില്‍നിന്ന് വളര്‍ന്നു വന്ന ജീവനുള്ളൊരു ശില്പം പോലെ ആ മാവ് വീടിനു മുകളില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. <br /> കര്‍ഷകരുമായുള്ള സംവേദനം നല്കുന്ന കൃഷിപാഠങ്ങള്‍ നമ്മെ ഫലസമൃദ്ധിയുടെ വിതക്കാരാക്കട്ടെ. വിഷവും മായവുമില്ലാതെ വീടിന്റെ തൊടികളില്‍ വിളയുന്ന നാട്ടുകൃഷികള്‍ നമ്മെ നാട്യങ്ങളില്ലാത്ത നന്മയുടെ സംസ്കാരത്തിലേക്കു വഴിനടത്തട്ടെ...</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com37tag:blogger.com,1999:blog-459559864783051890.post-3184949912072092952013-05-18T07:04:00.001-07:002013-05-18T07:12:24.847-07:00ഇട്ടുണ്ണിയും പട്ടവും<div dir="ltr" style="text-align: left;" trbidi="on">
(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് <a href="http://wwworumacom-oruma.blogspot.in/">ഷാജി മാത്യു</a> വരച്ച ചിത്രവും ഒപ്പമുണ്ട്.)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNhcsfLwI7EaraWKlRzU3kpkXDh5EJ-zzVgzVh9OBr6u3OcK_w64hloIrubXs18Qe5PEU8O8G6nluZIz8q_huL5hOi5FWhN7ez3kClZzUlw64sqaMhk1WApVkxAYZ7zGvrcTapKzqa0l8/s1600/kite+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNhcsfLwI7EaraWKlRzU3kpkXDh5EJ-zzVgzVh9OBr6u3OcK_w64hloIrubXs18Qe5PEU8O8G6nluZIz8q_huL5hOi5FWhN7ez3kClZzUlw64sqaMhk1WApVkxAYZ7zGvrcTapKzqa0l8/s320/kite+copy.jpg" width="228" /></a></div>
<br />
<br />
പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു <br />
പട്ടം പറത്തുവാന്‍ മോഹമായി<br />
പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി<br />
വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി<br />
വീട്ടിലെ തട്ടിന്മേല് കുത്തിയിരുന്നയാള്‍<br />
പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി<br />
മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ<br />
വെട്ടിയൊട്ടിച്ചതില്‍ വാലുകളും<br />
കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍<br />
'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'<br />
'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ<br />
കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'<br />
പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍<br />
ഒട്ടൊരു ഗമയില്‍ നടന്നു കേറി<br />
പട്ടം പറത്താനൊരുങ്ങുന്നേരം<br />
പട്ടത്തിന് നൂലതു പൊട്ടിപ്പോയി<br />
ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി<br />
'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി<br />
'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്‍<br />
പൊട്ടുമീ പട്ടത്തിന് നൂലു പൊട്ടും...'<br />
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com42tag:blogger.com,1999:blog-459559864783051890.post-13662826988101280982013-05-09T19:44:00.000-07:002013-05-10T07:37:34.925-07:00അമ്മനൊമ്പരം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മധുരയിലെ പ്രഭാതത്തിന് പൂജാപുഷ്പങ്ങളുടെ ഗന്ധമായിരുന്നു. അരണ്ട വെളിച്ചത്തില്‍ നഗരം സജീവമായിക്കഴിഞ്ഞു. ആറെംപാളയത്തുനിന്ന് ഒഡ്ഡന്‍ഛത്രത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ പാര്‍ശ്വത്തിലായി പുഴ ശ്രദ്ധയില്‍ പെട്ടു. മെലിഞ്ഞുണങ്ങി ഒരു കണ്ണീര്‍ച്ചാലു പോലെ വൈഗ... എന്നോ ഒരിക്കല്‍ സമൃദ്ധമായൊഴുകിയിരുന്ന ചാലുകള്‍ ഇന്നു ദാഹനീര് കിനാവു കാണുകയാണോ?... </div>
<div style="text-align: justify;">
വൈഗയ്ക്കൊരു ഐതിഹ്യമുണ്ട്. രണ്ടാം പാണ്ഡ്യരാജാവായിരുന്ന മാളവ്യധ്വജന്റെ പുത്രി മീനാക്ഷിയെ വിവാഹം കഴിച്ച സുന്ദരേശനെന്ന സാക്ഷാല്‍ ശിവഭഗവാന് ആ ദേശത്തോടു കാട്ടിയ കാരുണ്യത്തിന്റെ ജലപ്രവാഹമാണു വൈഗ. മീനാക്ഷിയെ വിവാഹം കഴിക്കുന്നതിന് മധുരയിലെത്തിയ ശിവഭഗവാന്റെയൊപ്പം കുണ്ഡോദരന് എന്ന രാക്ഷസനുമുണ്ടായിരുന്നു. സദ്യയ്ക്കു ശേഷം ദാഹിച്ച് വെള്ളം ചോദിച്ച രാക്ഷസന് മധുരയിലെ എല്ലാ ജലാശയങ്ങളിലെയും വെള്ളം മുഴുവനും കൊടുത്തിട്ടും ദാഹം ശമിച്ചില്ല. ഒടുവില്‍ പരമേശ്വരന് തന്റെ ജഡയില്‍ നിന്ന് ഗംഗയെ പുറത്തുകൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. ആ ജലപ്രവാഹമാണത്രേ പിന്നീട് വൈഗ എന്ന് അറിയപ്പെട്ടത്. ഇന്ന് രാക്ഷസരൂപമെടുക്കുന്ന അഭിനവ കുണ്ഡോദരന്മാരുടെ അത്യാര്‍ത്തി ദേശത്തെയാകെ വരള്‍ച്ചയിലേക്കു നയിക്കുമ്പോള്‍ ഈശ്വരകാരുണ്യത്തിലല്ലാതെ മറ്റെവിടെയാണ് മനുഷ്യന് ഒരു ആശ്രയമുള്ളത്?...<br />
വൈഗയെ കടന്ന് കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും ഗ്രാമങ്ങളും നിറഞ്ഞ തമിഴകത്തിന്റെ ദൃശ്യഭംഗി. നാലുവരിപ്പാത അന്തമില്ലാതെ നീളുകയാണ്. ബസ് മുന്നോട്ടോടുമ്പോള്‍ ഞാന്‍ ആലോചനയിലായിരുന്നു. ഒരു ഭാഗത്ത് മഴയും പുഴയുമൊന്നും സദ്ഭാവനയോടെ പ്രയോജനപ്പെടുത്താതെ കാടും മലയും പുഴയും കരയും നശിപ്പിച്ച് ഭൂമിയുടെ അന്തകനാകുന്ന മനുഷ്യന്. അവന് കൃഷിയെന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടക്കൃഷി മാത്രം! ഭൂമിയെ നശിപ്പിച്ചു വില്‍പ്പനച്ചരക്കാക്കി കിട്ടിയ പണം കൊണ്ട് എത്ര കാലം വേണമെങ്കിലും ഫ്രൈഡ് ചിക്കനും മിനറല്‍ വാട്ടറും വാങ്ങിക്കഴിച്ച് ജീവിക്കാമെന്ന അവന്റെ അഹങ്കാരത്തിന് ദൈവം നല്കുന്ന മറുപടിയല്ലേ ക്യാന്‍സറും മറ്റു മാരകരോഗങ്ങളും?... മറ്റൊരു ഭാഗത്ത് മനുഷ്യന്റെ വിശപ്പു മാറ്റാന്‍ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്ഷകന്. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചെങ്കിലേ അവനു പുലരാനാവൂ, നമ്മെ പുലര്‍ത്താനാവൂ. കത്തി ജ്വലിക്കുന്ന സൂര്യനു കീഴില്‍ അവന് നടത്തുന്ന അദ്ധ്വാനത്തിന്റെ വിലയറിഞ്ഞാണോ നാം ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നത്?...<br />
ഒഡ്ഡന്‍ഛത്രം നഗരത്തില്‍ പ്രഭാതത്തിന് ചൂടേറിയിരുന്നു. വെയിലിന്റെ കാഠിന്യം മറന്ന് വെള്ളരിക്കകള്‍ മുറിച്ച് ഉപ്പും മുളകും വിതറി വില്ക്കാന് ബസ്സുകള്‍ക്കു ചുറ്റുമോടുന്ന കുട്ടികള്‍... ഒഡ്ഡന്‍ഛത്രം ചന്തയില്‍നിന്നു മാത്രം ആഴ്ചതോറും പതിനാലുകോടി രൂപയുടെ പച്ചക്കറികള്‍ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നുണ്ടത്രേ! കര്‍ഷകഗ്രാമങ്ങളാണു നഗരത്തിനു ചുറ്റും.<br />
ഒഡ്ഡന്‍ഛത്രത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്ദിരാനഗര്‍. എന്റെ സ്നേഹിതന് ജെയിംസിന്റെ വീട്ടിലെത്തിയപ്പോള്‍ അയല്ക്കാരന് ദുരൈയും അവിടെയെത്തി. നാട്ടില്‍നിന്നെത്തിയ പത്രക്കാരെന്നാണ് ജെയിംസ് ഞങ്ങളെ ദുരൈയ്ക്ക് പരിചയപ്പെടുത്തിയത്. <br />
ദുരൈയുടെ സ്നേഹനിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അയാളുടെ വീട്ടിലും പോയി. ചെറുതെങ്കിലും വൃത്തിയുള്ളൊരു വീട്. സല്‍ക്കാരം സ്വീകരിച്ച് ഇറങ്ങുമ്പോള്‍ മുറ്റത്തിന്റെ ഒരരികില്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ പതിഞ്ഞു. നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഓലക്കീറുകള്‍ വിടര്‍ത്തിയിട്ട തണലിലെ കയറുകട്ടിലില്‍ ഇരിക്കുന്ന ഒരു വൃദ്ധ! അവര്‍ ഒരു പ്ലേറ്റില്‍ കഞ്ഞി കുടിക്കുകയാണ്. അവരുടെ തുണികളും കുടിവെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളുമെല്ലാം ആ ഓലത്തണലിലുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വൃദ്ധ ചിരിച്ചു, നിഷ്കളങ്കമായി, ഭാഷയ്ക്കതീതമായ സ്നേഹത്തോടെ. ഞങ്ങളും അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. <br />
ദുരൈ പറഞ്ഞു, 'സര്... ഇവങ്കേ എന്നുടെ അമ്മ...'</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo-SIVm9N-qheitWVEexNOQghA-_dJr_dU40DqgEdnGZEOL9J0-YJ6HST_ZpzMt51_b9d2YNyK9p1IiY7Lir2LLWqPTgw4Ox72ABYMrrEPhfvlAJZkEDwBuQicHduHzGU9_PAZyxocY3s/s1600/IMG_0462.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo-SIVm9N-qheitWVEexNOQghA-_dJr_dU40DqgEdnGZEOL9J0-YJ6HST_ZpzMt51_b9d2YNyK9p1IiY7Lir2LLWqPTgw4Ox72ABYMrrEPhfvlAJZkEDwBuQicHduHzGU9_PAZyxocY3s/s320/IMG_0462.JPG" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8bGLjQQjxSPQBHtPaNsCMIKkYgJOSExbzX7SGTEYzajtQ8CBiHY-JfCx-GkdIZy02Nj-pgeraXCw0iYh1qp0aRbxL0Dyx9N50yONAd_PDpbiUxk1-rhCIr5UG7QnLcIVkIZ850lw9rQc/s1600/IMG_0465.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8bGLjQQjxSPQBHtPaNsCMIKkYgJOSExbzX7SGTEYzajtQ8CBiHY-JfCx-GkdIZy02Nj-pgeraXCw0iYh1qp0aRbxL0Dyx9N50yONAd_PDpbiUxk1-rhCIr5UG7QnLcIVkIZ850lw9rQc/s320/IMG_0465.JPG" width="320" /></a></div>
<div style="text-align: justify;">
അവരുടെ ഫോട്ടോ എടുക്കുന്നതിന് ക്യാമറ കൈയിലെടുത്തപ്പോള്‍ ദുരൈയും അമ്മയ്ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. ജെയിംസിന്റെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സ്വകാര്യമായി ജെയിംസിനോടു ചോദിച്ചു.<br />
'ആ അമ്മയെന്താ അങ്ങനെ വെളിയിലിരിക്കുന്നത്. അവര്‍ അവിടെത്തന്നെയാണ് അന്തിയുറങ്ങുന്നതെന്നു തോന്നുന്നല്ലോ...'<br />
ജെയിംസ് പറഞ്ഞു- 'അതിവിടുത്തെ ഒരു പതിവാണ്. മക്കള്‍ വിവാഹം ചെയ്ത് കുടുംബമായിക്കഴിഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളെ വീടിനു വെളിയിലിറക്കും...'<br />
അതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു-<br />
'അതെന്താ അങ്ങനെ?...'<br />
'സാധാരണ ഗ്രാമീണ വീടുകള്‍ക്ക് ഒരു മുറിയൊക്കെയേ ഉണ്ടാവൂ. ഒരു കുടുംബത്തിനു താമസിക്കാനുള്ള സൗകര്യം മാത്രം... അപ്പോള്‍ മക്കള്‍ വിവാഹം കഴിച്ച് കുടുംബമായിക്കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കള്‍ അധികപ്പറ്റാണ്.'<br />
'മഴയും കാറ്റുമൊക്കെ വന്നാലോ?...'</div>
<div style="text-align: justify;">
'അപ്പോഴും അതെല്ലാം സഹിച്ച് അവിടെത്തന്നെ കിടക്കും.' നിസംഗതയോടെയാണ് ജെയിംസ് അതു പറഞ്ഞത്. <br />
മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍ക്കു കിട്ടുന്ന കൂലി! വീടിനു പുറത്തെ ഓലത്തണല്‍!! മക്കളും ഒരിക്കല്‍ വൃദ്ധരാകും. അന്ന് അവരും വീടു വിട്ടിറങ്ങേണ്ടി വരും. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ...<br />
ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവം ഓര്‍മ്മ വന്നു അപ്പോള്‍. ആ ഗോത്രവര്‍ഗ്ഗക്കാരുടെ പതിവനുസരിച്ച് പിതാവു മരിച്ച ശേഷം വൃദ്ധയായ മാതാവു മാത്രം ശേഷിച്ചാല്‍ മാതാവിനെ മകന് ഒരു വലിയ കുട്ടയിലിരുത്തി എടുത്തുകൊണ്ട് ഉള്‍ക്കാട്ടിലേക്കു പോകും. ഉള്ക്കാടിന്റെ ഇരുളിടങ്ങളിലെവിടെയെങ്കിലും അവന് അമ്മയെ ഉപേക്ഷിച്ച് മടങ്ങും. അന്നു രാത്രി ഏതെങ്കിലും വന്യമൃഗത്തിന്റെ ഭക്ഷണമാവും ആ അമ്മ. അങ്ങനെ ഒരിക്കല്‍ ഒരു മകന് അമ്മയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടയ്ക്കകത്തിരിക്കുന്ന അമ്മ മുകളിലുള്ള മരച്ചില്ലകള്‍ ഒടിക്കുന്നതു ശ്രദ്ധിച്ച മകന് അമ്മയോട് അന്വേഷിച്ചു-<br />
'അമ്മയെന്തിനാണ് വഴിനീളെ ഇങ്ങനെ മരച്ചില്ലകളൊടിക്കുന്നത്?...'<br />
'മോനേ... നീ എന്നെ ഉപേക്ഷിച്ചിട്ടു മടങ്ങുമ്പോഴേക്കും ഇരുള് പരന്നിരിക്കും. നീ നടന്നു വരുന്ന വഴിയില്‍ ഈ മരച്ചില്ലകള്‍ നിന്റെ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനാണു ഞാനവ ഒടിച്ചുകളയുന്നത്...'<br />
ഈ സ്നേഹം കണ്ടിട്ട് എങ്ങനെയാണ് മകന് അമ്മയെ ഉപേക്ഷിക്കാനാവുന്നത്?... എന്നിട്ടും അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്നു. കാരുണ്യമില്ലാത്ത ലോകത്തില്‍ കരുണാലയങ്ങളുടെ വ്യവസായത്തണലില്‍ അമ്മമാര്‍ അഭയം തേടേണ്ടി വരുന്നു. അമ്മമാര്‍ ഇന്നും നിറഞ്ഞ കണ്ണുമായി മക്കളെ കാത്തിരിക്കുകയാണ്. അവന് വരുമെന്ന പ്രതീക്ഷയോടെ...<br />
മടക്കയാത്രയില്‍ മധുരയിലെത്തിയപ്പോള്‍ വൈഗയെ ഒന്നുകൂടെ നോക്കാതിരിക്കാനായില്ല. നീര് വറ്റി മൈതാനമായി മാറിയ വൈഗയുടെ മാറില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു അപ്പോള്‍... അങ്ങിങ്ങ് മെലിഞ്ഞു കാണപ്പെടുന്ന നീര്‍ച്ചാലുകള്‍ ക്രിക്കറ്റുകളിക്കാര്ക്ക് ഒരു ശല്യമാണല്ലോ. വൈഗയെന്ന അമ്മ ഇല്ലാതാവുന്നതാവണം അവരുടെയും ഇഷ്ടം. മക്കളുടെ ഇഷ്ടങ്ങള്‍ക്കപ്പുറം നിശബ്ദമായ അമ്മനൊമ്പരങ്ങള്‍ ആരറിയാന്‍... ...</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com41tag:blogger.com,1999:blog-459559864783051890.post-36377659183809515992013-03-22T20:50:00.000-07:002013-03-22T20:56:10.547-07:00ഗണികയുടെ പുത്രന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5Lax2PPUrFLMimIQiAokpTMNDNoVd9lmn6KqsEjLBB1Hslh-5-2rBhl_NBuz55elDW5URvyfvmQgwR86Irz3jt9BfV40uOSsQAjKVydvNBt5Z3dQeEkCEFVKV_DdtrYInhtSgYTzbxr0/s1600/street+boy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5Lax2PPUrFLMimIQiAokpTMNDNoVd9lmn6KqsEjLBB1Hslh-5-2rBhl_NBuz55elDW5URvyfvmQgwR86Irz3jt9BfV40uOSsQAjKVydvNBt5Z3dQeEkCEFVKV_DdtrYInhtSgYTzbxr0/s320/street+boy.jpg" width="320" /></a></div>
വമ്പന്‍ കുഴലൊന്നിലെന്നെക്കിടത്തിയി-<br />
ട്ടിമ്പമായ് താരാട്ടു പാടിയമ്മ<br />
താരാട്ടിന്നീണത്തില്‍ ഞാനൊന്നുറങ്ങിയ<br />
നേരത്തിതെങ്ങോട്ടു പോയതമ്മ?<br />
<br />
ഇന്നാളൊരു ദിനം ഇമ്മട്ടിലമ്മയെ<br />
കാണാതെ പേടിച്ചു കേണ നേരം<br />
വന്നീ കുഴലില്‍നിന്നെന്നെയെടുത്തൊരാ<br />
വല്ല്യമ്മ ചൊല്ലിയ വാക്യമോര്‍പ്പൂ...<br />
'തേവിടിശ്ശിയവള്‍ കുഞ്ഞിനെപ്പോറ്റുവാ-<br />
നാവില്ലയെങ്കില്‍ കൊല്ലാത്തതെന്തേ?'<br />
<br />
പിന്നീടൊരു ദിനം അമ്മയെ കാണാതെ <br />
വന്നീ കുഴലിന്റെയഗ്രത്തില്‍ ഞാന്‍ <br />
'അമ്മേ'യെന്നുച്ചത്തില്‍ കേഴുമ്പോള്‍ കണ്ടു ഞാ-<br />
നമ്മയെ കൂട്ടത്തില്‍ മൂന്നാലു മാമന്മാര്<br />
അവരുടെ കാറില്‍നിന്നോടിവന്നെന്നെ<br />
കവരുന്നു നെഞ്ചോടു ചേര്‍ക്കുന്നിതമ്മ<br />
കണ്ണു നിറയുന്നു വിങ്ങുന്ന വാക്കുകള്‍<br />
'കണ്ണനെപ്പോറ്റുവാന്‍ വേശ്യയായോളമ്മ...<br />
ദൂരെയാ ഗ്രാമത്തിലുല്ലാസമായ് പണ്ടു<br />
പാരം സമാധാനസന്തോഷചിത്തയായ്<br />
മേവുമ്പോള്‍ കണ്ടു പരിചയപ്പെട്ടതാ-<br />
മേട്ടനെ വിശ്വസിച്ചെല്ലാമുപേക്ഷിച്ചു<br />
വീടുവിട്ടേട്ടന്റെ സ്വന്തമായ് പിന്നീടു <br />
തേടുന്നെന്നേട്ടനിന്നെവിടെന്നറിയില്ല<br />
<br />
നാലഞ്ചു മാസത്തിന് ജീവിതമേകിയൊ-<br />
രാലസ്യമാകെയൊഴിഞ്ഞ നേരം<br />
എന്നുള്ളില്‍ വളരുമീയുയിരിന്‍ തുടിപ്പിനെ-<br />
യെന്നെന്നും പോറ്റുവാന്‍ നിശ്ചയിച്ചോളമ്മ <br />
കാലം പ്രയാണം തുടര്‍ന്നൂ നഗരത്തിന്<br />
കോലമിന്നെന്നെ ഗണികയാക്കി<br />
<br />
ആരുമില്ലെന്നുണ്ണീ നമ്മെ സഹായിക്കാ-<br />
നാരുമീയുലകില്‍ മനുഷ്യരല്ല<br />
നരികളാണെമ്പാടും രക്തം കുടിക്കുവോര്‍<br />
നരനായ് നീയെങ്കിലും ജീവിക്കുമോ...'<br />
<br />
<br />
(ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഒരു കവിതാമത്സരത്തിനുവേണ്ടി ധൃതിയില്‍ രചിച്ച കവിത. ഒരു വലിയ പൈപ്പിനുള്ളില്‍ ദൂരേക്കു നോക്കി, വിങ്ങലും ആകുലതയുമുള്ള മുഖവുമായി ഇരിക്കുന്ന തെരുവുകുട്ടിയുടെ ചിത്രത്തിന് യോജിച്ച കവിത രചിക്കാനായിരുന്നു മത്സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്.) </div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com25tag:blogger.com,1999:blog-459559864783051890.post-2274658555987129202013-01-21T23:34:00.000-08:002013-01-22T08:09:19.411-08:00ക്ഷമയുടെ പരിശീലനക്കളരി<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
റെയില്‍പ്പാളം നീണ്ടു കിടക്കുകയാണ്, കണ്ണെത്താത്ത വിദൂരതയിലേക്ക്...</div>
<div style="text-align: justify;">
എറണാകുളത്ത് പുല്ലേപ്പടിയിലെ റെയില്‍പ്പാളത്തിനു സമീപത്താണ് കുട്ടികള്‍ ഒത്തു കൂടുന്ന ആ മൈതാനം. സായാഹ്നസൂര്യന് കനിവോടെ പകരുന്ന ഇളംവെയിലില്‍ ഫുട്ട്ബോള്‍ കളിയുടെ ആരവമാണവിടെ. അതുവഴി പോകുന്നവരെയൊന്നും ആ കുസൃതികള്‍ വെറുതെ വിടാറില്ല. അതിന് ആളും തരവുമൊന്നും നോക്കാറില്ല അവര്‍. </div>
<div style="text-align: justify;">
സ്ഥിരമായി ആ റെയില്‍വേ ട്രാക്കിലൂടെ സായാഹ്ന സവാരി നടത്തുന്ന ഒരു പുരോഹിതനുണ്ട്. സൂര്യന്റെ പ്രതിബിംബം തെളിയുന്ന മിനുസമുള്ള കഷണ്ടിത്തല. തവിട്ടു നിറത്തിലുള്ള കുപ്പായവും കൈയിലൊരു കാലന്‍കുടയും എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി സമയം തെറ്റിക്കാതെ അദ്ദേഹമെത്തും. അതു മറ്റാരുമല്ല, കലാഭവന്‍ സ്ഥാപകനും കലയുടെ ഉപാസകനുമായ സാക്ഷാല്‍ ആബേലച്ചന് തന്നെ. കലാഭവനില്‍ നിന്ന് കാരിക്കാമുറിയിലെ താമസസ്ഥലത്തേക്കുള്ള യാത്രയ്ക്ക് കുറുക്കുവഴിയാണ് അച്ചന് ഈ റെയില്‍വേ ലൈന്‍. </div>
<div style="text-align: justify;">
ആബേലച്ചനെ കണ്ടാല്‍ ഫുട്ട്ബോള്‍ കളിക്കാരായ കുസൃതിക്കൂട്ടത്തിന് ഹരമാണ്. അവര്‍ അദ്ദേഹത്തെ കൂവി വിളിയ്ക്കും. 'മുട്ടത്തലയാ.... കൂയ്...' എന്നു പരിഹസിക്കും. ചെറിയ കല്ലുകള്‍ പെറുക്കി എറിയും. അവയെല്ലാം സഹിച്ച് യാതൊരു ഭാവവ്യത്യാസവും കൂടാതെ ക്ഷമയോടെ ആബേലച്ചന് നടന്നു പോകും. പിറ്റേദിവസവും അദ്ദേഹം അതുവഴിതന്നെ നടന്നു വരും. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. പരിഹാസത്തോടും ഉപദ്രവത്തോടും മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമായ ഈ പ്രതികരണം കുട്ടികളെ അത്ഭുതപ്പെടുത്തി.</div>
<div style="text-align: justify;">
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കുസൃതിക്കുട്ടികളിലൊരുവന്‍ അനുകരണകലയിലെ പ്രതിഭയാകാന്‍ കലാഭവനില്‍ ചേര്‍ന്നു. അവന് ആബേലച്ചന്റെ സന്തത സഹചാരിയായി. അവനാണ് ഇന്ന് മലയാള സിനിമാലോകത്ത് പ്രശസ്തനായ സംവിധായകന് സിദ്ദിക്ക്. </div>
<div style="text-align: justify;">
പഴയ റെയില്‍വേ ട്രാക്കിലൂടെ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞൊരു സായാഹ്ന സവാരിക്കിടയില്‍ സിദ്ദിക്ക് ആബേലച്ചനോടു ചോദിച്ചു: </div>
<div style="text-align: justify;">
'അന്ന് ഞങ്ങള്‍ കുട്ടികള്‍ അത്രയൊക്കെ പരിഹസിച്ചിട്ടും ഉപദ്രവിച്ചിട്ടും അച്ചനെന്താ ഞങ്ങളെ വഴക്കു പറയാതിരുന്നത്? അച്ചനു വഴിമാറിപ്പോകുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?'</div>
<div style="text-align: justify;">
ആബേലച്ചന് ഒന്നു നിന്നു. സിദ്ദിക്കിന്റെ തോളില്‍ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: 'മോനേ സിദ്ദിക്കേ... പണ്ട് സഭയുടെ ആരംഭകാലത്ത് റോമിലൊക്കെ ഒരു പതിവുണ്ടായിരുന്നു... പുരോഹിതശുശ്രൂഷയ്ക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ ക്ഷമയും ശാന്തതയും പരീക്ഷിക്കാന്‍ സഭ തന്നെ ആളെ വിട്ട് അവരെ ചീത്ത വിളിപ്പിക്കും. ക്ഷമാശക്തി നേടാനുള്ള പരിശീലനമായിരുന്നു അത്. ആ പരീക്ഷണത്തില്‍ വളരെ ചുരുക്കം പേരേ പാസാകാറുള്ളൂ. അന്ന് സഭയത് കാശു കൊടുത്ത് ചെയ്യിച്ചതാണ്...'</div>
<div style="text-align: justify;">
ഒന്നു ചിരിച്ചിട്ട് ആബേലച്ചന് തുടര്‍ന്നു: </div>
<div style="text-align: justify;">
'പത്തു പൈസ പോലും ചെലവില്ലാതെ എനിയ്ക്ക് അത്തരം പരിശീലനം ഇവിടെ കിട്ടുമ്പോള്‍ ഞാനെന്തിന് വഴിമാറിപ്പോകണം?'</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com39tag:blogger.com,1999:blog-459559864783051890.post-26253923090868217272012-12-31T19:38:00.000-08:002012-12-31T19:50:37.024-08:00കാലടികള്‍ ശ്രദ്ധിക്കൂ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDuknkJZmS_MTRlxvqlWCLgnA09-2DzRyzn7WcrCwBED6JgK0cr78lnMVFLdyv8YgRjFNddmC_VSz9rQLxWIo3ePMM2-bgGRqKG3VTnNwLn2pKitGKuswb4sIenJlh2hChIW2mg0Q7c4A/s1600/walking+baby.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDuknkJZmS_MTRlxvqlWCLgnA09-2DzRyzn7WcrCwBED6JgK0cr78lnMVFLdyv8YgRjFNddmC_VSz9rQLxWIo3ePMM2-bgGRqKG3VTnNwLn2pKitGKuswb4sIenJlh2hChIW2mg0Q7c4A/s320/walking+baby.jpg" width="320" /></a></div>
കുഞ്ഞുന്നാളില്‍ ഞാന്‍ പിച്ചനടക്കുമ്പോള്‍<br />
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'<br />
വീഴാതെ വലയാതെ വിഘ്നം ഭവിക്കാതെ<br />
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.<br />
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍<br />
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.<br />
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍<br />
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,<br />
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം<br />
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'<br />
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍ <br />
കാതില്‍ മുഴങ്ങുമാ വാക്കിന് പ്രതിധ്വനി.<br />
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്<br />
കുട്ടികളൊത്തു വിദ്യാലയപാതയില്‍<br />
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു<br />
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:<br />
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക<br />
വഴുതുമീ മഴവെള്ളമപകടമേകിടാം.'<br />
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍<br />
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!<br />
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍<br />
ചൂരോടെ ബസിന്റെ ഫുട്ബോര്‍ഡിലേറിയെന്‍<br />
യാത്ര തുടരവേ കേട്ടൊരുപദേശ-<br />
'മെത്രയും നന്നു നിന് ചുവടു ശ്രദ്ധിക്കുകില്‍.'<br />
തലനരച്ചോരു വയോധികന് ചൊല്വതു<br />
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍<br />
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു<br />
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍<br />
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍<br />
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,<br />
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി<br />
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം<br />
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക<br />
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com55tag:blogger.com,1999:blog-459559864783051890.post-52284894892750731672012-12-06T18:35:00.000-08:002016-11-25T01:11:09.210-08:00ക്രിസ്മസ്: എളിമയുടെ പൂത്തിരിവെട്ടം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
വര്‍ണ്ണാഭമാണിന്നു ക്രിസ്മസ്. സാന്റാക്ലോസും നക്ഷത്രവിളക്കും വീടിന്റെ ഉമ്മറത്ത് അലങ്കരിച്ചൊരുക്കിയ പുല്‍ക്കൂടുമെല്ലാം പ്രതാപം വിളിച്ചോതുന്ന മായാക്കാഴ്ചകള്‍ തന്നെ. നക്ഷത്രവിളക്കിന്റെ എണ്ണത്തിലും വലുപ്പത്തിലും ക്രിസ്മസ് ട്രീയുടെ മോടിയിലും അയലത്തുകാരനെ കടത്തിവെട്ടാനുള്ള വെപ്രാളമാണെവിടെയും. കണ്ണഞ്ചിപ്പിക്കുന്ന കമ്പോളനക്ഷത്രത്തിന്റെ ഗതി നോക്കി വിദ്വല്‍ഗര്‍വ്വു ഭാവിക്കുന്ന നമ്മുടെ സമൂഹമിന്ന് ബേത്ലഹേമില്നിന്ന് വളരെ ദൂരെ ഏതോ മരുഭൂമിയിലെത്തിയിരിക്കുന്നു. സ്നേഹം വറ്റിവരണ്ട സ്വാര്‍ത്ഥതയുടെ ഈ മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ എവിടെയാണ് കാരുണ്യരൂപിയായ ഉണ്ണിയ്ക്കു പിറക്കാനിടം ലഭിക്കുക? അപരനെ അറിയാന്‍ അല്പനേരം മാറ്റിവയ്ക്കാനില്ലാതെ ബന്ധങ്ങളറ്റ വിരസജീവിതങ്ങള്‍ക്കിടയിലെവിടെയാണ് ആ ദയാമയന് സ്ഥാനമുണ്ടാവുക? ക്രിസ്മസിന്റെ പേരില്‍ ഇന്നു പ്രചാരത്തിലുള്ള പ്രതീകങ്ങളെല്ലാം തുടക്കത്തില്‍ എളിമയുടെയും ഹൃദയവിശാലതയുടെയും പേരിലാണ് അംഗീകരിക്കപ്പെട്ടത് എന്ന സത്യം നാം മറക്കരുത്.<br />
ആദ്യത്തെ ക്രിസ്മസ് തന്നെ നോക്കൂ... അരക്ഷിതഭാവിയുടെ ഇരുളിമ പരന്ന മനസ്സുമായി ജീവിതത്തിന്റെ വെളിമ്പറമ്പില്‍ കഴിഞ്ഞിരുന്ന ഇടയന്മാര്‍ക്കാണ് സ്വര്‍ഗ്ഗസമാധാനത്തിന്റെ ദര്‍ശനമുണ്ടായത്. ആ കൊടുംതണുപ്പിലും അവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, ഉള്ളിനെ ഊഷ്മളമാക്കുന്നൊരു സ്നേഹഭാവവുമായി തങ്ങളുടെ മശിഹാ വരുമെന്ന്. കഷ്ടതകളൊടുങ്ങുന്ന ആ നല്ല കാലം സ്വപ്നം കണ്ട അവര്‍ക്ക് ക്ഷണിക്കാതെ പൂക്കള്‍ നിറച്ചെത്തിയ വസന്തം പോലെ ആഹ്ലാദദായകമായി, ദൂതന്മാരുടെ ദര്‍ശനം. <br />
ദൂതന് അവരോടു പറഞ്ഞതോ- "ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.' ലോകം സുരക്ഷിതത്വത്തിന്റെ തണലില്‍ ഗാഢനിദ്രയിലായ നേരത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ മേല്‍ക്കൂരയില്ലാത്ത വയലിടങ്ങളില്‍ ആടുകള്‍ക്കു കാവല്‍ കിടന്നവര്‍... ആടുകളുടെ ഭയമകറ്റുന്ന തൊഴിലാണ് അവര്‍ ചെയ്തിരുന്നതെങ്കിലും അവരുടെ ജീവിതമാകെ ഭയത്തിന്റെ കരിനിഴലിലായിരുന്നു. അത്തരമൊരു വിഭാഗത്തിനാണ് ദൂതന് "ഭയപ്പെടേണ്ടാ' എന്ന സന്ദേശം നല്‍കുന്നത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന വലിയൊരു ജനതതി അന്ന് ആ നാട്ടിലുണ്ടായിരുന്നു. ഒരു ഭാഗത്ത് റോമന്‍ പട്ടാളക്കാരുടെ കിരാത ആക്രമണത്തിന്റെ ഭയം... മറ്റൊരു ഭാഗത്ത് റോമന്‍ ഭരണത്തെ എതിര്‍ത്ത തീവ്രവാദികളായ യഹൂദരെക്കുറിച്ചുള്ള ഭയം... ഇവയ്ക്കിടയില്‍ തങ്ങളുടെ ഭയമകറ്റാന്‍ താമസംവിനാ മശിഹാ പിറക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അവിടെയാണ് "ഭയപ്പെടേണ്ടാ...' എന്ന ദൂതന്റെ ശബ്ദം അവരില്‍ ആ വയലിലെ രാത്തണുപ്പിനെ അകറ്റുന്ന ഊഷ്മളതയായി നിറഞ്ഞത്. <br />
ഭയത്തിന്റെ അസ്വസ്ഥതയില്‍ കഴിയുന്നവര്‍ക്ക് ഇന്നും ധൈര്യം പകരുന്ന സദ്വാര്‍ത്തയാണ് യേശുവിന്റെ ജനനം. അസ്ഥിരതയും അരക്ഷിതത്വവും രോഗങ്ങളും ശത്രുഭീഷണികളുമൊക്കെ ഇന്നും ഭീതിയായി നമ്മുടെയിടയില്‍ അലയടിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അനേകരുടെ കണ്ണീരൊപ്പിയ കരങ്ങളും നീട്ടി, ജീവിതത്തോണിയില്‍ അമരക്കാരനായി അവന് വരുന്നു. അവന്റെ സാന്നിദ്ധ്യത്തില്‍ നിര്‍ഭയമായി മുന്നേറുമ്പോഴാണ് ശിരസ്സ് ധൈര്യമായി ഉയര്‍ത്താന്‍ സാധിക്കുന്നത്. <br />
എവിടെ നിര്‍ഭയമാകുന്നു മാനസം<br />
അവിടെ നില്ക്കുന്നു ശീര്‍ഷം സമുന്നതം<br />
... ... ... ... <br />
അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ<br />
ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!<br />
നിര്‍ഭയമായി ഉയര്‍ന്ന ശിരസ്സോടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനു പോലും നില്‍ക്കാനാവുന്നിടത്തേ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നാടുണര്‍ന്നു എന്നു പറയാനാവൂ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈ വരികള്‍ മലയാളത്തിലേക്ക് ഇങ്ങനെ മൊഴിമാറ്റം നടത്തിയത് ഏറ്റുമാനൂര്‍ സോമദാസന് മാഷാണ്. <br />
തങ്ങള്‍ക്ക് ഏറെ പരിചിതമായ പുല്ലിന്റെയും കന്നുകാലികളുടെയും മധ്യത്തില്‍ത്തന്നെ രക്ഷകനെ കണ്ടപ്പോള്‍ ഇടയന്മാര്ക്കുണ്ടായ സന്തോഷം എത്ര അധികമായിരുന്നിരിക്കും! മാത്രമോ കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ക്കു ലഭിച്ച അതേ പരിഗണന തന്നെയാണ് നിരാലംബരായ ആ ഇടയന്മാര്‍ക്കും രക്ഷകന്റെ സന്നിധിയില്‍ ലഭിച്ചത്.<br />
ക്രിസ്മസ് രാത്രിയില്‍ ഉണ്ണിയേശുവിന്റെ കരച്ചില് കേട്ട് ആദ്യം റാന്തല്‍ വിളക്കുമായി എത്തിയ ചില ഇടയസ്ത്രീകളെക്കുറിച്ച് ഇങ്ങനെയൊരു കഥയുണ്ട്. അവര്‍ കൊണ്ടുവന്ന വിളക്കിന്റെ വെളിച്ചത്തിലാണത്രേ ഉണ്ണിയേശു മിഴി തുറന്നത്. അവര്‍ സമ്മാനിച്ച പുതപ്പാണു പോലും അവനു തണുപ്പകറ്റിയത്. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. യേശു വളര്‍ന്നു. അവന് യിസ്രായേലിലെങ്ങും പ്രസിദ്ധനായി. വാര്‍ദ്ധക്യത്തിലെത്തിയ ഇടയസ്ത്രീകള് കൊച്ചുമക്കളെ അരികില്‍ വിളിച്ചു പഴയ സംഭവം പറഞ്ഞു. ""മക്കളേ, ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമലുകള്‍ വളഞ്ഞതും ശിരസ്സ് കുനിഞ്ഞതും. മറിച്ച് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്നതുകൊണ്ടാണ്. എന്നാല്‍ അന്ന് ആ ക്രിസ്മസ് രാത്രിയില്‍ ഞങ്ങളുടെ ശിരസ്സ് ഉയര്‍ന്നു, മനസ്സ് അഭിമാനത്താല്‍ നിറഞ്ഞു. കാരണം നമ്മെക്കാള്‍ ദരിദ്രനായിരുന്നു അവന്. നമ്മുടെ റാന്തലിന്റെ വെളിച്ചത്തിലേക്കാണവന്‍ മിഴി തുറന്നത്. നമ്മുടെ പുതപ്പിനടിയിലാണവന്‍ ആദ്യമായി നിദ്രയിലാണ്ടത്...'' മുത്തശ്ശിമാര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തുവത്രേ: ""ഇമ്മാനുവേല്‍ എന്നതിന് "ദൈവം നമ്മോടുകൂടെ' എന്നു മാത്രമായിരിക്കില്ല അര്‍ത്ഥം, "നമ്മെ ചെറുതാക്കാതിരിക്കാന്‍ ദൈവം നമ്മോടൊപ്പം, നമ്മെപ്പോലെ' എന്നുകൂടി അര്‍ത്ഥമുണ്ടായിരിക്കണം.'' കഥ കേട്ട് കുഞ്ഞുങ്ങളുടെ ശിരസ്സും ഉയര്‍ന്നു. തീര്‍ച്ചയായും വിലാസമില്ലാത്തവരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നവനാണ് നസ്രായന് എന്നറിയപ്പെട്ട യേശു.<br />
ലോകത്തിലേക്കും വിലയുള്ള സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ദൈവം മനുഷ്യന് നല്കിയ ഏറ്റവും വിലയുള്ള സമ്മാനം- അതു ക്രിസ്തുവല്ലാതെ മറ്റൊന്നുമല്ല. തന്റെ ഏകജാതനെ നല്കുവാന് തക്ക വിധം ലോകത്തെ സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തിന് പകരം വയ്ക്കാന്‍ എന്തുണ്ട്? ഏറ്റവും വിലയുള്ളതിനെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതിനുള്ള മനസ്സാണ് ദൈവത്തിന്റെ വലിയ സ്വഭാവം. ഏറ്റവും വിലയുള്ളതായി കരുതുന്നതിനെ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോഴാണ് ഭവനത്തിന് രക്ഷയുണ്ടാകുന്നത് എന്ന സന്ദേശം സക്കേവൂസുമായുള്ള കണ്ടുമുട്ടലില്‍ യേശു നല്‍കുന്നുണ്ട്. അപരന്റെ വേദന കണ്ടറിഞ്ഞ് അവന് ആവശ്യപ്പെടാതെതന്നെ അവനെ സഹായിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സ്നേഹം. "പറയാത്തത് അറിയാനുള്ള കഴിവാണ് സ്നേഹം' എന്ന് ഒരു നിര്‍വ്വചനം കേട്ടിട്ടുണ്ട്. സക്കേവൂസ് യേശുവിനെ കണ്ടുകഴിഞ്ഞപ്പോഴാണ് അപരന്റെ ആവശ്യങ്ങള്‍ കണ്ടത്. ആ കാഴ്ച അവനെ പങ്കുവയ്പിലേക്കു നയിച്ചു. വിശ്വാസത്തിന്റെ പൂര്‍ണതയിലേ ഏറ്റവും വിലയുള്ളതിനെ പങ്കുവയ്ക്കാനാവൂ എന്നതിനാലാവാം സക്കേവൂസ് അവന്റെ ഭൗതികസമ്പത്ത് അപരരുമായി പങ്കുവയ്ക്കാനൊരുങ്ങുമ്പോള്‍ യേശു അവനെ "അബ്രഹാമിന്റെ മകന്' എന്നു സംബോധന ചെയ്യുന്നത്. ദൈവം വിളിച്ചപ്പോള്‍ വിശ്വാസത്താല്‍ സകലവും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവനാണല്ലോ അബ്രഹാം. നിസ്വന്റെ വേദനയില്‍ ദൈവത്തിന്റെ വലിയ പങ്കുവയ്പ്പാണ് ക്രിസ്മസ്. അര്‍ത്ഥവത്തായ പങ്കുവയ്പ്പിലൂടെ അന്യന്റെ വേദനയില്‍ ആശ്വാസമേകാന്‍ സാധിക്കുമ്പോഴാണ് ക്രിസ്മസ് സന്തോഷം നമ്മുടെ ഹൃദയങ്ങളിലും നിറയുന്നത്. <br />
ജനിക്കാന്‍ കാലിത്തൊഴുത്തു തെരഞ്ഞെടുത്ത യേശുവിന് വളരുവാന്‍ ലഭിച്ചതോ, മരപ്പണിക്കാരന്റെ ഭവനവും. ദരിദ്രരുടെയും പീഡിതരുടെയും പാപികളുടെയും രോഗികളുടെയും കാതുകള്‍ക്ക് യേശുവിന്റെ മൊഴികള്‍ ആശ്വാസദായകമായി. അവന്റെ നോട്ടം അവരെ വിലയുള്ളവരാക്കി. അവന്റെ കനിവുള്ള സ്പര്‍ശം അവര്‍ക്കു സൗഖ്യവും സ്വര്‍ഗ്ഗസായൂജ്യവുമേകി. ആത്മാവില്‍ ദരിദ്രരായവരും ദുഃഖിക്കുന്നവരും സൗമ്യതയുള്ളവരുമെല്ലാം ഭാഗ്യവാന്മാരാണെന്ന് പ്രസംഗിച്ച യേശു അവരുടെ ദുഃഖങ്ങളില്‍ പങ്കാളിയായി. അകക്കണ്ണു തുറന്ന അവര്‍ ഒന്നാകെ പറഞ്ഞു: "നീ ദൈവപുത്രനാണ്!' ആ ഗുരുപൂര്‍ണിമയിലെ എളിമയുടെ ദര്‍ശനമാണ് യേശുവിന്റെ ജീവിതം നമുക്കു പകരുന്നത്. <br />
സാന്റാക്ലോസിനെ അറിയില്ലേ? ലിസിയായിലെ ബിഷപ്പായിരുന്നു സെയിന്റ് നിക്കോളാസ്. വേദനിക്കുന്നവരുടെ കരളിലെ കനലുകള്‍ കാരുണ്യവര്‍ഷം ചൊരിഞ്ഞ് കെടുത്താന്‍ തയ്യാറായതിന്റെ പേരിലാണ് നിക്കോളാസ് അംഗീകരിക്കപ്പെട്ടത്. സമൃദ്ധിയില്‍ പിറന്ന സെയിന്റ് നിക്കോളാസ് ഇല്ലായ്മയില്‍ കഴിഞ്ഞവര്‍ക്കായി തന്റെ കൈയിലുണ്ടായിരുന്ന വിഭവങ്ങള്‍ വിനിയോഗം ചെയ്തു. ലളിതജീവിതം നയിച്ച അദ്ദേഹം പാദരക്ഷയില്ലാതെ നടക്കുകയും തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്തിരുന്നുവത്രേ. ആ സെയിന്റ് നിക്കോളാസ് ആണ് പിന്നീട് സാന്റാക്ലോസ് എന്ന് അറിയപ്പെട്ടത്. ഇന്നു പക്ഷേ, അപരനെ പരിഹസിക്കാനല്ലേ സാന്റാക്ലോസിന്റെ മുഖംമൂടി ഉപയോഗിക്കുന്നത്? <br />
വളര്‍ച്ചയുടെയും വികസനത്തിന്റെയും നേട്ടങ്ങളുമായി കാലസരണിയിലൂടെ നമ്മളൊരുപാടു മുന്നേറി. പരസ്യങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഒരു നാല്ക്കവലയില് അനുഗ്രഹങ്ങളുടെ മധ്യത്തിലാണിന്നു നമ്മുടെ സമൂഹം. അനുഗ്രഹങ്ങളുടെ ധാരാളിമയില്‍ എളിമയുടെ മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ ആരുണ്ട്? വീടുണ്ടാക്കുമ്പോഴും വിവാഹം നടത്തുമ്പോഴും എന്തിനധികം മരണവേളകള്‍ പോലും ഗര്‍വ്വിന്റെ വേദികളാക്കുന്ന ജനത്തെ യേശു നിശബ്ദനായി നോക്കി നില്ക്കുന്നു. ആ കാരുണ്യരൂപന്റെ കണ്ണുകള്‍ നനയുന്നത് കാണുക. ഹൃദയം നോവുന്നത് അറിയുക. ആ ദര്‍ശനം ഇനിയുള്ള എളിമയുടെ വഴികളില്‍ നമുക്കു പ്രകാശമേകട്ടെ...</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com17tag:blogger.com,1999:blog-459559864783051890.post-77294855449190864992012-08-30T12:34:00.001-07:002013-05-18T09:47:41.849-07:00കാരുണ്യത്തിന്റെ വില<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോമോഷനില്‍ പെയ്യുന്ന മഴയിലേക്കു നോക്കി വെറുതേയിരുന്നു, പ്രമോദ്. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'ടെന്‍ഷനടിക്കണ്ട സാറേ... ഇതിവിടെ പതിവാ.' ഷെല്‍ഫിലെ ഫയലുകള്‍ക്കിടയില്‍ പരതുമ്പോള്‍ ഷൈനി പറഞ്ഞു. ഒരു ഫയല്‍ കൈയിലെടുത്തിട്ട് അവള് തുടര്‍ന്നു: '...അല്ലെങ്കിലും അയാള്‍ക്ക് അഹങ്കാരം അല്പം കൂടുതലാ...'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
പ്രമോദ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു മുമ്പു മാത്രം ഓഫീസില്‍ നിന്നിറങ്ങിപ്പോയ മനുഷ്യന്റെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു മനസ്സില്‍. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഷൈനി ഫയല്‍ പ്രമോദിന്റെ മുന്നിലേക്കു വച്ചു. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'ഇതാ സര്, ആ കുട്ടീടെ ഫയല്‍...'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അഭിജിത്ത് ശ്രീനിവാസ്- ഫയലിനു മുകളിലെ പേരിലേക്ക് അലസമായി നോക്കിയിട്ട് പ്രമോദ് ഫയല്‍ തുറന്നു. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ശരിയാണ്, മൂന്നു മാസമായിരിക്കുന്നു ആ കുട്ടിക്ക് സ്പോണ്‍സര്‍ഷിപ്പ് തുക വരാതായിട്ട്. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ആ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ പ്രമോദ് മാനേജരായി ചുമതലയേറ്റ് ഒരാഴ്ചയാകുന്നതേയുള്ളു. കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിന് വിദേശ സ്പോണ്‍സര്‍മാരുടെ സഹായം എത്തിച്ചു നല്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊജക്ടാണത്. ഇതിനോടകം ആ പ്രൊജക്ടിനെക്കുറിച്ചും അവിടുത്തെ കുട്ടികളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഏകദേശ ധാരണ അയാള്‍ക്കു കിട്ടിയിട്ടുണ്ട്. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
പലരും അത്താഴപ്പട്ടിണിക്കാരാണ്. കാട്ടില്‍നിന്ന് തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്നവര്‍. അവര്‍ക്കു പക്ഷെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും വലിയ താത്പര്യമില്ല. നാളെ ഇതേപോലെ കാട്ടില്‍ പോയി വിറകു വെട്ടുകയോ തേന്‍ ശേഖരിക്കുകയോ ചെയ്യാന്‍ എന്തിനു സ്കൂളില്‍ പോയി പഠിക്കണം എന്നാണ് അവരുടെ ചിന്ത. ദുരിതം നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാകുമെന്ന് ഈ നാളുകളില്‍ പ്രമോദ് വളരെ ആലോചിക്കുന്നുണ്ട്. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
കാട്ടുചോല പോലെ തെളിവാര്‍ന്ന സ്നേഹമാണവര്‍ക്ക് എല്ലാവരോടും. എങ്കിലും ഉള്‍ക്കാടു പോലെ ഇരുണ്ടതാണ് അവരുടെ സ്വപ്നങ്ങള്‍. തമ്പ്രാക്കന്മാരുടെ മുന്നില്‍ കുനിഞ്ഞ് കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി അതീവ ഭവ്യതയോടെയേ നില്ക്കാവൂ എന്ന നിയമം അവര്‍ എവിടുന്നു പഠിച്ചതാണാവോ... ആ ശരീരഭാഷ ഒന്നു മാറ്റിയെടുക്കാന്‍ പ്രമോദ് വളരെ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സംസാരിക്കുമ്പോള്‍ ഭയമോ സന്ദേഹമോ ഒക്കെ അവരെ ഭരിക്കുന്നതായി തോന്നി.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഈ പ്രൊജക്ടും ഇവിടെ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങളുടെയും അവകാശമാണെന്ന ചിന്തയോടെ കുട്ടികളെ അയയ്ക്കുന്ന മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. സാമ്പത്തിക പരാധീനതകൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ പ്രൊജക്ടില്‍ അയയ്ക്കുന്നത്. അല്‍പ്പം മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ മനുഷ്യന് അത്തരത്തിലൊരുവനാണ് - അഭിജിത്ത് ശ്രീനിവാസിന്റെ അച്ഛന്.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അഭിജിത്തിന്റെ ഫയലിലൂടെ പ്രമോദ് കണ്ണോടിച്ചു. പഠനത്തില്‍ ശരാശരിയാണ് അവന്റെ നിലവാരം. സ്പോണ്സര് ഒരു അമേരിക്കക്കാരനാണ്- കെന്നത്ത് ആന്ഡേഴ്സണ്. കുട്ടികളുടെ പഠനാവശ്യങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ ആവശ്യങ്ങളിലും പണം മുടക്കുന്നത് സ്പോണ്‍സര്‍മാര്‍ തന്നെയാണിവിടെ. കൂടാതെ കുട്ടികള്‍ക്ക് ജന്മദിനത്തിനും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും അവര്‍ വിലയേറിയ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'ഷൈനീ... അഭിജിത്തിന്റെ അച്ഛന് എന്താ ജോലി?'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'സ്വന്തമായി അയാള്‍ക്ക് ഒരു ഹോട്ടലും ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പുമുണ്ടു സാറേ. രണ്ടില്‍ നിന്നുമായി നല്ല വരുമാനവുമുണ്ട്.'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'എന്നിട്ടും അയാളെന്തിനാ ഇവിടുത്തെ സഹായം വാങ്ങാന്‍ കുട്ടിയെ അയയ്ക്കുന്നത്?'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'അത്... പാവപ്പെട്ട കുട്ടികള്‍ മാത്രമാണെങ്കില്‍ പ്രൊജക്ടിന് അംഗീകാരം കിട്ടാന്‍ വേണ്ടത്ര എണ്ണം തികയില്ല എന്നു വന്നപ്പോള്‍ അന്നത്തെ മാനേജര്‍ ചേര്‍ത്തതാണു സാറേ... അങ്ങനെ കുറേ കുട്ടികളുണ്ടിവിടെ. സ്റ്റാഫിനും ജോലിസാധ്യത കുട്ടികളുടെ എണ്ണത്തിനനുസരിച്ചായതുകൊണ്ട് ഞങ്ങളും അതിനെ എതിര്‍ത്തില്ല.'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ശരിയാണ്; ഷൈനിയെപ്പോലെ ഈ പ്രൊജക്ടിനെ ആശ്രയിച്ചു ജീവിക്കുന്ന കുറേയാളുകളുണ്ട്. നാല് ട്യൂഷന് അദ്ധ്യാപകര്‍... നാല് അടുക്കള ജീവനക്കാരികള്‍... പിന്നെ മൂന്ന് ഓഫീസ് ജീവനക്കാരും. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അത് അവരുടെയൊക്കെ ജോലിയെ ബാധിക്കും.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'ഷൈനീ... സ്പോണ്‍സര്‍ഷിപ്പ് തുക അയയ്ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിയുടെ സ്പോണ്സര്ക്ക് ഇന്നുതന്നെ ഒരു ഇ-മെയില്‍ അയയ്ക്കണം. അതിന്റെ ഒരു പ്രിന്റ് എടുത്ത് ഈ ഫയലില്‍ വയ്ക്കുകയും വേണം.'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അന്നത്തെ ദിവസം മുഴുവന്‍ കലുഷിതമായിരുന്നു പ്രമോദിന്റെ മനസ്സ്. ബിരുദാനന്തരബിരുദമെടുത്ത ശേഷം ഈ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ ജോലിക്കെത്തുമ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ശമ്പളം അല്‍പ്പം കുറവാണെങ്കില്‍ പോലും അനേകര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് അയാള്‍ ആ ജോലിയെ കണ്ടത്. പക്ഷെ അര്‍ഹതയില്ലാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ നേടുന്നതിലെ അപാകത സഹിക്കാനാവുന്നില്ല. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
മനസ്സ് അസ്വസ്ഥമായപ്പോള്‍ ഓഫീസ് ജോലികള്‍ ചെയ്യാനും പ്രയാസം തോന്നി.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'സാമ്പത്തിക ചുറ്റുപാടുള്ള കുട്ടികളെ റോളില്‍ നിന്ന് ഒഴിവാക്കിക്കൂടേ നമുക്ക്?' പ്രമോദ് അക്കൗണ്ടന്റ് ശ്യാമിനോട് ചോദിച്ചു.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'അയ്യോ, പറ്റില്ല സാറേ... അതു നാട്ടില്‍ വലിയ പ്രശ്നമുണ്ടാക്കും. രാഷ്ട്രീയക്കാരും വര്‍ഗ്ഗീയക്കാരുമെല്ലാം അവരുടെയൊക്കെ കൂടെയുണ്ട്...' ശ്യാം പറഞ്ഞത് ശരിയാണെന്ന് പ്രമോദിനും തോന്നി. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'സാറിപ്പോഴും അതും ചിന്തിച്ചോണ്ടിരിക്കുവാണോ? വിട്ടുകള സാറേ...' ഷൈനി ചിരിച്ചു.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'അതെങ്ങനെ വിട്ടുകളയും ഷൈനീ?... നമ്മള് കൈകാര്യം ചെയ്യുന്ന ഓരോ ചില്ലിപ്പൈസയ്ക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതല്ലേ?...'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അന്നു രാത്രി ഉറക്കം വന്നില്ല പ്രമോദിന്. അഭിജിത്തിന്റെ അച്ഛന് പകല്‍ ഓഫീസില്‍ വന്ന രംഗമാണ് കണ്ണടയ്ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്തൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്?</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxiTvBD4hKRXiKocUg4F35a3Vv0bLuU4irZkQwYVV71btQg-frt1KIQyhoc5qDkLC_PpwhjZSVZ9l-emUZ8fe-eFQgQ4_QJpTV80X8aCVnq2xjtwS6n9av1rubuzsyr78n-4P8GoL83sY/s1600/karunyam+-+Copy+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxiTvBD4hKRXiKocUg4F35a3Vv0bLuU4irZkQwYVV71btQg-frt1KIQyhoc5qDkLC_PpwhjZSVZ9l-emUZ8fe-eFQgQ4_QJpTV80X8aCVnq2xjtwS6n9av1rubuzsyr78n-4P8GoL83sY/s320/karunyam+-+Copy+copy.jpg" width="320" /></a></div>
'പ്രൊജക്ടിന്റെ പേരും പറഞ്ഞ് നിങ്ങള്‍ അടിച്ചു മാറ്റുന്ന കാശിന്റെ കണക്കൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു കരുതരുത്. എന്റെ ചെറുക്കന് കാശു കിട്ടിയിട്ട് മൂന്നു മാസമായി... എന്താ നിങ്ങടെയൊക്കെ ഉത്തരവാദിത്തം?... ...' ആ സംസാരത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയേയുള്ളൂ എന്നു തോന്നിയതുകൊണ്ട് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിച്ചു.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: 'മോനേ... ദൈവം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാ അത്. അത് നീ വിശ്വസ്തമായിട്ട് ചെയ്താല്‍ ദൈവം നിന്നെ അനുഗ്രഹിക്കും.'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഇതുവരെ അങ്ങേയറ്റം വിശ്വസ്തമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇന്ന് അയാളെന്താ പറഞ്ഞത്?... ഹൊ... വീണ്ടും അയാള്‍ മനസ്സിലേക്കു കയറി വരികയാണല്ലോ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
പിറ്റേന്ന് ഉച്ചയോടെയാണ് കെന്നത്ത് ആന്‍ഡേഴ്സന്റെ മറുപടി വന്നത്. ഇ-മെയിലില്‍ വന്ന ആ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് പ്രമോദിന്റെ ടേബിളില്‍ വയ്ക്കുമ്പോള്‍ ഷൈനിയുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രമോദ് ആ സന്ദേശത്തിലൂടെ കണ്ണോടിച്ചു. കെന്നത്ത് ആന്‍ഡേഴ്സണെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കത്തിലൂടെ കടലുകള്‍ക്കപ്പുറത്തിരുന്ന ആ വിദേശിയായ ചെറുകിട ബിസിനസ്സുകാരന് പ്രമോദിന്റെ ചങ്കിനെ തൊടുകയായിരുന്നു. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ആ കത്ത് ഇങ്ങനെ സംഗ്രഹിക്കാം: </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
പ്രിയ സുഹൃത്തേ,</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
നിങ്ങള്‍ അയച്ച സന്ദേശം കിട്ടി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ അഭിജിത്തിന് പണം അയയ്ക്കാന്‍ സാധിക്കാതെ പോയതില്‍ എനിയ്ക്ക് വളരെ ദുഃഖമുണ്ട്. ഇവിടുത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. എന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു. അഭിജിത്തിനെ എന്റെ ആശംസ അറിയിക്കുക. നന്നായി പഠിക്കണമെന്നും പറയുക.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ആശംസകളോടെ,</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
കെന്നത്ത് ആന്ഡേഴ്സണ്.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
കത്ത് വായിച്ച ശേഷം പ്രമോദ് ഷൈനിയെ ഒന്നു നോക്കി. തന്റെ നിറകണ്ണുകള് അവന് കാണാതിരിക്കാനാവണം അവള് മുഖം വെട്ടിച്ചു കളഞ്ഞത്.</div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com61tag:blogger.com,1999:blog-459559864783051890.post-13218434032586415532012-07-31T11:35:00.002-07:002012-07-31T20:06:43.402-07:00വേനലിലൊരു പുതുമഴ<div dir="ltr" style="text-align: left;" trbidi="on">
സ്കൂളിന്റെ ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ രാജലക്ഷ്മി ടീച്ചര്‍ തിരിഞ്ഞു നോക്കി. കുഞ്ഞാറ്റ അവിടെത്തന്നെ നില്‍പ്പുണ്ട്, നിറഞ്ഞുതുളുമ്പാന്‍ വെമ്പുന്ന കണ്ണുകളോടെ. കുട്ടികളെല്ലാം പോയിക്കഴിഞ്ഞിട്ടും ഓഫീസിന്റെ ചുറ്റുവട്ടത്തൊക്കെത്തന്നെ കറങ്ങിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്. വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പലവട്ടം അവളെ നിര്‍ബന്ധിച്ചതാണ്. <br />
അപ്പോള്‍ അവള് പറഞ്ഞു:<br />
'ടീച്ചറമ്മ പോയിക്കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളൂ. അല്ലെങ്കിലും ഞാനെങ്ങോട്ടു പോകാനാ ടീച്ചറമ്മേ?...'<br />
ടീച്ചറമ്മ... അങ്ങനെയാണ് എപ്പോഴും കുഞ്ഞാറ്റ തന്നെ വിളിക്കുന്നത്. സാധാരണ കുട്ടികളെക്കാള്‍ അവള്‍ക്ക് തന്നോട് അല്പം കൂടുതല്‍ അടുപ്പമുണ്ട്. എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി അവള് അടുത്തെത്തും. പിന്നെ സാരിത്തുമ്പില്‍ പിടിച്ച് മാറാതെ നില്ക്കും. ഇടയ്ക്ക് കൊച്ചുവര്‍ത്തമാനങ്ങളിലൂടെ സോപ്പിട്ട് കുപ്പിയിലാക്കാനും ശ്രമിക്കും.<br />
'ഈ സാരി ടീച്ചറമ്മയ്ക്കു നന്നായി ചേരുന്നുണ്ട് ട്ടോ...' <br />
'നല്ല സുന്ദരിയാ ടീച്ചറമ്മ...'<br />
'എനിയ്ക്കു ടീച്ചറമ്മയെ ഒരുപാടിഷ്ടമാ...'<br />
അവളോടു കൂടുതല്‍ അടുപ്പം കാണിക്കരുതെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരാളോടു കൂടുതല്‍ ഇഷ്ടം കാട്ടുന്നതു ശരിയല്ലല്ലോ. അതു മറ്റു കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?... പക്ഷെ, കുഞ്ഞാറ്റ വിടില്ല. അവള് അടുത്തു വന്നു കഴിഞ്ഞാല്‍ മറുത്തൊന്നും പറയാന്‍ തോന്നുകയുമില്ല. <br />
സ്വാതി എന്നാണ് അവളുടെ പേര്. കുഞ്ഞാറ്റ എന്നത് താന്‍ അവളെ വിളിക്കുന്ന ഓമനപ്പേരും. ആ പേര് അവള് തന്നെയായിരുന്നു നിര്‍ദ്ദേശിച്ചത്. ഒരു ദിവസം വിഷമങ്ങള്‍ പറയാന്‍ അടുത്തു വന്ന അവളെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ കണ്ണു തുടച്ച് അവള് ചിരിച്ചു. ആ ചിരിയ്ക്ക് തെളിനീരിന്റെ മനോഹാരിതയുണ്ടായിരുന്നു.<br />
'ടീച്ചറമ്മേ... എന്നെ അമ്മമ്മ ഇങ്ങനെ അടുത്തു നിര്‍ത്തുമായിരുന്നു... കാച്ചിയ വെളിച്ചെണ്ണേടെ മണമാ അമ്മമ്മയ്ക്ക്. അമ്മമ്മ എന്നെ കുഞ്ഞാറ്റേന്നാ വിളിക്കുന്നെ. ടീച്ചറമ്മേം ഇനി കുഞ്ഞാറ്റേന്നു വിളിച്ചാ മതി എന്നെ.'<br />
'എവിടെയാ കുട്ടീടെ അമ്മമ്മ?'<br />
'പോയി ടീച്ചറമ്മേ... ദൈവത്തിന്റടുത്തേക്ക്...'<br />
പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. എല്ലാവരും കുഞ്ഞാറ്റയെ വിട്ടു പോയവരാണ്. ആദ്യം അമ്മ പോയി, റബ്ബര്‍ വെട്ടുന്ന മാമന്റെ കൂടെ... അമ്മ അപ്പൂനേം ഒപ്പം കൊണ്ടുപോയി. അവളുടെ കുഞ്ഞാങ്ങളയാണ് അപ്പു. കുഞ്ഞാറ്റ അമ്മയെ കുറ്റപ്പെടുത്തില്ല. അവള് പറയും, 'അച്ഛന്റെ കുടി സഹിക്കാന്‍ മേലാഞ്ഞിട്ടല്ലേ അമ്മ പോയത്... ന്നാലും ഈ കുഞ്ഞാറ്റയെക്കൂടി കൊണ്ടുപോകാമായിരുന്നു അമ്മയ്ക്ക്.' <br />
അമ്മ പോയതറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മമ്മ പോയത്. അമ്മമ്മയ്ക്ക് കുഞ്ഞാറ്റയെ ഒരുപാടിഷ്ടമായിരുന്നു. അമ്മമ്മ പറയുന്നത് അവള് കേട്ടിട്ടുണ്ട്: 'ഞാനൂടെ കുഴീലോട്ടു പോയിക്കഴിഞ്ഞാപ്പിന്നെ ന്റെ കുട്ടിയ്ക്ക് ആരാ പിന്നെയുള്ളത് ന്റീശ്വരാ...' എന്ന്. <br />
അമ്മ പോയതിന്റെ ദേഷ്യത്തില്‍ അച്ഛന്റെ കുടി കൂടുതലായി. വല്ലാതെ ഉപദ്രവിക്കുമായിരുന്നു, അച്ഛന് കുഞ്ഞാറ്റയെ. അച്ഛന് തല്ലിയ പാടുകള്‍ അവള് ടീച്ചറമ്മയെ കാണിച്ചിട്ടുമുണ്ട്. പക്ഷെ, ഇന്നും കുഞ്ഞാറ്റയ്ക്കറിയില്ല, അച്ഛനെന്തിനാണ് മച്ചില്‍ കെട്ടിയ കയറിന്റെ കുരുക്ക് കഴുത്തിലൂടിട്ട് ഊഞ്ഞാലാടിയതെന്ന്. അച്ഛനും പോയെന്നറിഞ്ഞപ്പോള്‍ ഒത്തിരി കരഞ്ഞു.<br />
കുഞ്ഞാറ്റ മാത്രം എങ്ങോട്ടും പോകാനാവാതെ അച്ഛമ്മയ്ക്കൊപ്പം... അച്ഛന്റെ അമ്മയെ അവള് അങ്ങനെയാണു വിളിക്കുന്നത്.<br />
ഒരു ദിവസം അവള് രഹസ്യം പറയുംപോലെ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു: 'ടീച്ചറമ്മേ... അച്ഛമ്മ ചീത്തയാ... എന്നെ വല്ലാതെ ഉപദ്രവിക്കും. വാ തുറന്നാല്‍ ചീത്തയേ പറയൂ. വീട്ടിലെ ജോലി മുഴുവന്‍ ഞാനാ ചെയ്യുന്നെ. എന്നിട്ടും ഇന്നാളൊരു ദീസം എന്നോടു പറയുവാ നിനക്കും പോയി ചത്തൂടായോന്ന്.'<br />
അതു കേട്ടപ്പോള്‍ തന്റെയും കണ്ണു നിറഞ്ഞതാണ്. അതവള് കാണാതിരിക്കാന്‍ താനവളെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അടര്‍ത്തി മാറ്റാനാവാത്തപോലെ ചേര്‍ന്നുനിന്നു, കുഞ്ഞാറ്റ.<br />
ഇന്നു മുതല്‍ മൂന്നു ദിവസം അവധിയാണെന്നു കേട്ടപ്പോള്‍ അവള് സങ്കടത്തോടെ അടുത്തുവന്നു ചോദിച്ചു: <br />
'ഞാനൂടെ ടീച്ചറമ്മേടെ കൂടെ വന്നോട്ടെ? മൂന്നു ദീസം അവിടെ താമസിക്കാം.' <br />
അതു കേട്ടപ്പോള്‍ തനിക്ക് അങ്കലാപ്പായി. <br />
'അതൊക്കെ പൊല്ലാപ്പാണ്. അതു വേണ്ട.' <br />
തന്റെ തീരുമാനം കേട്ടപ്പോള്‍ അവളുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതു കണ്ടു. അവളെ അഭിമുഖീകരിക്കാനാവാതെ താന്‍ ശ്രദ്ധ ബോര്‍ഡിലേക്ക് തിരിച്ചു.<br />
റോഡരികില്‍ സ്കൂളിന്റെ മതിലിനോടു ചേര്‍ന്നുള്ള പുറമ്പോക്കിലാണ് കുഞ്ഞാറ്റയുടെ കുടില്‍. ഇന്ന് അവള് പറഞ്ഞത് ഓര്‍മ്മയിലേക്കു വരുന്നു: 'ടീച്ചറമ്മേ... സ്കൂള്‍ പൂട്ടിക്കഴിഞ്ഞാല്‍ ഞാനിവിടെ വരും. ജനലിനാത്തൂടെ അകത്തു കേറും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ രാത്രി ഇവിടിരുന്നാ ഞാന്‍ പഠിക്കുന്നേ. വീട്ടിലിരുന്ന് പഠിക്കാനൊന്നും പറ്റൂല്ല. അച്ഛമ്മയ്ക്കു ഞാന്‍ പഠിക്കുന്നതിഷ്ടമല്ലന്നേ.' <br />
പൂട്ടിയ സ്കൂളിനുള്ളില്‍ കയറുന്നതു ശരിയല്ലെന്നു പറയണമെന്നു തോന്നിയെങ്കിലും അത്രയും സമയമെങ്കിലും അവള് സമാധാനം അനുഭവിച്ചോട്ടെ എന്നു കരുതി ഒന്നും പറഞ്ഞില്ല. <br />
പക്ഷെ ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ആരുമില്ലാത്ത നേരത്ത് രാത്രിയില്‍ കുഞ്ഞാറ്റ ഒറ്റയ്ക്ക് സ്കൂളില്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാലോ. ചിന്തകള്‍ കാടുകയറിയപ്പോള്‍ അവളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. നേരെ നടന്നു കുഞ്ഞാറ്റയുടെ വീട്ടിലേക്ക്.<br />
വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞാറ്റയുടെ അച്ഛമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു. <br />
'സ്വാതിയെ തെരക്കി വന്നതാന്നോ ടീച്ചറേ? ആ കൊച്ചിതുവരെയിങ്ങു വന്നില്ലന്നേ. എന്നതാ ടീച്ചറേ, അവളവിടെ പ്രശ്നമെന്തേലുമൊണ്ടോ? പറഞ്ഞാലൊരു വക അനുസരിക്കുകേലെന്നേ... അതെങ്ങനാ... വല്ലോന്റേം കൂടെറങ്ങിപ്പോയ തള്ളേടെയല്ലിയോ സന്തതി... നല്ല അടി കൊടുക്കണം ടീച്ചറേ...' ഒറ്റവായില്‍ പറയാവുന്നതിലധികം പറഞ്ഞു അവര്‍.<br />
അപ്പോഴേക്കും അവിടെ ഓടിയെത്തി, കുഞ്ഞാറ്റ. അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ തലമുടി കോതിയൊതുക്കിക്കൊണ്ട് ഇടറുന്ന സ്വരത്തില്‍ ടീച്ചര്‍ പറഞ്ഞു:<br />
'ഇവളെ... ഇവളെ എനിക്കിങ്ങു തന്നേക്കാമോ? പൊന്നുപോലെ നോക്കിക്കോളാം ഞാനീ മുത്തിനെ.' <br />
അപ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണില്‍ അതുവരെ കണ്ടിട്ടില്ലാത്തൊരു തിളക്കം കാണാനായി. വേനലില്‍ ഇലകളെല്ലാം കൊഴിഞ്ഞ ശിഖരം പുതുമഴ കണ്ടതുപോലൊരു തിളക്കം.<br />
<span style="font-family: ML-Revathi; font-size: medium;"><span style="font-family: ML-Revathi; font-size: medium;"></span></span></div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com42tag:blogger.com,1999:blog-459559864783051890.post-10462796418114179872012-07-08T02:38:00.001-07:002012-07-08T02:53:28.711-07:00സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും<div dir="ltr" style="text-align: left;" trbidi="on">
സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ. <br />
ഇതെഴുതുമ്പോള്‍ എനിയ്ക്ക് ഊട്ടുപുര അധികാരികളോട് പറഞ്ഞാല്‍ തീരാത്തത്ര രോഷമുണ്ട്. പതിനാല് വര്‍ഷമായി ഊട്ടുപുരയില്‍നിന്ന് ഭക്ഷണം കഴിച്ച് അവിടെത്തന്നെ ഉറങ്ങുന്ന എന്നോടും എന്റെ സഹവാസികളോടും അവര്‍ കാട്ടുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്?<br />
പ്രിയ സ്നേഹിതരേ, കഥയറിയാതെ ആട്ടം കാണുന്ന നിങ്ങളുടെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തുറന്നുതന്നെ എഴുതട്ടെ.<br />
ഊട്ടുപുരയില്‍നിന്നു തന്നെ തുടങ്ങാം. ഹിരണ്യകേശിയില്‍നിന്ന് ചിത്രഗിരിക്കുള്ള എല്ലാ ബസ്സുകളും വിനായകപുരം വഴിയാണു പോകുന്നത്. വിനായകപുരം മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പാണ്ഡുരിയ്ക്കു കുറുകെയുള്ള പാലം കടന്നാല്‍ കൊടുംവനമാണ്. വനത്തിലൂടെ വീണ്ടും പതിനെട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിനായകപുരത്തെത്താം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാല്‍ ആദ്യത്തെ സ്റ്റോപ്പ്. അവിടെ ആരോടു ചോദിച്ചാലും ഊട്ടുപുരയിലേക്കുള്ള വഴി പറഞ്ഞുതരും. അല്ലെങ്കിലും ഗ്രാമത്തില്‍ വരുന്ന അപരിചിതരെല്ലാം ഊട്ടുപുരയിലേക്കു പോകുന്നവരാണെന്ന് അവര്‍ക്കറിയാമല്ലോ.<br />
സിദ്ധിവിനായകന്റെ ഊട്ടുപുരയും ഞാനുമായുള്ള ബന്ധത്തിന് പതിനാല് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നെക്കൂടാതെ ഊട്ടുപുരയ്ക്ക് നിലനില്‍പ്പുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല. പക്ഷേ, ഊട്ടുപുരയില്ലാതെ എനിയ്ക്ക് നിലനില്പ്പില്ലെന്ന ഭീകരസത്യം ഞാനിപ്പോള്‍ അനുഭവിച്ചറിയുന്നു.<br />
പതിനാല് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ യുവത്വത്തിന്റെ തുടിപ്പും പ്രതികരണശേഷിയുമുള്ളൊരു തൊഴിലന്വേഷകനായിരുന്നു. (എന്റെയീ വിവരണത്തില്‍ സ്ഥിരമായി വിനായകപുരത്ത് കവലപ്രസംഗം നടത്തിയിരുന്ന രാഷ്ട്രീയനേതാവിന്റെയും ഊട്ടുപുര സന്ദര്‍ശിച്ച മറ്റു പലരുടെയും വാക്കുകള്‍ കടമെടുക്കുന്നത് ക്ഷമിക്കുക. ഇന്നിപ്പോള്‍ വാക്കുകള്‍ പോലും സ്വന്തമായില്ലാത്തവനാണു ഞാന്‍.) തൊഴിലന്വേഷണത്തിന്റെ വേവലാതികള്‍ മനസ്സിലും യോഗ്യതാപത്രങ്ങളടങ്ങിയ കറുത്ത ബാഗ് കൈയിലും പേറിയാണ് ഞാന്‍ ആദ്യം ചിത്രഗിരിയിലെത്തുന്നത്. മുട്ടിയ വാതിലുകളൊന്നും തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ അതുവരെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിരാശ നിര്‍വികാരതയ്ക്കു വഴിമാറിക്കൊടുത്തു.<br />
ചിത്രഗിരിയിലെത്തിയിട്ട് പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. കോടതി ഗുമസ്തനായ കേദാര്‍നാഥിന്റെ കരുണകൊണ്ട് അയാളുടെ വീടിന്റെ ഒരു ഇരുണ്ട മുറി വാടക കൂടാതെ തല ചായ്ക്കാന്‍ കിട്ടിയിരുന്നു. എന്റെ യോഗ്യതകളും ഗതികേടുമെല്ലാം കേട്ടപ്പോള്‍ എന്തുകൊണ്ടോ അങ്ങനെയൊരു സഹായം ചെയ്യാന്‍ അയാളുടെ മനസ്സ് വിശാലമായി. ആ നല്ല മനുഷ്യന്റെ മുന്നില്‍ മാത്രം ഞാനെന്റെ ഉള്ളു തുറന്നു. വീട്ടിലെ പ്രതിസന്ധികളും ജോലി തേടിയുള്ള യാത്രകളുടെ മുന്‍ അദ്ധ്യായങ്ങളുമെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷേ അദ്ദേഹത്തിനും എന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. എല്ലാം കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസമായി.<br />
പതിമൂന്നാം ദിവസം രാവിലെ കേദാര്‍നാഥിന്റെ ഭാര്യ കൊണ്ടുവന്നു തന്ന ചൂടുചായ ധൃതിയില്‍ കുടിച്ച് സന്തതസഹചാരിയായ കറുത്ത ബാഗുമായി ഞാനിറങ്ങി- നഗരത്തിന്റെ നാട്യങ്ങളിലേക്ക്... വൈചിത്ര്യങ്ങളിലേക്ക്...<br />
തൊഴില്‍ സാധ്യതയില്ലെന്ന പല്ലവി കേട്ടു തളര്‍ന്ന് സായാഹ്നത്തില്‍ നഗരത്തിലെ പാര്‍ക്കിന്റെ ഒഴിഞ്ഞ കോണിലൊരു ബെഞ്ചില്‍ ഞാനിരുന്നു. തൊഴില്‍ ചെയ്ത് തളര്‍ന്നവരും തൊഴില്‍ തേടി തളരുന്നവരും തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും തളര്‍ച്ചയറിയാത്തവരും ഒന്നിച്ചു ചേരുന്ന സ്ഥലമല്ലേ നഗരത്തിലെ പാര്‍ക്കുകള്‍! ഇത്രയും വലിയ പട്ടണത്തില്‍ ഒരു പാവപ്പെട്ടവനു നല്കാന് തൊഴിലില്ലത്രേ!<br />
ചെറുപ്പത്തില്‍ എന്റെ ജാതകദോഷത്തെക്കുറിച്ചു പറഞ്ഞ് അച്ഛന് വ്യാകുലപ്പെടുന്നത് കേട്ടിട്ടുണ്ട്. അതിത്ര കടുപ്പമാവുമെന്ന് കരുതിയിരുന്നില്ല. പോക്കറ്റില്‍ ഇനി ഇരുപത്തിരണ്ടു രൂപ അന്‍പതു പൈസ ബാക്കിയുണ്ട്.<br />
ഇലച്ചാര്‍ത്തുകള്‍ക്കപ്പുറം ആകാശസീമയില്‍ അനിശ്ചിതത്വത്തിന്റെ പുകപടലം. അകലെയേതോ ക്ഷേത്രത്തില്‍ നിന്ന് സാമഗീതത്തിന്റെ മന്ദനാദം. സമയരേഖയുടെ അതിര് ലംഘിച്ച വേവലാതിയോടെ കുറേ കരിയിലക്കിളികള്‍ കലപിലകൂട്ടി പറന്നുപോയി. വിടര്‍ന്നു പ്രതാപികളായി നിന്നിരുന്ന റോസാപ്പുഷ്പങ്ങള്‍ വാടിത്തുടങ്ങിയ നേരത്താണ് ആ വൃദ്ധസന്യാസി എന്റെയടുത്തു വന്നത്.<br />
ചെറുപ്പം മുതലേ സന്യാസിമാരോടെനിക്ക് വിദ്വേഷമാണ്. കാഷായം ധരിച്ച് അര്‍ത്ഥമില്ലാത്ത മന്ത്രങ്ങള്‍ ജപിച്ച് ഉപജീവനത്തിനിറങ്ങുന്ന മടിയന്മാരായാണ് ഞാനവരെ കണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ മനസ്സിന്റെ ശാന്തിയുടെ കാര്യത്തിലെങ്കിലും എന്നെക്കാള്‍ ഈ വൃദ്ധസന്യാസിക്കുള്ള മഹത്വത്തെ ഞാന്‍ ആദരിക്കുന്നു. അതുകൊണ്ടു മാത്രം അയാള്‍ അടുത്തു വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു.<br />
'ചിത്രഗിരിയില്‍ പുതിയ ആളാണല്ലേ?' വനസീമയും കടന്നെത്തിയ തെക്കന്‍കാറ്റു പോലെ ലോലമായിരുന്നു ആ ശബ്ദം.<br />
'അതെ...' തെല്ലിട ശങ്കിച്ച് ഞാന്‍ പറഞ്ഞു.<br />
'ഒരു തൊഴിലന്വേഷകനാണെന്നു തോന്നുന്നു...' അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. <br />
ഞാന്‍ മറുപടി പറഞ്ഞില്ല. ആ നിരീക്ഷണപടുവായ യമിയെ ഇമവെട്ടാതെ നോക്കിയിരിക്കുക മാത്രം ചെയ്തു.<br />
'നോക്കൂ കുട്ടീ...' അദ്ദേഹം തുടര്‍ന്നു: 'തൊഴില്‍ശാലകള്‍ക്ക് രണ്ടു വാതിലുകളുണ്ട്. മുന്‍വാതിലും പിന്‍വാതിലും. നീ അവയുടെ മുന്‍വാതില്‍ മാത്രമേ കണ്ടിട്ടുള്ളെന്നു തോന്നുന്നു. പിന്‍വാതിലിന്റെ വഴിയറിഞ്ഞവനേ ഈ നഗരത്തില്‍ പിടിച്ചുനില്‍ക്കാനാവൂ. അവ പക്ഷേ നിഷ്കളങ്കര്‍ക്കു വഴങ്ങാറില്ല.'<br />
അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ താത്പര്യമുണ്ടെന്ന് എന്റെ കണ്ണുകളില്‍നിന്ന് മനസ്സിലാക്കിയിട്ടായിരിക്കാം, അദ്ദേഹം തുടര്‍ന്നു:<br />
'പറയൂ കുട്ടീ... എന്തിനാണു തൊഴില്‍?'<br />
'ജീവിക്കാന്‍ തൊഴിലും പണവും വേണമല്ലോ...'<br />
'തൊഴിലും പണവുമൊന്നുമില്ലാത്തവരും ജീവിക്കുന്നില്ലേ? നീ സിദ്ധിവിനായകന്റെ ഊട്ടുപുരയിലേക്കു പോയി നോക്കൂ... തൊഴിലും പണവുമൊന്നും ജീവിതത്തിന് തടസ്സമാവാത്ത ഒത്തിരിപ്പേരെ നിനക്കവിടെ പരിചയപ്പെടാം.'<br />
അന്നെനിക്ക് സിദ്ധിവിനായകന്റെ ഊട്ടുപുരയെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. സന്യാസി വീണ്ടും എന്തൊക്കെയോ സംസാരിച്ചു. പക്ഷേ ആ സംഭാഷണത്തിലെ സിദ്ധിവിനായകന്റെ ഊട്ടുപുര മാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു.കതിരവന്‍ ആകാശാധിപത്യം ചന്ദ്രനു വിട്ടുകൊടുത്ത വേളയിലാണ് ഞങ്ങള്‍ പിരിഞ്ഞത്.<br />
സിദ്ധിവിനായകന്റെ ഊട്ടുപുര തേടി കണ്ടെത്തുകയായിരുന്നു എന്റെ അടുത്ത ദിവസത്തെ ജോലി. അതിന് വലിയ പ്രയാസമുണ്ടായില്ല. ചിത്രഗിരിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം താണ്ടിയാലെത്താവുന്ന വിനായകപുരത്തെ ഊട്ടുപുരയ്ക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാചകത്തിന് ഇപ്പോഴും വ്യത്യാസമില്ല- 'ജീവിതയാത്രയില്‍ ക്ഷീണിച്ചവര്‍ക്കായി ഇവിടെ ഈശ്വരകാരുണ്യത്തിന്റെ തണല്‍.'<br />
അന്ന് വാതില്ക്കലെത്തി സംശയിച്ചുനിന്ന എന്നെ താടി നീട്ടി വളര്‍ത്തിയ ഒരു മധ്യവയസ്കന് ക്ഷണിച്ചു:<br />
'അകത്തേക്കു വരാമല്ലോ.'<br />
അങ്ങനെ ഞാന്‍ ഊട്ടുപുരയുടെ ഭാഗമായി മാറുകയായിരുന്നു. ഞാനുള്‍പ്പെടെ അന്ന് പതിനാറ് അന്തേവാസികള്‍ ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ അംഗസംഖ്യ മുപ്പത്തിനാലായിരിക്കുന്നു. <br />
രാവിലെയും വൈകുന്നേരവും നടത്തപ്പെടുന്ന പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്ക് പണികളൊന്നും ഉണ്ടായിരുന്നില്ല. അധികം സംസാരിക്കാന്‍ പോലും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം ആ അന്തരീക്ഷം എന്നില്‍ അല്പം വീര്‍പ്പുമുട്ടല്‍ ഉളവാക്കിയെന്നതു സത്യം തന്നെ. പിന്നെപ്പിന്നെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ഞാനറിഞ്ഞു. <br />
പതിനാലു വര്‍ഷത്തെ ഊട്ടുപുര വാസം എന്നില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തുക പ്രയാസമാണ്. എന്നാല്‍ ഊട്ടുപുരയില്ലാതെ എനിയ്ക്ക് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ടായിരിക്കാം ഇന്നലെ കേട്ട വാര്‍ത്ത എന്നില്‍ അഗ്നികോരിയിട്ടത്.<br />
സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.<br />
വാര്‍ത്ത ആദ്യം ഞങ്ങളുടെ ചെവിയിലെത്തിച്ചത് വിഷ്ണുശര്‍മ്മനായിരുന്നു.ഊട്ടുപുരയിലെ വാര്‍ത്താവാഹിയാണ് ആ മുപ്പത്തിയെട്ടുകാരന്. ഏതു വാര്‍ത്തയും ആദ്യം അറിയുന്നത് വിഷ്ണുശര്‍മ്മനായിരിക്കും. വാര്‍ത്തകള്‍ തേടിപ്പിടിക്കുന്നതിനും സമൂഹമധ്യത്തില്‍ അവ അവതരിപ്പിക്കുന്നതിനും അയാള്‍ക്കുള്ള കഴിവ് അസാമാന്യം തന്നെ!<br />
അധികാരികള്‍ നിര്‍വ്വാഹകസമിതി കൂടുന്ന മുറിയ്ക്കു സമീപം ഒളിച്ചു നിന്നു കേട്ടതാണത്രേ അയാള്‍ ആ വാര്‍ത്ത. അറിയിച്ചത് വിഷ്ണുശര്‍മ്മനാണെങ്കിലും എനിയ്ക്ക് ആദ്യം അത് വിശ്വസനീയമായി തോന്നിയില്ല. ഇന്ന് പ്രഭാതഭക്ഷണസമയത്ത് കാര്യദര്‍ശി ഔദ്യോഗികമായി വിഷയം അറിയിച്ച സ്ഥിതിയ്ക്ക് അതു വിശ്വസിക്കാതെ തരമില്ലല്ലോ.<br />
'കൂട്ടരേ, സംഗതി സത്യം തന്നെ... സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണ്.<br />
ഇനി ഞാനെങ്ങനെ ജീവിയ്ക്കും? ഇന്നു പകല്‍ മുഴുവന്‍ എന്റെ വേവലാതി ഇതായിരുന്നു. ഈ രാത്രിയിലും ഒരുത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.<br />
മനുഷ്യപുത്രന്മാര് പാര്‍ക്കുന്ന മേല്‍ക്കൂരയില്ലാത്ത ഭൂമിയ്ക്കു മേലേ ദൈവംതമ്പുരാന് നക്ഷത്രത്തുന്നലുള്ള കരിമ്പടം വിരിച്ചു കഴിഞ്ഞു. നില്ക്കാന് നേരമില്ലെന്നു പുലമ്പിക്കൊണ്ട് ഹവിസ്സുകളുടെ സുഗന്ധവും പേറി തെക്കന്‍കാറ്റു കടന്നുപോയി. എന്റെ മനസ്സിലും കാളിമ പടരുകയാണ്.<br />
സ്നേഹിതരേ... എന്തെങ്കിലുമൊരു തൊഴില്‍ ചെയ്യാന്‍ ഇന്നു ഞാന്‍ പ്രാപ്തനല്ല. ജാതകദോഷം എനിയ്ക്കു വിളമ്പിയ അനിശ്ചിതത്വത്തിന്റെ കാണാനിഴല്‍ എന്നെ പിന്തുടരുന്നു. നിങ്ങളുടെ അറിവില്‍ ഇതുപോലെയൊരു സ്ഥാപനമുണ്ടെങ്കില്‍ ദയവായി അറിയിക്കുക. എന്റെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍.<br />
നിങ്ങളുടെ മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.</div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com43tag:blogger.com,1999:blog-459559864783051890.post-55193912856548056772012-06-19T07:31:00.001-07:002013-03-06T20:48:35.818-08:00ദൈവം നല്കുന്ന സമയം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiry9SvsQexDBr9LX4BNOMHIO2KAmF2M1nVv-dFevNBWEDFgeSgKIiPxCBK5yN164cBUjpo7QVIhZJFYBVrX0GVXDFnxbJa9dl6eYh73FVb_a8Fs1U_OjNIMgMyfFSWQmtkciXExaemeS0/s1600/benji+story1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiry9SvsQexDBr9LX4BNOMHIO2KAmF2M1nVv-dFevNBWEDFgeSgKIiPxCBK5yN164cBUjpo7QVIhZJFYBVrX0GVXDFnxbJa9dl6eYh73FVb_a8Fs1U_OjNIMgMyfFSWQmtkciXExaemeS0/s200/benji+story1.jpg" width="142" /></a></div>
<span style="background-color: white;"> നഗരത്തിനു മുകളില്‍ പെയ്യുന്ന ക്രിസ്മസ് മഞ്ഞിന് പതിവിലേറെ കുളിരുണ്ടായിരുന്നു.</span><br />
<span style="background-color: white;"> സന്ധ്യയ്ക്ക് ടൗണിലെ മലയാളി സമാജം ഓഫീസില്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. പുരോഹിതരും സഭാനേതാക്കളും സാംസ്കാരികപ്രവര്‍ത്തകരുമാണ് ഒത്തുകൂടുന്നത്. മഞ്ഞില്‍ കുതിര്‍ന്ന തെരുവിലൂടെ മലയാളി സമാജം ഓഫീസ് ലക്ഷ്യമാക്കി സ്കൂട്ടറോടിക്കുമ്പോള്‍ ഫാദര്‍ സാമുവല്‍ ചിന്താമഗ്നനായി. </span><br />
നാളെ രാവിലെയാണ് പള്ളിയിലെ യുവാക്കളോട് ഒരുമിച്ചു കൂടാന്‍ പറഞ്ഞിരിക്കുന്നത്. തലേ ഞായറാഴ്ചയും അവര്‍ ഒത്തുകൂടിയിരുന്നു. അന്നത്തെ അവരുടെ ചര്‍ച്ചകള്‍ ഫാദറിന്റെ മനസ്സിലേക്ക് ഓടിയെത്തി.<br />
ഫാദര്‍ സാമുവല്‍ ആ പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്സാണ്. അതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. അത് യുവാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.<br />
നല്ല ചുറുചുറുക്കുള്ള കുട്ടികള്‍. ആ ആഹ്വാനം അവര്‍ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ... എന്താണു വ്യത്യസ്തമായി ചെയ്യാനാവുന്നത്?...<br />
മുന്‍വര്‍ഷങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചറിഞ്ഞു. കാരള്‍സംഘമായി ക്രിസ്മസ് രാത്രികളില്‍ വീടുസന്ദര്‍ശനം, ഹോസ്പിറ്റലുകളില്‍ കേക്ക് വിതരണം, ക്രിസ്മസ് കലാസന്ധ്യ... ... അതിനപ്പുറമൊന്നും അവരുടെ ഓര്‍മ്മയിലില്ല. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്തരത്തില്‍ ചില ആഹ്ലാദാഘോഷങ്ങളാണ് അവരുടെ മനസ്സില്‍ നിറയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാദര്‍ അവര്‍ക്കൊരു നിര്‍ദ്ദേശം നല്കി.<br />
"അടുത്ത ശനിയാഴ്ച രാവിലെ നമ്മള് വീണ്ടും ഒരുമിച്ചു കൂടും. അന്ന് എല്ലാവരും അവരവരുടെ മനസ്സിലുള്ള പദ്ധതിയെന്തെന്ന് തീരുമാനിച്ചു വരണം. അവ ചര്‍ച്ച ചെയ്ത് ഏറ്റവും അര്‍ത്ഥവത്തായ ഒന്ന് ഈ വര്‍ഷം ക്രിസ്മസ് പ്രവര്‍ത്തനമായി നാം നടപ്പിലാക്കും.'<br />
മഞ്ഞിന്റെ കാഠിന്യം ഏറുന്നുണ്ട്. ഇട്ടിരിക്കുന്ന ജാക്കറ്റിന് മുകളിലൂടെ ഒരു കമ്പിളി പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് ഉള്ളിലേക്ക് തുളച്ചു കയറുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കിന് കുറവൊന്നുമില്ല. ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള ധൃതിയിലാണ് എല്ലാവരും. വിപണി ഉണരുന്ന കാലമാണ് ക്രിസ്മസ്. പണത്തിന്റെ ഹുങ്കു കാട്ടാനാണോ പലരും ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് ഫാദര്‍ സാമുവലിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സത്യത്തില്‍ ഈ ആര്‍ഭാടത്തിനൊന്നും ആദ്യത്തെ ക്രിസ്മസ്സുമായി യാതൊരു ബന്ധവുമില്ലല്ലോ. പിറക്കാനിടമില്ലാതെ പുല്‍ക്കൂടിനെ പുല്‍കേണ്ടി വന്ന ക്രിസ്തു, നിസ്വന്റെ പ്രതിനിധിയല്ലേ? അവന്റെ ഹൃദയത്തില്‍ ഇപ്പോഴും വെളിമ്പറമ്പുകളിലുഴലുന്ന ആട്ടിടയന്‍മാര്‍ക്കായിരിക്കും സ്ഥാനമുണ്ടാവുക. ഉത്തരവാദിത്തത്തിന്റെ വേദനയും പേറി ജീവിതത്തിന്റെ വെളിമ്പറമ്പിലലയുന്ന അവര്‍ക്കാണല്ലോ മാലാഖമാര്‍ ആദ്യം പ്രത്യക്ഷരായത്. ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ജാക്കറ്റിനെ തുളച്ചു കയറിയ തണുപ്പ് എങ്ങോ പോയൊളിച്ചെന്ന് ഫാദര്‍ സാമുവലിന് തോന്നി.<br />
അല്പം വൈകി, മലയാളി സമാജം ഓഫീസിലെത്താന്‍. ധൃതിയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത്, മുടി ചീകിയൊതുക്കി, പുതച്ചിരുന്ന കമ്പിളി മടക്കി കൈയിലൊതുക്കി തിരിയുമ്പോള്‍ മുന്നിലൊരാള് ദൈന്യഭാവത്തോടെ. ഏകദേശം അറുപത്തഞ്ച് വയസ്സ് പ്രായമുള്ള ഒരു വൃദ്ധന്. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമായി കൈനീട്ടി നില്ക്കുകയാണയാള്. കുപ്പായത്തിന്റെ പോക്കറ്റില്‍ പരതി, കൈയില്‍ കിട്ടിയ നാണയം അയാള്‍ക്കു നേരെ നീട്ടുമ്പോള്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ തൊഴുതു.<br />
"ഫാദര്‍, ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല... ... കഴിക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍... വല്ലാതെ തണുക്കുന്നു ഫാദര്‍... ഈ തണുപ്പു സഹിക്കാനാവുന്നില്ല...'<br />
ഫാദര്‍ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കമ്പിളിയും കനല്‍ച്ചിമ്മിനിയുമില്ലാതെ പുല്‍ക്കൂടിന്റെ തണുപ്പില്‍ പിറന്നുവീണ നിസ്വന്റെ മുഖഛായയില്ലേ ഈ യാചകന്? ഫാദര്‍ തന്റെ കൈയിലിരുന്ന കമ്പിളി നിവര്‍ത്തി ആ മനുഷ്യനെ പുതപ്പിച്ചു. അതിശയത്തോടെ എന്തു പറയണമെന്നറിയാതെ നില്ക്കുന്ന അയാളെ ഫാദര്‍ അടുത്തുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചപ്പാത്തിയും ഡാലും ആര്‍ത്തിയോടെ അയാള്‍ കഴിക്കുന്നത് നോക്കിയിരുന്നു. പിരിയുമ്പോള്‍ നന്ദി പറയേണ്ടതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു അയാള്‍.<br />
പിറ്റേന്ന് യുവാക്കളുടെ മീറ്റിംഗിലെ ആമുഖപ്രസംഗത്തില്‍ ഫാദര്‍ തലേന്നത്തെ അനുഭവം പങ്കുവച്ചു. ഒടുവിലായി ഇത്രയും കൂട്ടിച്ചേര്‍ത്തു:<br />
"... ...അതുകൊണ്ട് ഈ ക്രിസ്മസ്സില്‍ തെരുവിലെ തണുപ്പില്‍ കഴിയുന്നവര്‍ക്കെല്ലാം ഓരോ കമ്പിളി കൊടുക്കാനായാല്‍ അതാവും അര്‍ത്ഥവത്തായ ആഘോഷമെന്ന് എനിക്കു തോന്നുന്നു. അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍പോലും അറിയാതെയാവണം അവരെ കമ്പിളി പുതപ്പിക്കേണ്ടത്. തണുത്തു വിറയ്ക്കുന്നവന്റെ കണ്ണില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ...'<br />
യുവാക്കളില്‍ ആരോ ഒരാള്‍ ഫാദറിന്റെ വാക്കുകള്‍ക്കു പിന്നാലെ കൈയടിച്ചു. ആ കൈയടി ബാക്കിയുള്ളവര്‍ ഏറ്റെടുത്തപ്പോള്‍ അതൊരു കരഘോഷമായി മാറി. ഫാദര്‍ പ്രസംഗം തീര്‍ത്ത് ഇരുന്ന ഉടന്‍ യുവാക്കളിലൊരാള്‍ എഴുന്നേറ്റു.<br />
"ഫാദര്‍, കമ്പിളി വിതരണം താമസിപ്പിക്കരുത്, ഇന്നുതന്നെ നടത്തണമെന്നാണ് എന്റെ അഭിപ്രായം.'<br />
മറ്റുള്ളവരുടെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. കമ്പിളി വിതരണത്തിന് ഫാദറിനെ സഹായിക്കാന്‍ കൂട്ടത്തില്‍ ചിലരെ അവര്‍തന്നെ നിയോഗിക്കുകയും ചെയ്തു.<br />
രാത്രി... നഗരമുറങ്ങുന്ന നേരത്ത് കമ്പിളിദാതാക്കളെത്തി, ഒരു വെള്ള ടെമ്പോട്രാവലറില്‍. ഫാദറിനോടൊപ്പം മൂന്നു യുവാക്കളുണ്ട്. ദിവാകരന് നായര്‍ എന്ന കോട്ടയംകാരനാണ് വാഹനമോടിക്കുന്നത്.<br />
മലയാളി സമാജം പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ദിവാകരന് നായര്‍ നഗരത്തിലെ മലയാളികള്‍ക്ക് ദിവാകരേട്ടനാണ്. ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോള്‍ ഓടിയെത്തുന്ന ദിവാകരേട്ടന് വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം നഗരത്തിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. തെരുവിലെ കടത്തിണ്ണകളില്‍ എവിടെയൊക്കെ ആളുകള്‍ ക്ഷീണിച്ച് ഉറങ്ങുന്നുണ്ടെന്ന് ദിവാകരേട്ടനറിയാം.<br />
തണുപ്പിന്റെ കാഠിന്യം സഹിച്ച് വിശ്രമിക്കുന്ന അവരെയൊക്ക കമ്പിളി പുതപ്പിച്ച് നിശബ്ദരായി മടങ്ങുമ്പോള്‍ അടുത്ത സ്ഥലം എവിടെയാണെന്ന് പറയുന്നത് ദിവാകരേട്ടനാണ്. എല്ലാവര്ക്കും നല്ല ഉത്സാഹം. ഒരു വലിയ ആത്മസംതൃപ്തി തോന്നി ഫാദറിന്. ഈ യാചകരൊക്കെ നാളെ രാവിലെ ഉണരുമ്പോള്‍ തങ്ങള്‍ക്കു ദൈവം നല്കിയ കമ്പിളിയെക്കുറിച്ച് അത്ഭുതം കൂറും.<br />
സമയം പന്ത്രണ്ടര. കമ്പിളി പുതപ്പിക്കല്‍ കര്‍മ്മം തുടങ്ങിയിട്ട് മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു. ഫാദര്‍ ക്ഷീണത്തോടെ കണ്ണടച്ചു കൊണ്ട് പറഞ്ഞു:<br />
"ദിവാകരേട്ടാ... നമുക്കിന്നിത് നിര്‍ത്താം... ബാക്കി നാളെയാകട്ടെ...'<br />
"ഫാദര്‍, അല്പസമയം കൂടി... ടൗണിനു പുറത്തേക്കുള്ള വഴിയില്‍ പാലത്തിനടുത്തിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു മനുഷ്യനുണ്ട്. പരശുറാം എന്നാണ് അയാളുടെ പേര്. അയാള്‍ക്കു കൂടി കൊടുത്തിട്ട് നിര്‍ത്താം.'<br />
"ഇല്ല ദിവാകരേട്ടാ, ഞാന്‍ വല്ലാതെ തളര്‍ന്നു. നാളെ ഞായറാഴ്ചയല്ലേ? രാവിലെ കുര്‍ബ്ബാനയുള്ളതാണ്. അതിന്റെ ക്രമീകരണങ്ങള്‍ പലതും ചെയ്യാനുണ്ട്... നമുക്കു മടങ്ങാം. ഇനി ബാക്കിയൊക്കെ നാളെയാകട്ടെ...' ഫാദര്‍ അക്ഷമനായി.<br />
മറുത്തൊന്നും പറഞ്ഞില്ല, ദിവാകരേട്ടന്. പള്ളിമേടയിലേക്കു മടങ്ങുന്ന വഴിക്ക് കുട്ടികളെ അവരുടെ വീടുകള്‍ക്കു മുന്നിലിറക്കി. പള്ളിയിലെത്തിയപ്പോള്‍ സമയം ഒരുമണി. ക്ഷീണം കാരണം കിടന്നതേ ഓര്‍മ്മയുള്ളൂ. വെളുപ്പിന് ഉണര്‍ന്ന ശേഷം കുര്‍ബ്ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍.<br />
കുര്‍ബ്ബാന കഴിഞ്ഞ് സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പരിശീലനവും പ്രാര്‍ത്ഥനായോഗങ്ങളുമെല്ലാമായി പതിവു ഞായറാഴ്ചത്തിരക്കുകള്‍. വൈകുന്നേരത്തെപ്പോഴോ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ കുറേ മിസ്ഡ് കോളുകളുണ്ട്. സൈലന്റ് മോഡിലിട്ടിരുന്നതിനാല്‍ അറിയാതിരുന്നതാണ്. ദിവാകരേട്ടന് പല പ്രാവശ്യം വിളിച്ചിട്ടുണ്ട്. പിന്നെ മറ്റാരുടെയൊക്കെയോ കോളുകളും. ആരെയും വിളിക്കാന്‍ തോന്നിയില്ല. ഇന്നിനി ഒന്നിനും വയ്യ. നല്ല ക്ഷീണമുണ്ട്. ദിവാകരേട്ടനെ നാളെ രാവിലെ വിളിക്കാം. നാളെ രാത്രിയില്‍ കമ്പിളി വിതരണം തുടരുകയുമാവാം.<br />
പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്. ഫാദര്‍ ആ അടിക്കുറിപ്പ് വായിച്ചു. "തണുപ്പിനും തോല്‍പ്പിക്കാനാവില്ലിനി: അതിശൈത്യം മൂലം മരണമടഞ്ഞ പരശുറാം എന്ന ഭിക്ഷക്കാരന്. നഗരത്തിലെ പാലത്തിനു സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.'<br />
മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ എടുത്തു നോക്കി.<br />
ദിവാകരേട്ടനാണ്. അറ്റന്റ് ചെയ്യണോ... എന്തു പറയും ദിവാകരേട്ടനോട്?...<br />
അല്ലല്ല... ദൈവത്തോട് എന്തു പറയും?...<br />
<div>
<br /></div>
</div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com59tag:blogger.com,1999:blog-459559864783051890.post-49283558104963275192012-06-03T07:41:00.000-07:002012-06-20T00:39:05.515-07:00നന്മയില് വളരട്ടെ നമ്മുടെ കുരുന്നുകള്‍<div dir="ltr" style="text-align: left;" trbidi="on">
പുതിയ വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുന്നതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് കുട്ടികള്‍. നാളുകള്‍ക്കു ശേഷം കൂട്ടുകാരെ കാണുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം പറയാനുണ്ടാവും!<br />
ഞാന്‍ ഈ ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്തതു നാലും പാവപ്പെട്ട കുട്ടികളുടെ അനുഭവങ്ങളായിരുന്നു. കീറിയ യൂണിഫോം ഇട്ടു സ്കൂളില്‍ പോകുകയും പരിഹാസപാത്രമായി ഒടുവില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത വേളാങ്കണ്ണി (<a href="http://saumyadharsanam.blogspot.in/2011/10/blog-post.html">വേളാങ്കണ്ണിയുടെ ഓര്‍മ്മ</a>), ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് അതിനെ മുതലെടുക്കുന്ന കച്ചവടതന്ത്രം വിദഗ്ധമായി പ്രയോഗിച്ച ശ്രീനി (<a href="http://saumyadharsanam.blogspot.in/2012/05/blog-post.html">കച്ചവടം</a>), പട്ടിണിയുടെ മധ്യത്തിലും തനിക്കു കിട്ടിയ പൊതിച്ചോറ് അമ്മയ്ക്കു പങ്കുവയ്ക്കാന്‍ മറക്കാത്ത അര്‍ച്ചന (<a href="http://saumyadharsanam.blogspot.in/2012/05/blog-post_22.html">സ്നേഹവിരുന്ന്</a>), എങ്ങനെയെങ്കിലും പഠിക്കണമെന്നുറച്ച് ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ പോകാന്‍ തയ്യാറായ സന്ദീപ് (<a href="http://saumyadharsanam.blogspot.in/2012/05/blog-post_31.html">അമ്മയാണു ധനം</a>). ഇവരുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവുമല്ലോ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഈ കനലനുഭവങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. ഈ കുട്ടികള്‍ നാലും ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്. വിശപ്പിന്റെ വേദനയെന്തെന്ന് അനുഭവിച്ചറിഞ്ഞ പാവങ്ങളുടെ പ്രതിനിധികള്‍. <br />
എന്നാല്‍ സുഭിക്ഷതയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വിശപ്പ് എന്തെന്ന് അറിയുമോ? വിശക്കുന്നവന്റെ വേദനകള്‍ അറിയുമോ? <br />
ഒരു സംഭവം ഓര്‍മ്മ വരുന്നു. <br />
ഇതു നടന്നത് പട്ടണത്തിലെ ഒരു സ്കൂള്‍ ഹോസ്റ്റലിലാണ്. സ്കൂള്‍ വര്‍ഷാവസാനം ലൈബ്രറി ബുക്ക് തിരികെ നല്‍കാത്ത ഒരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ലൈബ്രേറിയന്‍ അവന്റെ മുറിയിലെത്തി. വലിയ വിലയുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷാസഹായിയായിരുന്നു അത്. അവന് ആ പുസ്തകം ലൈബ്രേറിയനു കൈമാറി. അവന്റെ ഷെല്‍ഫിലേക്കു നോക്കിയ ലൈബ്രേറിയന്‍ ഒരു നിമിഷം അമ്പരന്നു നിന്നു. അതേ പുസ്തകത്തിന്റെ മറ്റൊരു കോപ്പി അവന്റെ പുസ്തകങ്ങള്‍ക്കിടയില്‍!!!<br />
'ഇതേ പുസ്തകം തന്നെയല്ലേ അവിടെയിരിക്കുന്നത്? പിന്നെയെന്തിനാ നീയിത് ലൈബ്രറിയില്‍ നിന്നെടുത്തത്?' ലൈബ്രേറിയന്‍ ചോദിച്ചു. <br />
'എന്‍ട്രന്‍സ് പരീക്ഷയല്ലേ മാഷേ... ലൈബ്രറിയില്‍നിന്നു മറ്റൊരുത്തന് ഈ ബുക്കെടുത്താല്‍ എന്റെ സാധ്യതയല്ലേ ഇല്ലാതാകുന്നത്?' വളരെ ലാഘവത്തോടെയാണ് അവന് അതു പറഞ്ഞത്.<br />
അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ആകുലപ്പെടുമ്പോള്‍ സ്വന്തം സാധ്യതയ്ക്കു ഭീഷണിയാകാനിടയുള്ളവന്റെ എല്ലാ സാധ്യതകള്‍ക്കും തടയിടുന്ന മറ്റൊരു വിഭാഗം. ഇതു നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്. <br />
കൗശലബുദ്ധിയും വിദ്വേഷവും ക്രൂരമനസ്സും കുട്ടികളില്‍ ഇന്ന് ഏറിയിട്ടുണ്ട്. ആരാണ് ഇതിനുത്തരവാദികള്‍? ആലപ്പുഴ ജില്ലയിലെ മുട്ടാറില്‍ ലെജിന്‍ വര്‍ഗീസ് എന്ന പത്താം ക്ലാസുകാരന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ബാഗിലും ഷൂസിനിടയിലുമായി ഒന്നിലധികം കത്തികളും കുപ്പിച്ചില്ലുകൊണ്ടുണ്ടാക്കിയ ആയുധവും കൊണ്ടുനടക്കുമായിരുന്നത്രേ. എന്നെ അതിശയിപ്പിക്കുന്നത് അവന്റെ വീട്ടിലെ മറ്റ് അംഗങ്ങളോ സ്കൂളിലെ അധ്യാപകരോ അത് മനസ്സിലാക്കിയിരുന്നില്ലേ എന്നതാണ്. <br />
കുട്ടികളെ ശ്രദ്ധിക്കുവാനും(Listen) സ്നേഹിക്കുവാനും(Love) നന്മയുടെ വഴിയില്‍ അവരെ നയിക്കുവാനും(Lead) മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം. എല്ലാ കുട്ടികളും നല്ലവരാണ്. വളര്‍ച്ചയുടെ പാതയില്‍ മുതിര്‍ന്നവരുടെ തെറ്റായ സമീപനങ്ങളാണ് കുട്ടികളെ വികലസ്വഭാവങ്ങളിലേക്കു നയിക്കുന്നത്.<br />
പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ കുട്ടികളെ നമുക്കു സ്നേഹിക്കാം. കൂടുതല്‍ ശ്രദ്ധിക്കാം. സ്കൂളില്‍ ഉണ്ടാകുന്ന സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം വീട്ടില്‍ തുറന്നു പറയത്തക്ക വിധം അവരുടെ മനസ്സ് സ്വതന്ത്രമാകട്ടെ. കൂട്ടുകാരെപ്പോലെ അവരോട് ഇടപെടാം. അവര്‍ക്കു നല്ല ഭാവിയുണ്ട്. </div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com30tag:blogger.com,1999:blog-459559864783051890.post-67214506242700237462012-05-31T12:23:00.000-07:002012-06-20T00:35:50.620-07:00അമ്മയാണു ധനം<div dir="ltr" style="text-align: left;" trbidi="on">
മഞ്ഞു പൊഴിയുന്ന പ്രഭാതം. <br />
ഏഴിന് അഞ്ചു മിനിട്ട് മുമ്പു തന്നെ ഞാന്‍ ബസ് സ്റ്റാന്‍ഡിലെത്തി. തലേദിവസം സന്ദീപ് പറഞ്ഞത് ഓര്‍മ്മയില്‍ വന്നു. <br />
'സാര്‍ ടൗണില്‍നിന്ന് ഡാം സൈറ്റിലേക്ക് രാവിലെ ഏഴിനാണ് ആദ്യ വണ്ടി. അതു കഴിഞ്ഞാല്‍ പിന്നെ പതിനൊന്നരയ്ക്കേ വണ്ടിയുള്ളൂ. ടൗണ്‍ പിന്നിട്ടു കഴിഞ്ഞാല്‍ വനമാണ്. വനത്തിനുള്ളില്‍ രണ്ടാമത്തെ സ്റ്റോപ്പ്. അതു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവിടെയൊരു വെയിറ്റിംഗ് ഷെഡുണ്ട്. ഞാനവിടെ കാത്തു നില്ക്കും.'<br />
സന്ദീപിനെ പരിചയപ്പെട്ടിട്ട് അധിക ദിവസങ്ങളായിട്ടില്ല. നല്ല ചുറുചുറുക്കുള്ളൊരു യുവാവ്. പരിഷ്ക്കാരവും വിനയവും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഇടപെടല്‍. ടൗണില്‍ പാല് വില്ക്കാന് വരുന്ന അവന് കാണുമ്പോഴെല്ലാം ഇംഗ്ലീഷില്‍ അഭിവാദ്യം ചെയ്യുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. മനസ്സിലുണ്ടായ സംശയം തലേദിവസം അവനോടു നേരിട്ടു ചോദിക്കുക തന്നെ ചെയ്തു. <br />
'സന്ദീപ് നീ ഏതു സ്കൂളിലാണ് പഠിച്ചത്? ഇവിടുത്തെ സാധാരണ കുട്ടികളെക്കാള്‍ നിനക്ക് അറിവുണ്ടല്ലോ... നീയിങ്ങനെ പാല് വിറ്റു നടക്കേണ്ടവനല്ലല്ലോ.'<br />
അവന് ഒന്നു മന്ദഹസിച്ചു. 'സാര്‍ അതൊരു വലിയ കഥയാണ്. നാളെ രാവിലെ എന്റെ വീട്ടിലേക്കു വരുമോ? എങ്കില്‍ ആ കഥ ഞാന്‍ പറയാം.' <br />
'ഡാം സൈറ്റ്... ഡാം സൈറ്റ്...' കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്. ഡാം സൈറ്റിലേക്കുള്ള ബസ് തൊട്ടു മുന്നില്‍. പാല്‍പാത്രങ്ങളുമായി കുറേ ആദിവാസി സ്ത്രീകള്‍ കലപില ശബ്ദമുണ്ടാക്കി ബസ്സില്‍ കയറാന്‍ തിരക്കു കൂട്ടുന്നു. പച്ചയും ചുവപ്പുമൊക്കെ നിറത്തിലുള്ള സാരികള്‍ പ്രത്യേക രീതിയില്‍ ഉടുത്ത അവര്‍ കൈ നിറയെ കുപ്പിവളകള്‍ ധരിച്ചിട്ടുണ്ട്. കഴുത്തു നിറയെ മുത്തുമാലകളും. അവര്‍ ധരിച്ചിരിക്കുന്ന കമ്മലുകളെ താങ്ങാനുള്ള ശേഷി അവരുടെ കാതുകള്‍ക്കില്ലെന്നു തോന്നി. അവരെല്ലാവരും കയറിക്കഴിയുന്നതു വരെ കാത്തുനിന്നു. <br />
അവധി ദിവസമായതുകൊണ്ടാവാം, ആദിവാസി സ്ത്രീകളെ കൂടാതെ മൂന്നു യാത്രക്കാരേ ബസ്സിലുണ്ടായിരുന്നുള്ളൂ. തണുപ്പു കാരണം ആരും വിന്‍ഡോ ഷട്ടറുകള്‍ ഉയര്‍ത്തിയില്ല. അകലെയേതോ ക്ഷേത്രത്തില്‍നിന്ന് 'ഭാഗ്യദ ലക്ഷ്മീ ബാറമ്മ...' എന്ന കന്നഡ ഭക്തിഗാനത്തിന്റെ ശ്രുതിമധുരമായ ഈരടികള്‍ ഒഴുകിയെത്തി. ബസ് പതിയെ മുന്നോട്ടു നീങ്ങി. ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് പണം നല്കുമ്പോള് കണ്ടക്ടര്‍ ഒന്നു പാളി നോക്കി. സ്ഥിരമായി വനമധ്യത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങുന്നവരെ അയാള്‍ക്കറിയാമായിരിക്കാം.<br />
മഞ്ഞണിഞ്ഞ കാനനക്കാഴ്ചകള്‍ പിന്നോട്ടോടി. പേരറിയാത്ത ഏതൊക്കെയോ മരങ്ങളുടെയും പൂവുകളുടെയും ഗന്ധങ്ങള്‍ നാസികകള്‍ക്കു വിരുന്നൊരുക്കി. വനമധ്യത്തിലെ ബസ്സ്റ്റോപ്പും വെയിറ്റിംഗ് ഷെഡും ദൂരെനിന്നേ കണ്ട ഞാന്‍ എഴുന്നേറ്റു. ബസ് നിന്നപ്പോള്‍ കണ്ടു, വെയിറ്റിംഗ് ഷെഡ്ഡിനു മുന്നില്‍ കാത്തു നില്ക്കുന്ന സന്ദീപിനെ. ചിരിയോടെയാണ് അവന് വരവേറ്റത്. <br />
'സാര്‍ സ്ഥലം മനസ്സിലാക്കാന്‍ പ്രയാസമുണ്ടായോ?'<br />
'ഏയ് ഇല്ല, സന്ദീപ് വന്നു നില്ക്കാന് തുടങ്ങിയിട്ട് അധികനേരമായോ?'<br />
'അഞ്ചു മിനിറ്റ് ആയതേയുള്ളു സാര്‍. നമുക്കിനി അല്‍പ്പം നടക്കാനുണ്ട്...'<br />
എനിക്കു സന്തോഷമായി. കാട്ടുവഴിയിലൂടെ കാടിനെ അടുത്തറിയാവുന്ന ഒരാളോടൊപ്പം ഒരു പ്രഭാതസവാരി!!! <br />
'കാട്ടുമൃഗങ്ങള്‍ ഉണ്ടാവുമോ സന്ദീപ്?' <br />
'പേടിക്കേണ്ട സാര്‍, മനുഷ്യന്റെ അടുത്തേക്ക് അവ വരില്ല. പിന്നെ എന്റെ കൈസര്‍ കൂടെയുള്ളപ്പോള്‍ ഒട്ടും പേടിക്കേണ്ട.'<br />
അപ്പോഴാണ് ഞാന്‍ കൈസറിനെ ശ്രദ്ധിച്ചത്. നല്ല ഉശിരന്‍ ഒരു നാടന്‍ നായ. <br />
മെയിന്‍ റോഡില്‍നിന്ന് ഞങ്ങള്‍ കാടിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു മുമ്പേ കൈസര്‍ ഇലകളും കായ്കളും മണത്തുനോക്കി വഴികാട്ടിയെപ്പോലെ നടന്നു. നടക്കുന്നതിനിടയില്‍ സന്ദീപ് അവന്റെ കഥ പറഞ്ഞുതുടങ്ങി.<br />
സന്ദീപ് ജനിച്ചത് അവിടെനിന്ന് മുന്നൂറോളം കിലോമീറ്ററുകള്‍ അകലെ ഒരു മറാഠി ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലെ അറിയപ്പെടുന്നൊരു കര്‍ഷകനായിരുന്നു അവന്റെ അച്ഛന്. ഒരു ട്രാക്ടറും സ്കൂട്ടറും പത്ത് ഏക്കറോളം കൃഷിയിടവും കുറേ പശുക്കളും സ്വന്തമായി ഉണ്ടായിരുന്നു അയാള്‍ക്ക്. സുഭിക്ഷമായി ജീവിച്ചിരുന്ന ആ കാലത്താണ് ദുരിതം രോഗത്തിന്റെ വേഷത്തില്‍ അവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്. <br />
സന്ദീപിന്റെ അമ്മ ഹൃദ്രോഗബാധിതയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും സന്ദീപും അടങ്ങുന്ന ആ കുടുംബം ഇരുളില്‍ തപ്പി. ദൂരെയുള്ള മെഡിക്കല്‍കോളജില്‍ അമ്മ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടു. ഓപ്പറേഷനും അനന്തരചികിത്സയുമൊക്കെയായപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍... ഏഴാം ക്ലാസ് പാസായ മകന്... രോഗിണിയായ ഭാര്യ... എന്തു ചെയ്യണം? സന്ദീപിന്റെ അച്ഛന് വ്യാകുലപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കിടപ്പാടം വില്ക്കാന് ആ നല്ല കുടുംബനാഥന് മടിച്ചില്ല. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തന്നെ ആ മാതാവിനു ലഭിച്ചു. <br />
ഇനി എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു കൃഷിയിടം കണ്ടെത്തണം. അങ്ങനെയാണ് കര്‍ണ്ണാടകയില്‍ പശ്ചിമഗിരിനിരകളിലെ ആ വനത്തിനു നടുവില്‍ വളക്കൂറുള്ള മണ്ണു കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നറിഞ്ഞ് അയാള്‍ അവിടെയെത്തിയത്. <br />
സന്ദീപ് ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.<br />
'അപ്പോള്‍ സന്ദീപ് ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളോ?'<br />
അവന് ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു-<br />
'സാര്‍, ആ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്.'<br />
ഞാന്‍ ആകാംക്ഷയോടെ അവനെ നോക്കി.<br />
'സാര്‍ പഠിക്കാന്‍ എനിക്കു വലിയ ആഗ്രഹം തോന്നി. ഞാനത് അച്ഛനോടു തുറന്നു പറഞ്ഞു. പക്ഷേ അച്ഛന് നിസ്സഹായനായിരുന്നു. ഈ കാടിനു നടുവില്‍നിന്ന് ഏറ്റവും അടുത്തുള്ള സ്കൂളിലെത്തണമെങ്കില് പതിമൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യണം. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാട്ടിലൂടെ എന്നെ സ്കൂളിലയയ്ക്കാന്‍ അച്ഛനു മനസ്സു വന്നില്ല. അങ്ങനെ എന്റെ പഠനം മുടങ്ങി.'<br />
ഇതു പറയുന്നതിനിടയില്‍ അപ്പുറത്ത് കുറ്റിക്കാട്ടില്‍ എന്തോ ഒരു അനക്കം!!! എന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി. സന്ദീപ് 'കൈസര്‍...' എന്നു വിളിച്ചതും കൈസര്‍ അവിടേക്കു ചാടിയതും ഒന്നിച്ചായിരുന്നു. പിന്നെ കണ്ടത് വലിയൊരു മുയലിനെ കൈസര്‍ കടിച്ചു കുടയുന്നതാണ്. എന്നിട്ട് അവന് അതിനെ സന്ദീപിന്റെ കാല്ച്ചുവട്ടില് കൊണ്ടുവന്ന് ഇട്ടു. കാട്ടിലകള്‍ പറിച്ച് മുയലിന്റെ രക്തം തുടച്ചു കളഞ്ഞിട്ട് സന്ദീപ് അതിനെ കൈകളിലെടുത്തു. അവന് ചിരിച്ചുകൊണ്ടു പറഞ്ഞു-<br />
'കൈസറിനെ ഓടിത്തോല്പ്പിക്കാന് ഒരു മുയലിനും പറ്റില്ല.'<br />
മുയലിനെ തൂക്കിപ്പിടിച്ച് മുന്നോട്ടു നടക്കുമ്പോള്‍ സന്ദീപ് അവന്റെ അനുഭവ വിവരണം തുടര്‍ന്നു. <br />
'അങ്ങനെ സ്കൂളില്‍ പോകാതെ ഞാന്‍ ഒരു വര്‍ഷം വീട്ടില്‍ നില്‍ക്കേണ്ടി വന്നു. അതിനിടയ്ക്ക് സ്കൂളില്‍ പോകാന്‍ എനിയ്ക്ക് ആഗ്രഹമുണ്ടെന്ന് അച്ഛന് സുഹൃത്തായ ഒരു പോലീസുകാരനോടു പറഞ്ഞു. അച്ഛന്റെ നിസ്സഹായത മനസ്സിലാക്കിയ അദ്ദേഹം ഒരു വളഞ്ഞ വഴി പറഞ്ഞുകൊടുത്തു. സ്റ്റേഷനില്‍ ചെന്ന് എസ് ഐയെ കണ്ട് ഒരു കൈമടക്ക് കൊടുക്കുക. ബാക്കിയൊക്കെ അദ്ദേഹം പറഞ്ഞു തരും. അങ്ങനെ അച്ഛന് എസ് ഐയെ കണ്ടു. അദ്ദേഹം എന്നെ വിളിപ്പിച്ചു സംസാരിച്ചു. പിറ്റേന്ന് പോലീസുകാര്‍ വീട്ടില്‍ വന്ന് എന്നെ അറസ്റ്റ് ചെയ്തു.'<br />
ഇതു പറഞ്ഞ് സന്ദീപ് ഒന്നു നിര്‍ത്തി. ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. അവന് തുടര്‍ന്നു.<br />
'അതേ സാര്‍, ഒരു തെറ്റും ചെയ്യാതെ ഞാന്‍ പതിമൂന്നാം വയസ്സില്‍ ക്രിമിനല്‍കേസില്‍ പ്രതിയായി. എന്നെ ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കി. പോലീസുകാര്‍ പഠിപ്പിച്ചതനുസരിച്ച് ഞാന്‍ തെറ്റു ചെയ്തതാണെന്ന് കോടതിയുടെ മുന്നില്‍ സമ്മതിച്ചു. കോടതി എന്നെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. ഇവിടെനിന്ന് നൂറു കിലോമീറ്റര്‍ അകലെ പട്ടണത്തിലെ ദുര്‍ഗുണപരിഹാരപാഠശാലയില്‍ എനിക്ക് പഠിക്കാന്‍ നല്ല അന്തരീക്ഷമായിരുന്നു. ഞാന്‍ വാശിയോടെ പഠിച്ചു. പഠിക്കാനുള്ള എന്റെ ഉത്സാഹവും ശാന്തസ്വഭാവവും കാരണം പത്താം ക്ലാസിനു ശേഷം എന്നെ ശിക്ഷ ഇളവു ചെയ്ത് വീട്ടിലേക്ക് അയച്ചു. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ എനിക്കു സാധിച്ചില്ല സാര്‍. ഇനിയൊരിക്കല്‍ക്കൂടി പ്രതിയാകാനും ശിക്ഷയനുഭവിക്കാനും ഞാനില്ല. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് എട്ട് ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. കൂടാതെ കുറേ പശുക്കളും. ഞാനിപ്പോള്‍ അച്ഛനെ സഹായിക്കുകയാണ്.'<br />
അപ്പോഴേക്കും ഞങ്ങള്‍ നടന്ന് സന്ദീപിന്റെ വീടിനു സമീപത്ത് എത്തിയിരുന്നു. മണ്ണു കൊണ്ടുണ്ടാക്കിയ ഭിത്തിയും പുല്ലു മേഞ്ഞ മേല്‍ക്കൂരയുമായി ഒരു വീട്! അതിനപ്പുറത്ത് കൃഷിയിടം. കൃഷിയിടത്തിനു നടുവില്‍ ഒരു മരം. അതിലൊരു ഏറുമാടം. കൃഷിയിടത്തിനപ്പുറം പുഴയാണ്. വീടിനെയും കൃഷിയിടത്തെയും കാടുമായി വേര്‍തിരിക്കുന്ന ഭാഗത്ത് വലിയൊരു കിടങ്ങ് കുഴിച്ചിട്ടുണ്ട്. ആ കിടങ്ങിനു കുറുകെ ഇട്ടിരിക്കുന്ന ഒറ്റത്തടിപ്പാലത്തിലൂടെ ബാലന്‍സ് ചെയ്ത് നടന്നു വേണം സന്ദീപിന്റെ വീട്ടിലെത്താന്‍. ശ്രദ്ധയോടെ ആ പാലത്തിലൂടെ നടക്കുമ്പോള്‍ സന്ദീപ് പറഞ്ഞു- 'കാട്ടുമൃഗങ്ങളുടെ ശല്യം ഒഴ്വാക്കാനാണു സാര്‍ ഈ കിടങ്ങ്.'<br />
വീട്ടില്‍ സന്ദീപിന്റെ മാതാപിതാക്കളും സഹോദരിമാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരുടെ സ്നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് മടങ്ങുമ്പോള്‍ സന്ദീപിനോടു ചോദിച്ചു-<br />
'മഹാരാഷ്ട്രയിലെ സുഖസൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഈ കാട്ടില്‍ വന്ന് താമസിക്കേണ്ടി വന്നതില്‍ വിഷമം തോന്നുന്നുണ്ടോ സന്ദീപ്?'<br />
അവന്റെ മറുപടി പെട്ടെന്നായിരുന്നു-<br />
'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'<br />
<br />
</div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com15tag:blogger.com,1999:blog-459559864783051890.post-8829853268310569442012-05-22T12:11:00.003-07:002012-10-06T09:35:36.786-07:00സ്നേഹവിരുന്ന്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഉദ്യാനനഗരത്തില്‍നിന്ന് ഏകദേശം അന്‍പതു കിലോമീറ്റര്‍ അകലെയാണ് ആ ഗ്രാമം. തക്കാളിയും കാരറ്റും മുന്തിരിയും വളരുന്ന പാടങ്ങള്‍ ഗ്രാമത്തിനു ചുറ്റും കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടപ്പുണ്ട്.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അവിടെയുള്ള 'കമ്പാഷന്‍ ഇന്‍ഡ്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കൊരു അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ച് ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളും ഭൂപ്രകൃതിയുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി കരുതി. യാത്ര എന്നും എനിക്ക് ഹരമാണ്. തന്നെയുമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയുമായുള്ള ബന്ധത്തില്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പഠിച്ച കന്നഡ ഭാഷ ഒന്നുകൂടി ഉപയോഗിക്കാന്‍ ഒരു അവസരവുമായി. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ക്ലാസിന് കുട്ടികള്‍ ഉത്സാഹത്തോടെയാണു വരുന്നത്. അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി അവരെത്തും. ഉച്ച വരെ പാട്ടും കഥകളും ചിത്രരചനയും കളികളുമൊക്കെയായി സ്വര്‍ഗ്ഗതുല്യമായ സന്തോഷം. എഴുനൂറോളം കുട്ടികളുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമാണവര്‍ മടങ്ങുന്നത്. ചിലര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്യും. </div>
<div style="text-align: justify;">
ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതുതന്നെ വളരെ ശ്രമകരം. സംഘാടകര്‍ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കു വേണ്ടി സ്പോണ്‍സേഴ്സാണ് പണം മുടക്കുന്നത്. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഒരു ദിവസം കുട്ടികള്‍ക്ക് ഒരു നിര്‍ദ്ദേശം കൊടുത്തു:</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'നാളെ സ്നേഹവിരുന്നാണ്. എല്ലാവരും വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരണം. ഇവിടെ നമുക്ക് ഒരുമിച്ചിരുന്ന് പരസ്പരം പങ്കുവച്ച് ഭക്ഷണം കഴിക്കണം. അങ്ങനെ പങ്കുവയ്പ്പിന്റെ മഹത്വം നാം പഠിക്കും.'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അനുസരണമുള്ളവരാണു കുട്ടികള്‍. അവര്‍ പിറ്റേന്ന് ഭക്ഷണവുമായി വന്നു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ക്കു നല്കുവാന്വേണ്ടി സംഘാടകര്‍ കുറേ ഭക്ഷണപ്പൊതികള്‍ കരുതിയിരുന്നു. ഭക്ഷണം കൊണ്ടുവരാതിരുന്നവരെ കണ്ടെത്തി അതു നല്കുവാന്വേണ്ടി സംഘാടകര്‍ ഓടിനടന്നു.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഭക്ഷണം കഴിക്കേണ്ട സമയമായി. കുട്ടികള്‍ ഉത്സാഹത്തോടെ പൊതികള്‍ അഴിച്ചു. വ്യത്യസ്തമായ വിഭവങ്ങള്‍! വ്യത്യസ്തമായ രുചികള്‍!! അവര്‍ സ്നേഹത്തോടെ അവ പരസ്പരം കൈമാറി. ചില കുസൃതികള്‍ കൈയിട്ടു വാരി. ഇതെല്ലാം കണ്ട് കുട്ടികള്‍ക്കിടയിലൂടെ അവരുടെ സ്നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് നടക്കുകയായിരുന്നു ഞാന്‍. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഒരിടത്തെത്തിയപ്പോള്‍ അറിയാതെ ഞാന്‍ നിന്നു. ഒരു പെണ്‍കുട്ടി അവളുടെ പൊതി തുറന്നിട്ടില്ല. പത്തു വയസ്സുണ്ടാവും അവള്‍ക്ക്. നിറം മങ്ങിയ പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. ചെമ്പിച്ച തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നു. തുളുമ്പിയൊഴുകാന്‍ വെമ്പുന്ന കണ്ണുകള്‍... മുമ്പിലിരിക്കുന്ന പൊതി സംഘാടകര്‍ കൊടുത്തതാണ്. ഞാന്‍ സ്നേഹത്തോടെ അടുത്തിരുന്നിട്ട് അവളോടു പറഞ്ഞു:</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'മോളേ, പൊതി തുറന്നു കഴിക്കൂ...' അവള് പ്രതികരിച്ചില്ല.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
തോളില്‍ തട്ടിയിട്ട് ഞാന്‍ വീണ്ടും പറഞ്ഞു:</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'മറ്റു കുട്ടികളൊക്കെ ഭക്ഷണം കഴിച്ചു കഴിയാറായി... മോളെന്താ ഭക്ഷണം കഴിക്കാത്തത് ?'</div>
<div style="text-align: justify;">
അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാനാകെ സങ്കോചത്തിലായി. ഒരു കാര്യം വ്യക്തം. അവളുടെയുള്ളില്‍ വേദനിപ്പിക്കുന്ന എന്തോ ഒരു അനുഭവമുണ്ട്. അത് ഒരുപക്ഷേ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് പറയാന്‍ അവള് ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഞാനവളെ പുറത്തേക്കു വിളിച്ചു. പുറത്ത് മാവിന്‍ചുവട്ടില്‍ വച്ച് അവള് സ്വന്തം അനുഭവം പറഞ്ഞു.</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
അര്‍ച്ചന എന്നാണ് അവളുടെ പേര്. അച്ഛനും അമ്മയുമുണ്ട് അവള്‍ക്ക്. ഇരുപത് കിലോമീറ്റര്‍ അകലെ പട്ടണത്തില്‍ ഒരു കടയിലാണ് അച്ഛനു ജോലി. എല്ലാ ദിവസവും പട്ടണത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ മദ്യപിച്ച് സുബോധമില്ലാതെയാവും അച്ഛന് വീട്ടിലെത്തുക. പിന്നെ പുകിലാണവിടെ. അമ്മയെയും അര്‍ച്ചനയെയും അയാള്‍ വല്ലാതെ ഉപദ്രവിക്കും. അടുക്കളയിലുള്ള പാത്രങ്ങളൊക്കെ നശിപ്പിക്കും. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊന്നും വാങ്ങിക്കൊടുക്കുകയില്ല. ദിവസവും മര്‍ദ്ദനമേറ്റ് അര്‍ച്ചനയുടെ അമ്മ ശാരിരികമായും മാനസികമായും ആകെ തകര്‍ന്നു. ജോലിയൊന്നും ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. രാവിലെ ഒരു ചായ പോലും കുടിക്കാതെയാണ് അര്‍ച്ചന ക്ലാസിനു വന്നിരിക്കുന്നത്. ഒന്നും അറിയാത്തവനെപ്പോലെ അച്ഛന് രാവിലെ ജോലിയ്ക്കു പോയിക്കഴിഞ്ഞു. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
കഥയിത്രയും പറഞ്ഞ് അവള് ഒന്നു നിര്‍ത്തി. അവളുടെ കവിളിലൂടെ കണ്ണുനീര് ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. വിങ്ങലോടെ അവള് തുടര്‍ന്നു:</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
'സാര്‍, ഞാനിവിടെ ക്ലാസിനു വരുന്നതുതന്നെ ഈ ഭക്ഷണത്തിനുവേണ്ടിയാണ്... വീട്ടില്‍ അമ്മ ഒന്നും കഴിച്ചിട്ടില്ല സാര്‍... ഞാനീ ഭക്ഷണം കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തോട്ടെ... എന്നിട്ടു ഞാനും കഴിച്ചോളാം...'</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
എന്റെ നാവിറങ്ങിപ്പോയി. വല്ലാത്തൊരു കോരിത്തരിപ്പ് . അമ്മയോടുള്ള സ്നേഹത്തില്‍ സ്വന്തം വിശപ്പുപോലും മറന്നുപോയ ഒരു പത്തു വയസ്സുകാരി!!!</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
ഇതിനകം അവിടെയെത്തിയ സംഘാടകര്‍ അവളുടെ അമ്മയ്ക്കായി മറ്റൊരു ഭക്ഷണപ്പൊതി നല്കിയ ശേഷമേ അര്‍ച്ചന അവളുടെ പൊതി തുറന്നുള്ളൂ. ഇതിനപ്പുറം എന്തു സ്നേഹവിരുന്നാണുള്ളത്!!!</div>
<br />
<br />
<br /></div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com9tag:blogger.com,1999:blog-459559864783051890.post-77784138333702626102012-05-06T05:42:00.000-07:002012-06-20T00:36:59.530-07:00കച്ചവടം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<span style="font-family: ML-TTKarthika;"> മൂവന്തി നേരത്താണ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. നല്ല തിരക്കുണ്ടായിരുന്നു. കമ്പാര്‍ട്ട്മന്റ് തേടി ഓടുന്നവര്‍, ഭക്ഷണപ്പൊതികളും ചായയും കാപ്പിയും മാസികകളുമൊക്കെ വില്ക്കുന്നവര്, ഭിക്ഷക്കാര്, റെയില്‍വേ ജീവനക്കാര്‍.... അവര്‍ക്കിടയിലൂടെ ഞാനും. <br /> അന്തിപ്പത്രവില്പ്പനക്കാരന്റെ "ചൂടുള്ള വാര്‍ത്ത' എന്ന വിളി കേട്ട് അയാളുടെ കയ്യിലിരുന്ന പത്രത്തിലേക്ക് അലസമായി ഒന്നു നോക്കി. എവിടെയോ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു... അതു നിത്യസംഭവമല്ലേ, അതിലെന്തു ചൂടുവാര്‍ത്ത എന്നു ചിന്തിച്ച് മേല്‍പ്പാലം ലക്ഷ്യമാക്കി ഓടി. ഒരു അഭ്യാസിയെപ്പോലെ രണ്ടും മൂന്നും പടികള്‍ ഒരുമിച്ചു ചാടി മറ്റു യാത്രക്കാര്‍ക്കു മുന്‍പേ റോഡിലെത്തിയപ്പോള്‍ എന്തോ കീഴടക്കിയ ഭാവമായിരുന്നു എന്റെ മുഖത്ത്. <br /> ഒരു കിലോമീറ്ററേയുള്ളു വീട്ടിലേക്ക്. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നിലൊരു വിളി. <br /> "പപ്പടം വേണോ സാര്‍... പപ്പടം...'<br /> ഒരു കൊച്ചു ബാലനാണ്. പന്ത്രണ്ടു വയസ്സുണ്ടാവും. നല്ല ചുറുചുറുക്കുള്ള മുഖം. കൈയില്‍ രണ്ടു കെട്ട് പപ്പടമുണ്ട്. <br /> ഈ മൂവന്തി നേരത്ത് പപ്പടം വിറ്റുനടക്കുന്ന ഇവന് എപ്പോഴാണിനി വീട്ടിലേക്കു മടങ്ങുക? ഇവന്റെ വീട്ടില്‍ ആരൊക്കെയുണ്ടാവും? അവനെക്കുറിച്ച് കാടുകയറുന്ന ചിന്തകളുമായി ഞാന്‍ ഒന്നു നിന്നു.<br /> "സാര്‍, ഒരു കെട്ടു പപ്പടം വേണോ, പത്തു രൂപയേയുള്ളു.' <br /> സ്ഥിരം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുന്ന ഞാന്‍ ഈ പപ്പടം വാങ്ങിയിട്ട് എന്തു ചെയ്യാന്‍! ഞാന്‍ വാത്സല്യത്തോടെ അവന്റെ തോളില്‍ കൈവച്ചു. എന്നിട്ടു ചോദിച്ചു. <br /> "എന്താ മോന്റെ പേര്?'<br /> "കിരണ്‍...' അവന് പേരു പറഞ്ഞു.<br /> "എവിടെയാ വീട്?'<br /> "മാരിയമ്മന്‍ കോവിലിനു പിന്നിലാണു സാര്‍. സാര്‍, പപ്പടം ഒരു കെട്ടു മതിയോ?'<br /> "കിരണ്‍, നേരം ഇരുട്ടിയിട്ടും നീയെന്താ വീട്ടില്‍ പോകാത്തത്? നീ പഠിക്കുന്നുണ്ടോ?'<br /> "ഉണ്ടു സാര്‍, അഞ്ചാം ക്ലാസിലാ പഠിക്കുന്നത്. പപ്പടം എത്ര കെട്ടു വേണം സാര്‍?'<br /> "മോനേ, വീട്ടില്‍ പാചകം ചെയ്യാത്ത ഞാന്‍ പപ്പടം വാങ്ങിയിട്ടും പ്രയോജനമില്ല. നീയത് മറ്റാര്‍ക്കെങ്കിലും കൊടുക്കൂ.' ഞാന്‍ നടക്കാനൊരുങ്ങി.<br /> "സാര്‍ എന്റെ അച്ഛന് മരിച്ചുപോയി. അമ്മയും അനിയത്തിയുമേ വീട്ടിലുള്ളൂ. ഒരുപാടു കടമുണ്ടു സാര്‍. വീടു വാങ്ങാന്‍ ബാങ്കില്‍നിന്നും കടമെടുത്തിട്ടുണ്ടു സാര്‍. നാളെ ബാങ്കിലെ പണം അടയ്ക്കണമെങ്കില്‍ ഇരുപത് രൂപ കൂടിയുണ്ടാകണം. അതു കൂടി ഉണ്ടായിട്ടേ ഞാന്‍ വീട്ടില്‍ പോകുന്നുള്ളു.'<br /> ഈ ചെറിയ പ്രായത്തില്‍ അവന്റെ ഉത്തരവാദിത്തമോര്‍ത്ത് എനിക്ക് അതിശയം തോന്നി.<br /> "അച്ഛന് എങ്ങനെയാ മരിച്ചത്?'<br /> "ആത്മഹത്യയായിരുന്നു സാര്‍. കടബാധ്യത കൂടിയിട്ട്...' <br /> പോക്കറ്റില്‍നിന്ന് ഇരുപതു രൂപ എടുത്ത് അവനു നല്‍കിയിട്ട് ഞാന്‍ പറഞ്ഞു, <br /> "കിരണ്‍ വീട്ടില്‍ പൊയ്ക്കോളൂ. ഞാന്‍ സമയം പോലെ നിന്റെ വീട്ടില്‍ വരാം.'<br /> "സാര്‍ പപ്പടം...'<br /> "കിരണ്‍ അത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂ.' <br /> ആ രാത്രി ഉറക്കം വന്നില്ല. ഉത്തരവാദിത്തത്തിന്റെ വേദനയില്‍ കരിഞ്ഞുണങ്ങുന്ന കുരുന്നുബാല്യമായിരുന്നു മനസ്സു നിറയെ. <br /> പിറ്റേന്ന് കിരണിന്റെ വീടു തേടി മാരിയമ്മന്‍ കോവിലിനടുത്തെത്തി. അവിടെയാര്‍ക്കും കിരണിനെ അറിയില്ല. അടയാളമൊക്കെ കേട്ടിട്ട് പപ്പടം ഉണക്കിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു... <br /> "അത് ശങ്കരന്റെ മകന് ശ്രീനിയാവും. അവനാ റെയില്‍വേ സ്റ്റേഷന് ഭാഗത്ത് പപ്പടവുമായി പോകുന്നത്.' അപ്പുറത്ത് മുറ്റമടിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ ചൂണ്ടി അവര്‍ തുടര്‍ന്നു. <br /> "ദാ ആ നില്ക്കുന്നതാ അവന്റെ അമ്മ. അച്ഛനെയാ കാണേണ്ടതെങ്കില് ഷാപ്പില് പോയി നോക്കിയാല്‍ മതി.' എവിടെയോ കണക്കുകള്‍ പിഴയ്ക്കുന്നു. ആരാണ് കള്ളം പറയുന്നത്? അവര്‍ കാട്ടിത്തന്ന വീട്ടിലേക്ക് സംശയത്തോടെയാണ് നടന്നു കയറിയത്. അവന്റെ അമ്മ ചോദ്യഭാവത്തില്‍ നോക്കി.<br /> "ശ്രീനിയെ ഒന്നു കാണാന്‍ വന്നതാ.'<br /> "എന്താ സാര്‍ പപ്പടം വാങ്ങാനാണോ?'<br /> "അല്ല. എനിക്കവനെ ഒന്നു കണ്ടാല്‍ മതി.'<br /> "എടാ ശ്രീനീ...' അവര്‍ നീട്ടി വിളിച്ചു.<br /> പൂത്തിരി കത്തിച്ചതു പോലെയാണ് അവന് ഓടി വന്നത്. എന്നെ കണ്ട അവന് ഒന്നു ഞെട്ടിയോ?<br /> "ശ്രീനിയുടെ വീട് ഇതാണല്ലേ? എല്ലാവരെയും ഒന്നു പരിചയപ്പെടാമെന്നു കരുതി വന്നതാണ്. ഇന്നലെ വാങ്ങിയ പപ്പടം നന്നായിരുന്നു കേട്ടോ. അച്ഛന് എവിടെ?' അവന്റെ പരുങ്ങല് കണ്ട് ഞാന്‍ ചോദിച്ചു.<br /> "അങ്ങേരിനി വൈകിട്ടേ വരൂ സാര്‍. വീടിനെക്കുറിച്ച് ഒരു വിചാരവുമില്ലാത്ത മനുഷ്യന്... ഈ ചെറുക്കനാണു സാര്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.' ശ്രീനിയുടെ അമ്മ വാചാലയായി. നിമിഷനേരത്തിനകം കട്ടന്‍ ചായയുമായി അവര്‍ വന്നു. ചായ മൊത്തിക്കുടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു.<br /> "സാര്‍ പപ്പടം ഇനിയും വേണോ?'<br /> "ഇപ്പോള്‍ വേണ്ട. ഇനി ഞാന്‍ ശ്രീനിയോടു വാങ്ങിക്കൊള്ളാം.'<br /> ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ ശ്രീനി ഒപ്പം ഓടിയെത്തി. അവന് ശബ്ദമടക്കി പറഞ്ഞു. <br /> "സാര്‍, അച്ഛന് മരിച്ചുപോയെന്ന് ഞാന്‍ കള്ളം പറഞ്ഞതാ... കച്ചവടം നടക്കാന്‍ വേണ്ടി...' അവന് കൈ നീട്ടിക്കൊണ്ടു തുടര്‍ന്നു- "ഇതാ സാറിന്റെ ഇരുപതു രൂപ.' <br /> ഞാന്‍ അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു- <br /> "അതു നീ വച്ചോളൂ... പക്ഷെ, നീയെന്തിനായിരുന്നു നിന്റെ പേരു മാറ്റിപ്പറഞ്ഞത്?'<br /> അതിനവനു മറുപടിയുണ്ടായിരുന്നില്ല.</span></div>
</div>ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com6tag:blogger.com,1999:blog-459559864783051890.post-89207438878913475512011-10-30T00:08:00.001-07:002023-03-15T21:30:23.608-07:00വേളാങ്കണ്ണി<div dir="ltr" style="text-align: left;" trbidi="on"><div dir="ltr" trbidi="on">പശുമലയില്‍ വെയില് മങ്ങി നിഴല്‍ നീണ്ടു തുടങ്ങിയിരുന്നു. അങ്ങു ദൂരെ മാനം മുട്ടി നില്ക്കുന്ന മലകള്‍ക്ക് കറുപ്പു പടര്‍ന്ന പച്ചനിറം. അവയ്ക്കു മേലെ അങ്ങിങ്ങ് കോടമഞ്ഞിന്റെ പുകപടലം. ഉപേക്ഷിക്കപ്പെട്ടൊരു പ്രേതബംഗ്ലാവ് കണക്കെ ദൂരെ മലഞ്ചരുവില്‍ പൂട്ടിപ്പോയ തേയിലക്കമ്പനി. അതിന്റെ മേല്‍ക്കൂരയിലെ ലോഹഷീറ്റുകളില്‍ തുരുമ്പു പടര്‍ന്നിട്ടുണ്ട്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">മലഞ്ചരുവില്‍ നിരയൊത്തു വെട്ടിനിര്‍ത്തിയ തേയിലച്ചെടികള്‍ക്കിടയിലൂടെ സ്ത്രീകള്‍ കൊളുന്തു നുള്ളി മെല്ലെ നടന്നുനീങ്ങുന്നുണ്ട്. തേയിലത്തോട്ടത്തിനിടയിലൂടെ ഒരു മലമ്പാമ്പു പോലെ നീണ്ടു കിടന്ന പാതയില്‍ പൊടിപറപ്പിച്ച് ഞങ്ങളുടെ ജീപ്പ് പശുമലയുടെ ഓരത്തു വന്നു നിന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഫാക്ടറി പൂട്ടിയ ശേഷം കാര്യമായി വാഹനങ്ങളൊന്നും അവിടേക്ക് വരാത്തതിനാലാകാം, കുട്ടികള്‍ ആരവം മുഴക്കിക്കൊണ്ട് ജീപ്പിനു പിന്നാലെ ഓടിയെത്തിയത്. എന്തോ കൗതുകക്കാഴ്ച കാണുമ്പോലെ ആവേശത്തോടെയാണ് അവരുടെ വരവ്. പണ്ടെങ്ങോ ബട്ടനുകളൊക്കെ അടര്‍ന്നു പോയ അവരുടെ ഷര്‍ട്ടുകളില്‍ നിറയെ ചെളി പടര്‍ന്ന കറുപ്പ്. സൂര്യതാഡനമേറ്റ് അവരുടെ മുഖമാകെ കരുവാളിച്ചിട്ടുണ്ട്. പോഷകാഹാരത്തിന്റെ അഭാവം ആ നെഞ്ചിന്‍കൂടുകളില്‍ വായിച്ചറിയാം. എണ്ണമയമില്ലാതെ ചെമ്പിച്ചു പാറിപ്പറന്ന മുടി മാടിയൊതുക്കാന്‍ വിഫലശ്രമം നടത്തുന്നുണ്ട് ചിലര്‍.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ജീപ്പില്‍നിന്നിറങ്ങിയ ഞങ്ങള്‍ കുട്ടികളുടെ അടുത്തെത്തി അവരെ പരിചയപ്പെട്ടു. മിക്കവര്‍ക്കും തമിള്‍ പേരുകളാണ്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ശരവണന്, അരുളപ്പന്‍, അന്പഴകന്, പൂങ്കനി, നാഗവേണി... ...</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പേരു ചോദിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ പലരുടെയും മുഖത്തു നാണം വിരിഞ്ഞു. കുട്ടികളോടു കുശലപ്രശ്നം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബിജു അടുത്തെത്തി. ബിജു കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായി. അവരോടു സ്നേഹത്തോടെ അല്പസമയം സംസാരിച്ചുനിന്ന ശേഷം ബിജു ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു:</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">''നമുക്കല്പം താഴേക്കിറങ്ങണം. ഒരു കാഴ്ച കാണിക്കാം.''</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ആ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഓ-യുടെ പ്രവര്‍ത്തകനായ ബിജുവാണ് ഞങ്ങളുടെ വഴികാട്ടി. വിവിധ സഭകളുടെ സഹകരണത്തില്‍ അടുത്തൊരു ക്യാമ്പ് സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയവരാണ് ഞങ്ങള്‍. സെമിനാറിലെ ചര്‍ച്ചകള്‍ക്കിടയിലാണ് വേളാങ്കണ്ണി എന്ന തമിള്പെണ്കുട്ടിയെക്കുറിച്ചു കേള്‍ക്കുന്നത്. സെമിനാര്‍ അംഗങ്ങളുടെ ആഗ്രഹപ്രകാരം വേളാങ്കണ്ണിയുടെ കുടുംബം താമസിക്കുന്ന ലയം സന്ദര്‍ശിക്കാന്‍ ബിജു ഒരു അവസരമൊരുക്കുകയായിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ചരിഞ്ഞിറങ്ങുന്ന ഭൂമിയില്‍ കാലുറപ്പിച്ച് ഞങ്ങള്‍ സൂക്ഷ്മതയോടെ ബിജുവിനൊപ്പം താഴേക്കിറങ്ങി. കുട്ടിക്കൂട്ടം ആഘോഷമായി ഞങ്ങള്‍ക്കു പിന്നാലെ കൂടി. തേയിലത്തോട്ടങ്ങള്‍ കടന്നു വന്ന കാറ്റിനു നല്ല ഉശിര്. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">താഴെയെത്തിയപ്പോള്‍ കാണാം, മുട്ടറ്റം താഴ്ചയുള്ള ഒരു പാറക്കുഴിയിലിറങ്ങിയിരുന്ന് പാറയിടുക്കില്‍നിന്ന് കണ്ണീര്‍ച്ചാലു പോലെ ഊറി വരുന്ന അല്പം വെള്ളം ഒരു ചിരട്ടയുപയോഗിച്ച് കോരി തന്റെ പ്ലാസ്റ്റിക് കുടത്തിലൊഴിക്കുകയാണ് ഏകദേശം പന്ത്രണ്ടു വയസ്സു വരുന്ന ഒരു പെണ്‍കുട്ടി. നിറം മങ്ങി അങ്ങിങ്ങു കീറല്‍ വീണ പാവാടയും ബ്ലൗസുമാണ് വേഷം. ചെമ്പിച്ച മുടി അനുസരണയില്ലാതെ കാറ്റില്‍ പാറിപ്പറക്കുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഒരു പ്രാവശ്യം വെള്ളം കോരി കുടത്തിലൊഴിച്ചു കഴിഞ്ഞ് രണ്ടു മിനിറ്റോളം കാത്തിരിക്കേണ്ടി വരും, അല്പം വെള്ളം കൂടി ഊറി വരാന്‍. പാറയിടുക്കിന്റെ ആ കാരുണ്യത്തിനു മുന്നില്‍ ക്ഷമയോടെ കാത്തിരിക്കുകയാണവള്‍. അവള് വെള്ളമെടുത്ത ശേഷം ആ അവസരത്തിന് ഊഴം കാത്തു വേറെയും ചില സ്ത്രീകള്‍ കുടവുമായി അവിടെയുണ്ട്. ഞങ്ങളവിടെയെത്തിയപ്പോള്‍ മറ്റു സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് മുഷിഞ്ഞു സംസാരിക്കുകയായിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">''നീയിത്രയും നേരമായി വെള്ളമെടുക്കുകയായിരുന്നില്ലേ? നിനക്കിത്രയും വെള്ളം കിട്ടിയില്ലേ? ഇനി എഴുന്നേല്‍ക്ക്... ഞങ്ങള്‍ക്കും വെള്ളം വേണ്ടേ?'' </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അതു കേട്ട ഭാവമില്ല അവള്‍ക്ക്. എങ്ങനെയെങ്കിലും ആകുന്നിടത്തോളം വെള്ളം നിറയ്ക്കാനാണ് അവളുടെ താത്പര്യം. സ്ത്രീകള്‍ പിന്നെയും കലമ്പല്‍ കൂട്ടി. ബഹളം വക വയ്ക്കാതെ അവള് കുത്തിയിരുന്ന് ചിരട്ടയില്‍ വെള്ളം കോരി കുടം നിറയ്ക്കുന്നതില്‍ മനസ്സര്‍പ്പിച്ചു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ദൈവമേ, എന്തൊരു കാഴ്ചയാണിത്! എന്റെ വീട്ടില്‍ ദിനവും എത്രമാത്രം വെള്ളമാണ് ഞങ്ങളൊക്കെ നഷ്ടപ്പെടുത്തുന്നത്. പശുമലയിലെ ഈ പെണ്‍കുട്ടിയുടെ മുഖമോര്‍ത്താല്‍ ഇനിയെങ്ങനെ വെള്ളം നഷ്ടപ്പെടുത്താനാവും?</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഇരുള് പരക്കുംവരെ, കോടമഞ്ഞു വീഴുംവരെ ഈ കലമ്പലും വെള്ളം നിറയ്ക്കലും തുടരും. അതു കഴിഞ്ഞാല്‍ വെള്ളവും വെട്ടവുമില്ലാത്ത വല്ലായ്മയുടെ തണുത്ത രാത്രിയാണ്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അവരെ സ്വതന്ത്രമായി വെള്ളം നിറയ്ക്കാനും ബഹളം കൂട്ടാനും വിട്ട് ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. മലമുകളിലെ ലയമാണ് ഞങ്ങളുടെ ലക്ഷ്യം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പണ്ട് ബ്രിട്ടീഷുകാര്‍ തേയില ഫാക്ടറികള്‍ നടത്തിയിരുന്ന കാലത്ത് കുതിരകളെ കെട്ടിയിരുന്ന ഇടമായിരുന്നത്രേ ലയങ്ങള്‍. ബ്രിട്ടീഷുകാരും കുതിരകളും പോയിക്കഴിഞ്ഞപ്പോള്‍ ലയങ്ങള്‍ പാവപ്പെട്ട തൊഴിലാളികളുടെ വാസസ്ഥലങ്ങളായി മാറി. കുതിരകള്‍ കിടന്നിരുന്ന ഇടത്തിന്റെ പരിമിതികള്‍പോലും അനുഗ്രഹമായി കരുതി സന്തോഷത്തോടെ സ്വീകരിച്ചു, അവര്‍. അത്തരം ലയങ്ങളിലൊന്നിലാണ് വേളാങ്കണ്ണിയുടെ കുടുംബം പാര്‍ക്കുന്നത്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">തേയിലക്കമ്പനി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അല്ലലെന്തെന്നറിഞ്ഞിരുന്നില്ല അവര്‍. എന്നാല്‍ ജീവിതത്തിലാകെ ഇരുള് പരത്തിക്കൊണ്ട് ഒരുനാള്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. ഒപ്പം ലയങ്ങളില്‍ വെള്ളവും വെളിച്ചവുമൊന്നും ലഭിക്കാതെയായി. വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ അതുവരെ പണമടച്ചുകൊണ്ടിരുന്നത് കമ്പനിയായിരുന്നു. കമ്പനി നിന്നുപോയതോടെ പണമടയ്ക്കാതെ വന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയായിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">മലമുകളിലെ ലയങ്ങളില്‍ പാവങ്ങള്‍ ഇരുട്ടിലായി. ആ മലമുകളിലുള്ളവര്ക്കെല്ലാം വെള്ളത്തിന് ചെറിയൊരു പാറയിടുക്ക് മാത്രമായി ആശ്രയം. പലരും നിത്യവൃത്തിക്കു മാര്‍ഗം തേടി ഊരു വിട്ടു. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ആ പരിമിതികള്‍ക്കിടയില്‍നിന്നാണ് എട്ടാം ക്ലാസ്സുകാരിയായ വേളാങ്കണ്ണി സ്കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു വേളാങ്കണ്ണി. കമ്പനി പൂട്ടിയ ശേഷം വരുമാനമൊന്നുമില്ലാത്ത അച്ഛന് മദ്യപാനത്തിന്റെ വഴിതേടി എല്ലാ ഉത്തരവാദിത്തങ്ങളും മറന്നു. അമ്മ കൊളുന്തു നുള്ളി അടുത്തുള്ള കടയില്‍ കൊണ്ടുപോയി വിറ്റു കിട്ടുന്ന ചെറിയ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെയുള്ള ആശ്രയം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">വീട്ടിലെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ അവള് ആവശ്യങ്ങളൊന്നും വീട്ടില്‍ പറയുമായിരുന്നില്ല. ആകെയുള്ള ഒരു യൂണിഫോം വല്ലാതെ പിഞ്ഞിക്കീറി. ഇനിയത് ഉപയോഗിക്കാനാവില്ലെന്ന ഘട്ടമെത്തിയപ്പോള്‍ വേളാങ്കണ്ണി അയല്പക്കത്തുള്ള കൂട്ടുകാരിയോട് ചോദിച്ചു:</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">''എനിക്കിനി സ്കൂളില്‍ പോകണമെങ്കില്‍ യൂണിഫോമില്ല. സ്കൂള്‍ മുടക്കാനും മനസ്സു വരുന്നില്ല... നിനക്ക് രണ്ടു യൂണിഫോമില്ലേ? ഒരെണ്ണം എനിക്കു കടം തരാമോ?''</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഒരു ജോഡി യൂണിഫോം കൂട്ടുകാരിക്കു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഒരെണ്ണംകൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ചോദിച്ച സ്ഥിതിക്ക് കൊടുക്കാതിരിക്കാനാവില്ലല്ലോ. അത്ര സന്തോഷത്തോടെയല്ലെങ്കിലും കൂട്ടുകാരി വേളാങ്കണ്ണിക്ക് യൂണിഫോം കടം നല്കി. അങ്ങനെ വേളാങ്കണ്ണി യൂണിഫോം ധരിച്ച് മുടങ്ങാതെ സ്കൂളിലെത്തി. അവള് നന്നായി പഠിച്ചു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അപ്പോഴും കടം നല്കിയ യൂണിഫോമിന്റെ ചിന്ത കൂട്ടുകാരിയെ അലട്ടുകയായിരുന്നു. ഒരുനാള്‍ കഴുകി ഉണങ്ങാനിട്ട യൂണിഫോം ഉണങ്ങിയില്ലെന്ന കാരണം പറഞ്ഞ് അവള് വേളാങ്കണ്ണിയോട് കടം നല്കിയ യൂണിഫോം മടക്കിച്ചോദിച്ചു. ഉടമസ്ഥ ചോദിച്ചാല്‍ മടക്കി നല്കാതിരിക്കുന്നതെങ്ങനെ? കൂട്ടുകാരിയുടെ യൂണിഫോം വേളാങ്കണ്ണി മടക്കി നല്കി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">യൂണിഫോമില്ലെന്ന കാരണത്താല്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മനസ്സു വന്നില്ല അവള്‍ക്ക്. പിഞ്ഞിക്കീറിയ പഴയ യൂണിഫോം ധരിച്ച് ആ കൗമാരക്കാരി അന്നു സ്കൂളിലെത്തി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">കൂട്ടുകാരെല്ലാം വല്ലാതെ നെറ്റി ചുളിക്കുന്നു. മറ്റു ചിലരാകട്ടെ പരിഹസിച്ചു ചിരിക്കുന്നു. ഇനിയും ചിലര്‍ താളത്തിലൊരു പാട്ടു തന്നെയുണ്ടാക്കി: </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">''കിഴിവാണേ, കിഴിവാണേ</div><div dir="ltr" trbidi="on">യൂണീഫോമിനു കിഴിവാണേ...</div><div dir="ltr" trbidi="on">വേളാങ്കണ്ണിക്കണിയാന് കിട്ടിയ</div><div dir="ltr" trbidi="on">യൂണീഫോമിനു കിഴിവാണേ.</div><div dir="ltr" trbidi="on">ആകെ മൊത്തം കിഴിവാണേ''</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പാട്ടിന്റെ താളത്തിലുള്ള വികൃതിപ്പിള്ളേരുടെ സംഘനൃത്തം എല്ലാവരും നന്നായി ആസ്വദിച്ചു ചിരിച്ചു. വേളാങ്കണ്ണിക്കു മാത്രം ചിരിക്കാനായില്ല. ഇല്ലായ്മയുടെ വേദനയില്‍, കീറിയ യൂണിഫോം ധരിച്ച് സ്കൂളിലെത്തിയ അവള്‍ക്ക് ചിരിക്കാനാവുന്നതെങ്ങനെ? അപമാനിതയായ ആ കൗമാരക്കാരി കരഞ്ഞുകൊണ്ടാണ് അന്നു വൈകിട്ട് വീട്ടിലെത്തിയത്. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">കണ്ണീരിന്റെ കാരണമന്വേഷിച്ച അമ്മയോടവള്‍ പറഞ്ഞു:</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">''അമ്മേ, കീറിയ ഉടുപ്പിട്ട് സ്കൂളില്‍ പോകാന്‍ വയ്യ. ഞാനെന്തു ചെയ്യണമെന്നു പറ...''</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അമ്മയ്ക്കു മറുപടിയില്ല. മകളുടെ സങ്കടം കണ്ട് അമ്മയും കരഞ്ഞുപോയി. കൊളുന്തു നുള്ളി കിട്ടുന്ന പണം ആഹാരത്തിനു തികയുന്നില്ല. എന്തു ചെയ്യും? ആരോടു ചോദിക്കും?... എവിടെനിന്നെങ്കിലും അല്പം പണം കടം കിട്ടിയിരുന്നെങ്കില്‍ എന്ന ആശയോടെയാണ് ആ അമ്മ പുറത്തേക്കു പോയത്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ചോദിക്കാവുന്നവരോടൊക്കെ കുറച്ചു രൂപ കടം ചോദിച്ചു. അവരെല്ലാം കൈമലര്‍ത്തി. എല്ലാവര്ക്കും സ്വന്തം പ്രാരാബ്ധങ്ങളാണു പറയാനുള്ളത്. ഒടുവില്‍ നിരാശയോടെ മടങ്ങിയ ആ അമ്മ മകളോട് എന്തു മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു. വീട്ടിലെത്തി ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്കു കയറിയ അവര്‍ ആ കാഴ്ച കണ്ട് അലറി വിളിച്ചുപോയി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">വേളാങ്കണ്ണിയുടെ ചേതനയറ്റ ശരീരം ലയത്തിന്റെ ഉത്തരത്തില്‍ കെട്ടിയ പഴഞ്ചന്‍ സാരിയില്‍ തൂങ്ങിയാടുന്നു! ദാരിദ്ര്യമില്ലാത്ത, കുത്തുവാക്കുകളില്ലാത്ത, പണവും വസ്ത്രവും ഭക്ഷണവുമൊന്നും ആകുലപ്പെടുത്താത്ത ലോകത്തേക്ക് അവളുടെ ആത്മാവ് അതിനോടകം പറന്നുപോയിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">സെമിനാര്‍ ചര്‍ച്ചയ്ക്കിടയില്‍ ഈ കഥ കേട്ടറിഞ്ഞാണ് ഞങ്ങള്‍ ലയത്തിലെത്തിയിരിക്കുന്നത്. വേളാങ്കണ്ണിയുടെ അമ്മയ്ക്കു മുന്നില്‍ ഞങ്ങള്‍ നിശ്ശബ്ദരായി നിന്നു. ഇതുപോലെ ഒട്ടേറെ സന്ദര്‍ശകരെ കണ്ട നിസ്സംഗതയില്‍ അയല്‍ക്കാരും ഞങ്ങള്ക്കരികില് വന്നു നില്പുണ്ട്. വേദനയുടെ ആഴമറിയാതെ കുട്ടിക്കൂട്ടവും അടുത്തുതന്നെയുണ്ട്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ആ അമ്മയ്ക്കു ഞങ്ങളോടൊന്നും പറയാനുണ്ടായിരുന്നില്ല. നിറഞ്ഞ കണ്ണുകള്‍ പിഞ്ഞി നരച്ച സാരിത്തുമ്പുകൊണ്ടു തുടച്ച് അവര്‍ വേളാങ്കണ്ണിയുടെ വല്ലാതെ കീറിയ യൂണിഫോം എടുത്തുകൊണ്ടുവന്ന് ഞങ്ങളെ കാണിച്ചു, ഒപ്പം അവളുടെ കുടയും. ആ കുട മലങ്കാറ്റിന്റെ ശക്തിയില്‍ കീറിപ്പറിഞ്ഞ് ഉപയോഗിക്കാനാവാത്ത അവസ്ഥയിലെത്തിയതായിരുന്നു. പണ്ടെന്നോ കറുപ്പു നിറമായിരുന്നെന്നു തോന്നിപ്പിക്കുന്ന നരച്ച കുടശീല ഞങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">വേളാങ്കണ്ണിയുടെ യൂണിഫോമും കുടയും!! നിശബ്ദമായി ഒരു കുരുന്നു നൊമ്പരത്തിന്റെ കഥ പറയുന്ന രണ്ടു പ്രതീകങ്ങള്‍... മനസ്സിന്റെ ആഴത്തില്‍ തറഞ്ഞുകയറിയ വേദനയുമായി ഞങ്ങള്‍ മലയിറങ്ങി. മടക്കയാത്രയില്‍ ആരുമൊന്നും മിണ്ടിയില്ല... മിണ്ടാനാവുമായിരുന്നില്ല ഞങ്ങള്‍ക്ക്.</div><div><br /></div></div>
ബെന്‍ജി നെല്ലിക്കാലhttp://www.blogger.com/profile/09494013535042186582noreply@blogger.com3